ന്യൂഡൽഹി: ഇന്ത്യൻ വനനിയമത്തിനു നിർദേശിച്ച ഭേദഗതികൾ പിൻവലിക്കുന്നതായി പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവഡേക്കർ.
കേന്ദ്രം ഒരു കരടുഭേദഗതി ബിൽ സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തിരുന്നു. അതിന്മേൽ അഭിപ്രായവും നിർദേശങ്ങളും ക്ഷണിച്ചായിരുന്നു ഇത്. 1927-ലെ ഇന്ത്യൻ വന നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ എന്ന പേരിൽ അയച്ച കരടുബില്ലിനു വ്യാപകമായ എതിർപ്പാണു നേരിട്ടത്.
ആദിവാസികളെ വെടിവച്ചുകൊല്ലാൻ വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു. വനവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു, വനവാസികൾക്കു വനവിഭവങ്ങളിലുളള അവകാശം പിൻവലിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ കരടു നിർദേശങ്ങൾക്കെതിരേ ഉയർന്നു. ഈ സാഹചര്യത്തിലാണു കേന്ദ്രം ഭേദഗതി നീക്കത്തിൽനിന്നു പിന്മാറുന്നത്.
2015-ൽ ടി.എസ്.ആർ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നിയുക്തമായ കമ്മിറ്റിയുടെ നിർദേശപ്രകാരം തയാറാക്കിയതായിരുന്നു കരടുബിൽ. വനഭൂമി പൊതു ആവശ്യത്തിനുവേണ്ടി ഏറ്റെടുക്കുന്നത് എളുപ്പമാക്കുന്ന നിർദേശങ്ങളും കരടിൽ ഉണ്ടായിരുന്നു. സന്നദ്ധസംഘടനകളും ആദിവാസി സംഘടനകളും കരടുബില്ലിനെതിരേ രംഗത്തുവന്നിരുന്നു.
കേന്ദ്രം ഒരു കരടുഭേദഗതി ബിൽ സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തിരുന്നു. അതിന്മേൽ അഭിപ്രായവും നിർദേശങ്ങളും ക്ഷണിച്ചായിരുന്നു ഇത്. 1927-ലെ ഇന്ത്യൻ വന നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ എന്ന പേരിൽ അയച്ച കരടുബില്ലിനു വ്യാപകമായ എതിർപ്പാണു നേരിട്ടത്.
ആദിവാസികളെ വെടിവച്ചുകൊല്ലാൻ വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു. വനവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു, വനവാസികൾക്കു വനവിഭവങ്ങളിലുളള അവകാശം പിൻവലിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ കരടു നിർദേശങ്ങൾക്കെതിരേ ഉയർന്നു. ഈ സാഹചര്യത്തിലാണു കേന്ദ്രം ഭേദഗതി നീക്കത്തിൽനിന്നു പിന്മാറുന്നത്.
2015-ൽ ടി.എസ്.ആർ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നിയുക്തമായ കമ്മിറ്റിയുടെ നിർദേശപ്രകാരം തയാറാക്കിയതായിരുന്നു കരടുബിൽ. വനഭൂമി പൊതു ആവശ്യത്തിനുവേണ്ടി ഏറ്റെടുക്കുന്നത് എളുപ്പമാക്കുന്ന നിർദേശങ്ങളും കരടിൽ ഉണ്ടായിരുന്നു. സന്നദ്ധസംഘടനകളും ആദിവാസി സംഘടനകളും കരടുബില്ലിനെതിരേ രംഗത്തുവന്നിരുന്നു.