ന്യൂഡൽഹി: ബിജെപി സഖ്യം ഉപേക്ഷിച്ച പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവച്ചു.
മന്ത്രിസഭയിൽ വിശ്വാസം നഷ്ടമായെന്നും മഹാരാഷ്ട്രയിൽ പുതിയൊരു സർക്കാർ രൂപീകരിക്കുന്പോൾ കേന്ദ്രമന്ത്രിയായി തുടരുക അനുചിതമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു രാജി. തെരഞ്ഞെടുപ്പിനു മുന്പുള്ള വാഗ്ദാനങ്ങളിൽനിന്ന് ബിജെപി പിന്നോട്ടു പോയി. അവർ വാക്ക് പാലിക്കാതെ വഞ്ചിച്ചു. അതുകൊണ്ട് ഇനിയും കേന്ദ്രത്തിൽ തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സാവന്ത് പറഞ്ഞു.
എൻഡിഎയുമായുള്ള സഖ്യം ശിവസേന പൂർണമായി ഉപേക്ഷിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, രാജിയുടെ അർഥം മനസിലായില്ലേ എന്നായിരുന്നു മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പുള്ള ധാരണ സംബന്ധിച്ച് ബിജെപി കള്ളം പറയുകയാണ്. ശിവസേനയെയും താക്കറെ കുടുംബത്തെയും ബിജെപി വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിൽ വിശ്വാസം നഷ്ടമായെന്നും മഹാരാഷ്ട്രയിൽ പുതിയൊരു സർക്കാർ രൂപീകരിക്കുന്പോൾ കേന്ദ്രമന്ത്രിയായി തുടരുക അനുചിതമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു രാജി. തെരഞ്ഞെടുപ്പിനു മുന്പുള്ള വാഗ്ദാനങ്ങളിൽനിന്ന് ബിജെപി പിന്നോട്ടു പോയി. അവർ വാക്ക് പാലിക്കാതെ വഞ്ചിച്ചു. അതുകൊണ്ട് ഇനിയും കേന്ദ്രത്തിൽ തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സാവന്ത് പറഞ്ഞു.
എൻഡിഎയുമായുള്ള സഖ്യം ശിവസേന പൂർണമായി ഉപേക്ഷിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, രാജിയുടെ അർഥം മനസിലായില്ലേ എന്നായിരുന്നു മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പുള്ള ധാരണ സംബന്ധിച്ച് ബിജെപി കള്ളം പറയുകയാണ്. ശിവസേനയെയും താക്കറെ കുടുംബത്തെയും ബിജെപി വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.