കൊളംബോ: ദേശീയ ടീമിനെ ബാധിച്ച അഴിമതി ആരോപണങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി ശ്രീലങ്ക. ഇതിന്റെ ഭാഗമായി ഒത്തുകളി രാജ്യത്ത് ക്രമിനൽ കുറ്റമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ബിൽ കായിക മന്ത്രി ഹരിൻ ഫെർണാണ്ടോ പാർലമെന്റിൽ അവതരിപ്പിച്ചു. ശ്രീലങ്കൻ മുൻ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അർജുന രണതുംഗ പിന്തുണച്ചു.
ഒത്തുകളിച്ചതായി തെളിഞ്ഞാൽ 10 വർഷം തടവും നാലു കോടി രൂപ പിഴയും ചുമത്താനാണ് തീരുമാനം. വാതുവയ്പ്പുകാർ സമീപിക്കുന്നത് റിപ്പോർട്ട് ചെയ്യാത്തതുൾപ്പെടെയുള്ള പ്രവൃത്തികളും കുറ്റമാണ്. അത്തരം കാര്യങ്ങൾ താരങ്ങൾക്ക് ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനൊപ്പം ശ്രീലങ്കൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ യൂണിറ്റിനെയും അറിയിക്കേണ്ടതുണ്ട്.
ലങ്കയിൽ ഒത്തുകളി ക്രിമിനൽ കുറ്റമാക്കി
12:02 AM Nov 13, 2019 | Deepika.com