വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസ് അന്പതുവർഷത്തിനുള്ളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിച്ചു. രണ്ടു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിന്റെ 80 ശതമാനം പ്രദേശവും വെള്ളത്തിലായി. സെന്റ് മാർക്സ് ചത്വരത്തിൽ മൂന്നടിയിലേറെ വെള്ളമുണ്ട്.സെന്റ് മാർക്സ് ബസിലിക്കയ്ക്കുള്ളിലും വെള്ളം കയറി. 1200 വർഷത്തെ ചരിത്രത്തിൽ ഇത് ആറാംതവണയാണ് പള്ളിക്കുള്ളിൽ വെള്ളം കയറുന്നത്.
കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് മേയർ ലൂയിജി ബ്രുഗാനരോ പറഞ്ഞു. ഇറ്റലിയിൽ ദിവസങ്ങളായി കനത്തമഴ പെയ്യുകയാണ്. കനത്തമഴയും സമുദ്രത്തിലെ വേലിയേറ്റവുമാണ് വെനീസിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. നഗരത്തിലെ ഹോട്ടലുകളിൽ താഴത്തെ നിലകളിൽ താമസിക്കുന്ന ടൂറിസ്റ്റുകൾ മുകൾ നിലകളിലേക്കു മാറിത്താമസിച്ചു. അറുപതോളം ബോട്ടുകൾക്കു കേടു പറ്റി.
കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് മേയർ ലൂയിജി ബ്രുഗാനരോ പറഞ്ഞു. ഇറ്റലിയിൽ ദിവസങ്ങളായി കനത്തമഴ പെയ്യുകയാണ്. കനത്തമഴയും സമുദ്രത്തിലെ വേലിയേറ്റവുമാണ് വെനീസിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. നഗരത്തിലെ ഹോട്ടലുകളിൽ താഴത്തെ നിലകളിൽ താമസിക്കുന്ന ടൂറിസ്റ്റുകൾ മുകൾ നിലകളിലേക്കു മാറിത്താമസിച്ചു. അറുപതോളം ബോട്ടുകൾക്കു കേടു പറ്റി.