ജറുസലം: പശ്ചിമേഷ്യ വീണ്ടും പുകയുന്നു. ഗാസയിൽ ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് ജിഹാദിന്റെ കമാൻഡർ ബഹാ അബു അൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടു. ഇതെത്തുടർന്ന് ഇസ്രയേലിലേക്ക് ഗാസയിൽനിന്നു 150ൽ ഏറെ റോക്കറ്റ് ആക്രമണങ്ങളുണ്ടായി. സംഘർഷം വർധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്.
അബു അൽ അത്താ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇസ്ലാമിക് ജിഹാദിന്റെ നേതാവ് അക്രം അൽജൗരിയുടെ വീടിനു നേർക്ക് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ പുത്രൻ മുവാദും അംഗരക്ഷകനും കൊല്ലപ്പെട്ടെന്ന് സനാ വാർത്താ ഏജൻസി അറിയിച്ചു. അൽജൗരിക്ക് അപായമില്ലെന്നു ജിഹാദി ഗ്രൂപ്പ് വ്യക്തമാക്കി.
ഗാസയിൽ കൊല്ലപ്പെട്ട ജിഹാദി കമാൻഡർ അൽ അത്താ ഇസ്രയേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഭീകരപ്രവർത്തകനാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കൂടുതൽ കടുത്ത ആക്രമണങ്ങൾക്ക് ഇയാൾ പദ്ധതി തയാറാക്കിയിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്. അൽ അത്തായെ വധിക്കാനുള്ള ഓപ്പറേഷനെക്കുറിച്ച് പലതവണ കാബിനറ്റ് ചർച്ച ചെയ്തെന്നും പത്തുദിവസം മുന്പാണ് സൈന്യത്തിന് അനുമതി നൽകിയതെന്നും നെതന്യാഹു വ്യക്തമാക്കി.
ആക്രമണ സമയം തെരഞ്ഞെടുത്തത് സൈന്യമാണ്.
നമ്മെ ഉപദ്രവിക്കുന്നവരെ നമ്മളും ഉപദ്രവിക്കും. ഇസ്രേലികളുടെ കൈയിൽനിന്നു രക്ഷപ്പെടാമെന്നു കരുതുന്നവർ മണ്ടന്മാരാണ്-സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ അവീവ് കൊച്ചാവി, സീക്രട്ട് സർവീസ് ഷിൻബെത്തിന്റെ മേധാവി നദാവ് ആർഗമാൻഎന്നിവരോടൊപ്പം ടിവിയിൽ പ്രത്യക്ഷപ്പെട്ട് നെതന്യാഹു പറഞ്ഞു.
ഇതേസമയം ഭൂരിപക്ഷമില്ലാത്ത പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനാണ് ഈ സമയത്ത് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നെതന്യാഹുവിന്റെ എതിരാളി ഗാന്റ്സിന് മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് സമയം അനുവദിച്ചിരിക്കുകയാണ്.
അൽ അത്തായുടെ വധത്തെത്തുടർന്ന് ഗാസയിൽ നിന്ന് ഇസ്രയേലിലേക്കുള്ള റോക്കറ്റ് ആക്രമണം ശക്തമായ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലെടുക്കാൻ ജനങ്ങൾക്ക് സർക്കാർ നിർദേശം നൽകി.വേണ്ടിവന്നാൽ സുദീർഘ പോരാട്ടത്തിന് ഇസ്രേലി സൈന്യം സജ്ജമാണെന്ന് കൊച്ചാവി മുന്നറിയിപ്പു നൽകി. ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്കൂളുകളും അത്യാവശ്യമില്ലാത്ത ബിസിനസ് സ്ഥാപനങ്ങളും അടച്ചിടാൻ ഇസ്രേലി ആഭ്യന്തര വകുപ്പ് നിർദേശിച്ചു. ഗാസയിലെ ജിഹാദി പരിശീലന കേന്ദ്രങ്ങളിൽ ഇസ്രേലി സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അബു അൽ അത്താ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇസ്ലാമിക് ജിഹാദിന്റെ നേതാവ് അക്രം അൽജൗരിയുടെ വീടിനു നേർക്ക് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ പുത്രൻ മുവാദും അംഗരക്ഷകനും കൊല്ലപ്പെട്ടെന്ന് സനാ വാർത്താ ഏജൻസി അറിയിച്ചു. അൽജൗരിക്ക് അപായമില്ലെന്നു ജിഹാദി ഗ്രൂപ്പ് വ്യക്തമാക്കി.
ഗാസയിൽ കൊല്ലപ്പെട്ട ജിഹാദി കമാൻഡർ അൽ അത്താ ഇസ്രയേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഭീകരപ്രവർത്തകനാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കൂടുതൽ കടുത്ത ആക്രമണങ്ങൾക്ക് ഇയാൾ പദ്ധതി തയാറാക്കിയിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്. അൽ അത്തായെ വധിക്കാനുള്ള ഓപ്പറേഷനെക്കുറിച്ച് പലതവണ കാബിനറ്റ് ചർച്ച ചെയ്തെന്നും പത്തുദിവസം മുന്പാണ് സൈന്യത്തിന് അനുമതി നൽകിയതെന്നും നെതന്യാഹു വ്യക്തമാക്കി.
ആക്രമണ സമയം തെരഞ്ഞെടുത്തത് സൈന്യമാണ്.
നമ്മെ ഉപദ്രവിക്കുന്നവരെ നമ്മളും ഉപദ്രവിക്കും. ഇസ്രേലികളുടെ കൈയിൽനിന്നു രക്ഷപ്പെടാമെന്നു കരുതുന്നവർ മണ്ടന്മാരാണ്-സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ അവീവ് കൊച്ചാവി, സീക്രട്ട് സർവീസ് ഷിൻബെത്തിന്റെ മേധാവി നദാവ് ആർഗമാൻഎന്നിവരോടൊപ്പം ടിവിയിൽ പ്രത്യക്ഷപ്പെട്ട് നെതന്യാഹു പറഞ്ഞു.
ഇതേസമയം ഭൂരിപക്ഷമില്ലാത്ത പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനാണ് ഈ സമയത്ത് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നെതന്യാഹുവിന്റെ എതിരാളി ഗാന്റ്സിന് മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് സമയം അനുവദിച്ചിരിക്കുകയാണ്.
അൽ അത്തായുടെ വധത്തെത്തുടർന്ന് ഗാസയിൽ നിന്ന് ഇസ്രയേലിലേക്കുള്ള റോക്കറ്റ് ആക്രമണം ശക്തമായ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലെടുക്കാൻ ജനങ്ങൾക്ക് സർക്കാർ നിർദേശം നൽകി.വേണ്ടിവന്നാൽ സുദീർഘ പോരാട്ടത്തിന് ഇസ്രേലി സൈന്യം സജ്ജമാണെന്ന് കൊച്ചാവി മുന്നറിയിപ്പു നൽകി. ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്കൂളുകളും അത്യാവശ്യമില്ലാത്ത ബിസിനസ് സ്ഥാപനങ്ങളും അടച്ചിടാൻ ഇസ്രേലി ആഭ്യന്തര വകുപ്പ് നിർദേശിച്ചു. ഗാസയിലെ ജിഹാദി പരിശീലന കേന്ദ്രങ്ങളിൽ ഇസ്രേലി സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.