ലാപാസ്: സൈന്യവും പോലീസും എതിരായതിനെത്തുടർന്നു കഴിഞ്ഞദിവസം രാജിവച്ച ബൊളീവിയയിലെ ഇടതുപക്ഷ പ്രസിഡന്റ് ഇവോ മൊറാലസ് മെക്സിക്കൻ സർക്കാർ അയച്ചുകൊടുത്ത വിമാനത്തിൽ രാജ്യംവിട്ടു. മെക്സിക്കൻ സർക്കാർ അദ്ദേഹത്തിന് അഭയം അനുവദിച്ചു.
സഹോദരീ സഹോദരന്മാരെ ഞാൻ മെക്സിക്കോയിലേക്കു പോകുകയാണ്. രാഷ്ട്രീയ കാരണത്തിന്റെ പേരിൽ രാജ്യം വിടേണ്ടിവരുന്നത് വേദനാജനകമാണ്. കൂടുതൽ കരുത്തോടെ ഞാൻ തിരിച്ചുവരും- തിങ്കളാഴ്ച വൈകുന്നേരം മൊറാലസ് ട്വീറ്റു ചെയ്തു.
വോട്ടെടുപ്പിൽ ക്രമക്കേടു കാട്ടിയാണ് നാലാംതവണയും മൊറാലസ് അധികാരം പിടിച്ചതെന്ന് ആരോപിച്ച് നാളുകളായി ബൊളീവിയയിൽ പ്രതിപക്ഷം സമരത്തിലായിരുന്നു. പുതിയ തെരഞ്ഞെടുപ്പു നടത്താമെന്ന് ഒരു ഘട്ടത്തിൽ മൊറാലസ് ഉറപ്പു നൽകിയെങ്കിലും സമരക്കാർ അയഞ്ഞില്ല. പോലീസും സമരക്കാരോടൊപ്പം ചേർന്നു. അവസാനം സൈനിക മേധാവി അന്ത്യശാസനം നൽകിയതിനെത്തുടർന്ന് മൊറാലസ് ഞായറാഴ്ച രാജിപ്രഖ്യാപിക്കുകയായിരുന്നു.
മുൻ കൊക്കോ കർഷകനായ മൊറാലസ് പതിനാലുവർഷത്തെ ഭരണകാലത്ത് ബൊളീവിയയിലെ ദാരിദ്യ നിർമാർജനത്തിന് ഫലപ്രദ നടപടികൾ സ്വീകരിച്ചു. സാമൂഹികക്ഷേമ പദ്ധതികളും നടപ്പാക്കി. എന്നാൽ ഹിതപരിശോധന അട്ടിമറിച്ച് നാലാംവട്ടവും തെരഞ്ഞെടുപ്പിൽ മത്സരിച്ചത് അദ്ദേഹത്തെ അനഭിമതനാക്കി.
മൊറാലസിന്റെ രാജിയെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികളും എതിരാളികളും ലാപാസിലും മറ്റു നഗരങ്ങളിലും ഏറ്റുമുട്ടി. ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചു. മൊറാലസിനൊപ്പം സെനറ്റ് മേധാവിയും ഇലക്ടറൽ കമ്മീഷൻ മേധാവിയും രാജിവച്ചു. സെനറ്റിലെ സെക്കൻഡ് വൈസ് പ്രസിഡന്റും പ്രതിപക്ഷ വനിതാ നേതാവുമായ ഷിയാനിൻ അനീസ് ഭാവി ഭരണക്രമത്തെക്കുറിച്ചു ചർച്ചയ്ക്കായി എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഇതെത്രമാത്രം ഫലപ്രദമാവുമെന്നു തീർച്ചയില്ല.
സഹോദരീ സഹോദരന്മാരെ ഞാൻ മെക്സിക്കോയിലേക്കു പോകുകയാണ്. രാഷ്ട്രീയ കാരണത്തിന്റെ പേരിൽ രാജ്യം വിടേണ്ടിവരുന്നത് വേദനാജനകമാണ്. കൂടുതൽ കരുത്തോടെ ഞാൻ തിരിച്ചുവരും- തിങ്കളാഴ്ച വൈകുന്നേരം മൊറാലസ് ട്വീറ്റു ചെയ്തു.
വോട്ടെടുപ്പിൽ ക്രമക്കേടു കാട്ടിയാണ് നാലാംതവണയും മൊറാലസ് അധികാരം പിടിച്ചതെന്ന് ആരോപിച്ച് നാളുകളായി ബൊളീവിയയിൽ പ്രതിപക്ഷം സമരത്തിലായിരുന്നു. പുതിയ തെരഞ്ഞെടുപ്പു നടത്താമെന്ന് ഒരു ഘട്ടത്തിൽ മൊറാലസ് ഉറപ്പു നൽകിയെങ്കിലും സമരക്കാർ അയഞ്ഞില്ല. പോലീസും സമരക്കാരോടൊപ്പം ചേർന്നു. അവസാനം സൈനിക മേധാവി അന്ത്യശാസനം നൽകിയതിനെത്തുടർന്ന് മൊറാലസ് ഞായറാഴ്ച രാജിപ്രഖ്യാപിക്കുകയായിരുന്നു.
മുൻ കൊക്കോ കർഷകനായ മൊറാലസ് പതിനാലുവർഷത്തെ ഭരണകാലത്ത് ബൊളീവിയയിലെ ദാരിദ്യ നിർമാർജനത്തിന് ഫലപ്രദ നടപടികൾ സ്വീകരിച്ചു. സാമൂഹികക്ഷേമ പദ്ധതികളും നടപ്പാക്കി. എന്നാൽ ഹിതപരിശോധന അട്ടിമറിച്ച് നാലാംവട്ടവും തെരഞ്ഞെടുപ്പിൽ മത്സരിച്ചത് അദ്ദേഹത്തെ അനഭിമതനാക്കി.
മൊറാലസിന്റെ രാജിയെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികളും എതിരാളികളും ലാപാസിലും മറ്റു നഗരങ്ങളിലും ഏറ്റുമുട്ടി. ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചു. മൊറാലസിനൊപ്പം സെനറ്റ് മേധാവിയും ഇലക്ടറൽ കമ്മീഷൻ മേധാവിയും രാജിവച്ചു. സെനറ്റിലെ സെക്കൻഡ് വൈസ് പ്രസിഡന്റും പ്രതിപക്ഷ വനിതാ നേതാവുമായ ഷിയാനിൻ അനീസ് ഭാവി ഭരണക്രമത്തെക്കുറിച്ചു ചർച്ചയ്ക്കായി എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഇതെത്രമാത്രം ഫലപ്രദമാവുമെന്നു തീർച്ചയില്ല.