ധാക്ക: മധ്യ ബംഗ്ളാദേശിലെ മൻഡോബാഗ് റെയിൽവേസ്റ്റേഷനിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിക്കുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ചിറ്റഗോംഗിനു പോയ ഉദയൻ എക്സ്പ്രസ് ട്രാക്ക് മാറുന്നതിനിടെ എതിർദിശയിൽനിന്നു വന്ന തുർനാ-നിഷിധ ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഉദയൻ എക്സ്പ്രസിന്റെ തകർന്ന കോച്ചുകളിൽ ഇനിയും യാത്രക്കാർ കുടുങ്ങിയിട്ടുണ്ടെന്നു സംശയമുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
തുർനാ-നിഷിധ ട്രെയിനിന്റെ ഡ്രൈവർ സിഗ്നൽ അവഗണിച്ചതാണ് അപകടത്തിനിടയാക്കിയത്.
ഈ ട്രെയിനിന്റെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും സസ്പെൻഡ് ചെയ്തുവെന്ന് അ ധി കൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ചിറ്റഗോംഗിനു പോയ ഉദയൻ എക്സ്പ്രസ് ട്രാക്ക് മാറുന്നതിനിടെ എതിർദിശയിൽനിന്നു വന്ന തുർനാ-നിഷിധ ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഉദയൻ എക്സ്പ്രസിന്റെ തകർന്ന കോച്ചുകളിൽ ഇനിയും യാത്രക്കാർ കുടുങ്ങിയിട്ടുണ്ടെന്നു സംശയമുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
തുർനാ-നിഷിധ ട്രെയിനിന്റെ ഡ്രൈവർ സിഗ്നൽ അവഗണിച്ചതാണ് അപകടത്തിനിടയാക്കിയത്.
ഈ ട്രെയിനിന്റെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും സസ്പെൻഡ് ചെയ്തുവെന്ന് അ ധി കൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.