മുംബൈ: ശിവസേനയുമായി ചേർന്ന് കോൺഗ്രസും എൻസിപിയും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കുന്നു. എൻസിപി അധ്യക്ഷൻ ശരത് പവാറും മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചർച്ചകൾക്കായി എൻസിപി നേതാക്കളെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഡൽഹിയിലേക്ക് വിളിച്ചതായും വരുംദിവസങ്ങളിൽ ചർച്ച തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ശിവസേനയ്ക്കു പിന്തുണ നൽകാനാണ് കോൺഗ്രസും എൻസിപിയും ധാരണയിലെത്തിയിരിക്കുന്നത്.
ഇതിനിടെ, ചർച്ചകൾ ശരിയായ ദിശയിലാണു നീങ്ങുന്നതെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹിബ് തൊറാത്ത്, മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുതിർന്ന കോൺഗ്രസ് നേതാവ് മണിക്റാവു താക്കറെ എന്നിവരുമായാണ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയത്.
ചർച്ചകൾക്കായി എൻസിപി നേതാക്കളെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഡൽഹിയിലേക്ക് വിളിച്ചതായും വരുംദിവസങ്ങളിൽ ചർച്ച തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ശിവസേനയ്ക്കു പിന്തുണ നൽകാനാണ് കോൺഗ്രസും എൻസിപിയും ധാരണയിലെത്തിയിരിക്കുന്നത്.
ഇതിനിടെ, ചർച്ചകൾ ശരിയായ ദിശയിലാണു നീങ്ങുന്നതെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹിബ് തൊറാത്ത്, മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുതിർന്ന കോൺഗ്രസ് നേതാവ് മണിക്റാവു താക്കറെ എന്നിവരുമായാണ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയത്.