ന്യൂഡൽഹി: ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല അധികൃതർ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് ഭാഗികമായി പിൻവലിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ ഉൾപ്പടെ ആറു മണിക്കൂർ കുടുങ്ങിക്കിടന്ന സമരത്തിനൊടുവിലാണ് നടപടി.
ഫീസ് നിരക്കിലെ വർധനവ് ഭാഗികമായി പിൻവലിക്കാൻ ഇന്നലെ ചേർന്ന സർവകലാശാല എക്സിക്യുട്ടീവ് കൗണ്‍സിൽ യോഗത്തിലാണു തീരുമാനം എടുത്തത്. വിദ്യാർഥികളുടെ പ്രതിഷേധം ഭയന്നു കാന്പസിനു പുറത്തായിരുന്നു കൗണ്‍സിൽ യോഗം. മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറി ആർ. സുബ്രഹ്മണ്യനാണ് ഫീസ് വർധന പിൻവലിച്ച വിവരം ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
ജെഎൻയു എക്സിക്യുട്ടീവ് കമ്മിറ്റി ഹോസ്റ്റൽ ഫീസ് വർധനവ് ഉൾപ്പടെയുള്ള ഹോസ്റ്റൽ മാനുവൽ നിബന്ധനകൾ പിൻവലിച്ചു. അതോടൊപ്പം തന്നെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സാന്പത്തിക സഹായം ഉറപ്പു വരുത്തുന്ന ശിപാാർശയും മുന്നോട്ട് വച്ചു. വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് ക്ലാസ് മുറികളിലേക്ക് മടങ്ങണം എന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്.
എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെയും വൈസ് ചാൻസലർ എം. ജഗദേഷ് കുമാർ ചർച്ചയ്ക്കു വരാതെയും സമരം അവസാനിപ്പിക്കില്ലെന്നാണു ജഐൻയു വിദ്യാർഥി യൂണിയൻ അറിയിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കില്ലെന്നു പറഞ്ഞ ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് സാകേത് മൂണ്‍ വൈസ് ചാൻസലറോട് സംസാരിക്കണമെന്ന ആവശ്യം ആവർത്തിച്ചു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പദ്ധതി നിർദേശിക്കുന്നു എങ്കിൽ അതിന്റെ വിശദാംശങ്ങൾ കൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും സാകേത് ആവശ്യപ്പെട്ടു. ഹോസ്റ്റൽ ഫീസ് വർധന, വസ്ത്രധാരണ നിയന്ത്രണം, കർശന സമയക്രമം എന്നിവയ്ക്കെതിരേയാണ് വിദ്യാർഥികൾ സമരം ചെയ്തിരുന്നത്.
എന്നാൽ, ഇപ്പോൾ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ പുതിയ ശിപാർശയിൽ വർധിപ്പിച്ച ഫീസ് നിരക്ക് പൂർണമായി പിൻവലിച്ചിട്ടില്ല.
പത്തു രൂപ പ്രതിമാസ വാടകയുണ്ടായിരുന്ന രണ്ടു പേർക്ക് താമസിക്കാവുന്ന മുറിയുടെ വാടക 300 രൂപയാക്കി വർധിപ്പിച്ചത് ഇപ്പോൾ 150 രൂപയിലേക്ക് താഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. മുൻപ് 20 രൂപ പ്രതിമാസ വാടക ഉണ്ടായിരുന്ന ഒരാൾക്ക് താമസിക്കാവുന്ന മുറിയുടെ വാടക 600 രൂപയാക്കി വർധിപ്പിച്ചത് ഇപ്പോൾ 300 രൂപയാക്കി താഴ്ത്തിയിരിക്കുന്നു. മെസ് സെക്യുൂരിറ്റി ഫീസ് 5,500 രൂപയാക്കി നിലനിർത്തി അതു പോലെ തന്നെ ആദ്യമായി ഏർപ്പെടുത്തിയ 1,700 രൂപയുടെ യൂട്ടിലിറ്റി ചാർജും പിൻവലിച്ചിട്ടില്ല. ഇത് ഉപയുക്തതയ്ക്കനുസരിച്ച് എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നിരക്കുകളിൽ കുറവ് വരുത്തിയിരിക്കുന്നത് തങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. തങ്ങളുടെ സുപ്രധാന ആവശ്യങ്ങൾ കണക്കിലെടുത്തിട്ടില്ല.
നിലവിലെ അധികൃതരുടെ നീക്കം നുണയും കുരുക്കുമാണെന്നാണ് മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് എൻ. സായി ബാലാജി പറഞ്ഞത്. ഹോസ്റ്റൽ മാനുവൽ പരിഷ്കരണം ഉൾപ്പടെയുള്ള വിഷയങ്ങൾ തങ്ങളുമായി ചർച്ച ചെയ്തു തീർപ്പുണ്ടാക്കുന്നതുവരെ സമരം തുടരുമെന്നാണു വിദ്യാർഥികളുടെ നിലപാട്.
