കൊളംബോ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ശ്രീലങ്കൻ ജനത ഇന്നു വോട്ടുചെയ്യും. ഒട്ടാകെ 35 പേർ മത്സരരംഗത്തുണ്ടെങ്കിലും ഭരണം നടത്തുന്ന യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും കാബിനറ്റ് മന്ത്രിയുമായ സുജിത്ത് പ്രേമദാസയും ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ ഗോട്ടാഭയ രാജപക്ഷെയും തമ്മിലാണു പ്രധാന പോരാട്ടം. നാഷണൽ പീപ്പിൾസ് പവർ മുന്നണിയുടെ അനുരാ കുമാര ദിസനായകെയും കുറച്ചു വോട്ടുപിടിച്ചേക്കും.
250ലധികം പേർ കൊല്ലപ്പെട്ട ഈസ്റ്റർദിന സ്ഫോടനപരന്പരയുടെ പശ്ചാത്തലത്തിൽ ദേശീയസുരക്ഷയായിരുന്നു ഇത്തവണത്തെ മുഖ്യ പ്രചാരണവിഷയം. ഇത് ഗോട്ടാഭയ രാജപക്ഷെയ്ക്ക് നേട്ടമുണ്ടാക്കുമെന്നാണു സൂചന.
മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനായ ഗോട്ടാഭയ പ്രതിരോധമന്ത്രിയായിരിക്കേയാണ് എൽടിടിക്കെതിരേ ലങ്കൻ സേന വിജയം നേടിയത്. 1993ൽ തമിഴ്പുലികൾ കൊലപ്പെടുത്തിയ ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ പുത്രനാണ് സജിത്ത് പ്രേമദാസ. സീനിയർ പ്രേമദാസയുടെ ഭരണകാലത്ത് പാവങ്ങൾക്ക് പ്രയോജനപ്രദമായ ഏറെ ക്ഷേമപദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ മാർക്സിസ്റ്റുകളെ അടിച്ചമർത്തുന്നതിന് അദ്ദേഹം നടത്തിയ നീക്കം ഏറെ രക്തച്ചൊരിച്ചിലിനിടയാക്കി. സീനിയർ പ്രേമദാസയുടെ ഭീകരഭരണത്തിന്റെ യുഗത്തിലേക്കു മടങ്ങിപ്പോകാൻ ആരും ആഗ്രഹിക്കില്ലെന്ന് സഹോദരൻ ഗോട്ടാഭയയുടെ പ്രചാരണയോഗങ്ങളിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ ആവർത്തിച്ചു.
ആരു വിജയിച്ചാലും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ കാര്യത്തിൽ തീരുമാനമാകും. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് ഗോട്ടാഭയയും സുജിത് പ്രേമദാസയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ആരുടെയും പക്ഷം പിടിക്കില്ലെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി. വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കാൻ സിരിസേന നടത്തിയ ശ്രമം സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നാണു പരാജയപ്പെട്ടത്.
250ലധികം പേർ കൊല്ലപ്പെട്ട ഈസ്റ്റർദിന സ്ഫോടനപരന്പരയുടെ പശ്ചാത്തലത്തിൽ ദേശീയസുരക്ഷയായിരുന്നു ഇത്തവണത്തെ മുഖ്യ പ്രചാരണവിഷയം. ഇത് ഗോട്ടാഭയ രാജപക്ഷെയ്ക്ക് നേട്ടമുണ്ടാക്കുമെന്നാണു സൂചന.
മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനായ ഗോട്ടാഭയ പ്രതിരോധമന്ത്രിയായിരിക്കേയാണ് എൽടിടിക്കെതിരേ ലങ്കൻ സേന വിജയം നേടിയത്. 1993ൽ തമിഴ്പുലികൾ കൊലപ്പെടുത്തിയ ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ പുത്രനാണ് സജിത്ത് പ്രേമദാസ. സീനിയർ പ്രേമദാസയുടെ ഭരണകാലത്ത് പാവങ്ങൾക്ക് പ്രയോജനപ്രദമായ ഏറെ ക്ഷേമപദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ മാർക്സിസ്റ്റുകളെ അടിച്ചമർത്തുന്നതിന് അദ്ദേഹം നടത്തിയ നീക്കം ഏറെ രക്തച്ചൊരിച്ചിലിനിടയാക്കി. സീനിയർ പ്രേമദാസയുടെ ഭീകരഭരണത്തിന്റെ യുഗത്തിലേക്കു മടങ്ങിപ്പോകാൻ ആരും ആഗ്രഹിക്കില്ലെന്ന് സഹോദരൻ ഗോട്ടാഭയയുടെ പ്രചാരണയോഗങ്ങളിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ ആവർത്തിച്ചു.
ആരു വിജയിച്ചാലും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ കാര്യത്തിൽ തീരുമാനമാകും. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് ഗോട്ടാഭയയും സുജിത് പ്രേമദാസയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ആരുടെയും പക്ഷം പിടിക്കില്ലെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി. വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കാൻ സിരിസേന നടത്തിയ ശ്രമം സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നാണു പരാജയപ്പെട്ടത്.