ന്യൂഡൽഹി: കർണാടകയിലെ കുമാരസ്വാമി സർക്കാരിനെ മറിച്ചിട്ട 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു. എംഎൽഎമാർ രാജിവച്ചതുകൊണ്ട് കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികൾ ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ 2023 വരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന സ്പീക്കർ രമേശ് കുമാറിന്റെ ഉത്തരവ് കോടതി റദ്ദാക്കി. അയോഗ്യതയുടെ കാലാവധി നിശ്ചയിക്കാൻ സ്പീക്കർക്ക് ഭരണഘടന അധികാരം നൽകിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കോണ്ഗ്രസിന്റെ 14 എംഎൽഎമാരും ജനതാദൾ-എസിലെ മൂന്ന് എംഎൽഎമാരുമാണ് നിയമസഭാ സ്പീക്കറായിരുന്ന രമേശ് കുമാറിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീംകോടതിയെ സമീപിച്ചതിലും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. 2023 വരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന സ്പീക്കറുടെ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ എംഎൽഎമാർക്ക് ഡിസംബറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ലഭ്യമാകുമെന്നാണ് സൂചന.
എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിനെത്തുടർന്നാണ് വിമത എംഎൽഎമാർക്ക് സ്പീക്കർ അയോഗ്യത ഏർപ്പെടുത്തിയത്. അയോഗ്യരാക്കുന്നതിനു മുന്പ് രാജി സമർപ്പിച്ചിരുന്നെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമായിരുന്നു എംഎൽഎമാരുടെ വാദം. എന്നാൽ, രാജിവച്ചതുകൊണ്ട് അയോഗ്യതാ നടപടികൾ തടയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അയോഗ്യതയ്ക്കുള്ള കാരണം രാജിവയ്ക്കുന്നതിനു മുന്പേതന്നെ സംഭവിച്ചുകഴിഞ്ഞതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, സ്പീക്കർ ഭരണഘടനാപരമായുള്ള അധികാരം നിർവഹിക്കുന്നതിന് അപ്പുറത്തുള്ള പ്രവർത്തനങ്ങൾ നടത്തുന്ന പ്രവണത വർധിക്കുകയാണെന്ന് അയോഗ്യതാ കാലാവധി നിർണയിച്ചതു ചൂണ്ടിക്കാട്ടി കോടതി വിമർശിച്ചു. എംഎൽഎമാരുടെ രാജി സ്വമേധയാ ആണോയെന്നു പരിശോധിക്കുക മാത്രമാണ് സ്പീക്കർ ചെയ്യേണ്ടിയിരുന്നത്. അങ്ങനെയാണെന്നു ബോധ്യപ്പെട്ടാൽ രാജി സ്വീകരിക്കണം. സ്പീക്കർ എന്നത് അർധജുഡീഷൽ അധികാരമുള്ള ഭരണഘടനാ പദവിയാണ്. വിമതരെ അയോഗ്യരാക്കാനുള്ള എല്ലാ ഭരണപരമായ അധികാരവും സ്പീക്കർക്കുണ്ട്. എന്നാൽ, രാജിയും അയോഗ്യതയും രണ്ടായി കാണണമെന്നും കോടതി വിധിയിൽ പറയുന്നു.
അംഗം രാജിവച്ചാലും ജനപ്രാതിനിധ്യ നിയമപ്രകാരം അയാളെ അയോഗ്യനാക്കാൻ സ്പീക്കർക്കു സാധിക്കും. അതിനുള്ള വിവേചനാധികാരം സ്പീക്കർക്കുണ്ട്. എന്നാൽ, അയോഗ്യതയുടെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം സ്പീക്കർക്കല്ല, തെരഞ്ഞെടുപ്പു കമ്മീഷനാണ്. ഒരു നിഷ്പക്ഷനെന്ന നിലയിലാണ് സ്പീക്കർ തന്റെ ചുമതല നിർവഹിക്കേണ്ടതെന്നും സഭാ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി നിർദേ ശിച്ചു.
അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ബിജെപിയിൽ ചേരും
ബംഗളൂരു: അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാർ ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് യെദിയൂരപ്പ പ്രസ്താവന നടത്തിയത്. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ കാര്യത്തിലും ഇന്നു തീരുമാനമാകും. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ന്യൂഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പാർട്ടി വിപ്പ് ലംഘിച്ച 14 കോൺഗ്രസ് എംഎൽഎമാരെയും മൂന്ന് ജെഡി-എസ് എംഎൽഎമാരെയുമാണ് സ്പീക്കർ അയോഗ്യരാക്കിയത്.
കോണ്ഗ്രസിന്റെ 14 എംഎൽഎമാരും ജനതാദൾ-എസിലെ മൂന്ന് എംഎൽഎമാരുമാണ് നിയമസഭാ സ്പീക്കറായിരുന്ന രമേശ് കുമാറിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീംകോടതിയെ സമീപിച്ചതിലും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. 2023 വരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന സ്പീക്കറുടെ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ എംഎൽഎമാർക്ക് ഡിസംബറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ലഭ്യമാകുമെന്നാണ് സൂചന.
എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിനെത്തുടർന്നാണ് വിമത എംഎൽഎമാർക്ക് സ്പീക്കർ അയോഗ്യത ഏർപ്പെടുത്തിയത്. അയോഗ്യരാക്കുന്നതിനു മുന്പ് രാജി സമർപ്പിച്ചിരുന്നെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമായിരുന്നു എംഎൽഎമാരുടെ വാദം. എന്നാൽ, രാജിവച്ചതുകൊണ്ട് അയോഗ്യതാ നടപടികൾ തടയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അയോഗ്യതയ്ക്കുള്ള കാരണം രാജിവയ്ക്കുന്നതിനു മുന്പേതന്നെ സംഭവിച്ചുകഴിഞ്ഞതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, സ്പീക്കർ ഭരണഘടനാപരമായുള്ള അധികാരം നിർവഹിക്കുന്നതിന് അപ്പുറത്തുള്ള പ്രവർത്തനങ്ങൾ നടത്തുന്ന പ്രവണത വർധിക്കുകയാണെന്ന് അയോഗ്യതാ കാലാവധി നിർണയിച്ചതു ചൂണ്ടിക്കാട്ടി കോടതി വിമർശിച്ചു. എംഎൽഎമാരുടെ രാജി സ്വമേധയാ ആണോയെന്നു പരിശോധിക്കുക മാത്രമാണ് സ്പീക്കർ ചെയ്യേണ്ടിയിരുന്നത്. അങ്ങനെയാണെന്നു ബോധ്യപ്പെട്ടാൽ രാജി സ്വീകരിക്കണം. സ്പീക്കർ എന്നത് അർധജുഡീഷൽ അധികാരമുള്ള ഭരണഘടനാ പദവിയാണ്. വിമതരെ അയോഗ്യരാക്കാനുള്ള എല്ലാ ഭരണപരമായ അധികാരവും സ്പീക്കർക്കുണ്ട്. എന്നാൽ, രാജിയും അയോഗ്യതയും രണ്ടായി കാണണമെന്നും കോടതി വിധിയിൽ പറയുന്നു.
അംഗം രാജിവച്ചാലും ജനപ്രാതിനിധ്യ നിയമപ്രകാരം അയാളെ അയോഗ്യനാക്കാൻ സ്പീക്കർക്കു സാധിക്കും. അതിനുള്ള വിവേചനാധികാരം സ്പീക്കർക്കുണ്ട്. എന്നാൽ, അയോഗ്യതയുടെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം സ്പീക്കർക്കല്ല, തെരഞ്ഞെടുപ്പു കമ്മീഷനാണ്. ഒരു നിഷ്പക്ഷനെന്ന നിലയിലാണ് സ്പീക്കർ തന്റെ ചുമതല നിർവഹിക്കേണ്ടതെന്നും സഭാ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി നിർദേ ശിച്ചു.
അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ബിജെപിയിൽ ചേരും
ബംഗളൂരു: അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാർ ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് യെദിയൂരപ്പ പ്രസ്താവന നടത്തിയത്. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ കാര്യത്തിലും ഇന്നു തീരുമാനമാകും. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ന്യൂഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പാർട്ടി വിപ്പ് ലംഘിച്ച 14 കോൺഗ്രസ് എംഎൽഎമാരെയും മൂന്ന് ജെഡി-എസ് എംഎൽഎമാരെയുമാണ് സ്പീക്കർ അയോഗ്യരാക്കിയത്.