വിദ്യാർഥി സമരത്തിന് ജെഎൻയു അധ്യാപക യൂണിയനും പിന്തുണ നൽകിയിട്ടുണ്ട്.
ഫീസ് നിരക്കിലെ വർധനവ് ഭാഗികമായി പിൻവലിക്കാൻ ഇന്നലെ ചേർന്ന സർവകലാശാല എക്സിക്യുട്ടീവ് കൗണ്‍സിൽ യോഗത്തിലാണു തീരുമാനം എടുത്തത്. വിദ്യാർഥികളുടെ പ്രതിഷേധം ഭയന്നു കാന്പസിനു പുറത്തായിരുന്നു കൗണ്‍സിൽ യോഗം. മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറി ആർ. സുബ്രഹ്മണ്യനാണ് ഫീസ് വർധന പിൻവലിച്ച വിവരം ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
ജെഎൻയു എക്സിക്യുട്ടീവ് കമ്മിറ്റി ഹോസ്റ്റൽ ഫീസ് വർധനവ് ഉൾപ്പടെയുള്ള ഹോസ്റ്റൽ മാനുവൽ നിബന്ധനകൾ പിൻവലിച്ചു. അതോടൊപ്പം തന്നെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സാന്പത്തിക സഹായം ഉറപ്പു വരുത്തുന്ന ശിപാാർശയും മുന്നോട്ട് വച്ചു. വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് ക്ലാസ് മുറികളിലേക്ക് മടങ്ങണം എന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്.
എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെയും വൈസ് ചാൻസലർ എം. ജഗദേഷ് കുമാർ ചർച്ചയ്ക്കു വരാതെയും സമരം അവസാനിപ്പിക്കില്ലെന്നാണു ജഐൻയു വിദ്യാർഥി യൂണിയൻ അറിയിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കില്ലെന്നു പറഞ്ഞ ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് സാകേത് മൂണ്‍ വൈസ് ചാൻസലറോട് സംസാരിക്കണമെന്ന ആവശ്യം ആവർത്തിച്ചു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പദ്ധതി നിർദേശിക്കുന്നു എങ്കിൽ അതിന്റെ വിശദാംശങ്ങൾ കൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും സാകേത് ആവശ്യപ്പെട്ടു. ഹോസ്റ്റൽ ഫീസ് വർധന, വസ്ത്രധാരണ നിയന്ത്രണം, കർശന സമയക്രമം എന്നിവയ്ക്കെതിരേയാണ് വിദ്യാർഥികൾ സമരം ചെയ്തിരുന്നത്.
എന്നാൽ, ഇപ്പോൾ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ പുതിയ ശിപാർശയിൽ വർധിപ്പിച്ച ഫീസ് നിരക്ക് പൂർണമായി പിൻവലിച്ചിട്ടില്ല.
പത്തു രൂപ പ്രതിമാസ വാടകയുണ്ടായിരുന്ന രണ്ടു പേർക്ക് താമസിക്കാവുന്ന മുറിയുടെ വാടക 300 രൂപയാക്കി വർധിപ്പിച്ചത് ഇപ്പോൾ 150 രൂപയിലേക്ക് താഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. മുൻപ് 20 രൂപ പ്രതിമാസ വാടക ഉണ്ടായിരുന്ന ഒരാൾക്ക് താമസിക്കാവുന്ന മുറിയുടെ വാടക 600 രൂപയാക്കി വർധിപ്പിച്ചത് ഇപ്പോൾ 300 രൂപയാക്കി താഴ്ത്തിയിരിക്കുന്നു. മെസ് സെക്യുൂരിറ്റി ഫീസ് 5,500 രൂപയാക്കി നിലനിർത്തി അതു പോലെ തന്നെ ആദ്യമായി ഏർപ്പെടുത്തിയ 1,700 രൂപയുടെ യൂട്ടിലിറ്റി ചാർജും പിൻവലിച്ചിട്ടില്ല. ഇത് ഉപയുക്തതയ്ക്കനുസരിച്ച് എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നിരക്കുകളിൽ കുറവ് വരുത്തിയിരിക്കുന്നത് തങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. തങ്ങളുടെ സുപ്രധാന ആവശ്യങ്ങൾ കണക്കിലെടുത്തിട്ടില്ല.
നിലവിലെ അധികൃതരുടെ നീക്കം നുണയും കുരുക്കുമാണെന്നാണ് മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് എൻ. സായി ബാലാജി പറഞ്ഞത്. ഹോസ്റ്റൽ മാനുവൽ പരിഷ്കരണം ഉൾപ്പടെയുള്ള വിഷയങ്ങൾ തങ്ങളുമായി ചർച്ച ചെയ്തു തീർപ്പുണ്ടാക്കുന്നതുവരെ സമരം തുടരുമെന്നാണു വിദ്യാർഥികളുടെ നിലപാട്.
വിദ്യാർഥി സമരത്തിന് ജെഎൻയു അധ്യാപക യൂണിയനും പിന്തുണ നൽകിയിട്ടുണ്ട്.