ഹോങ്കോംഗ്: ഹോങ്കോംഗിൽ നടക്കുന്ന ജനാധിപത്യ സമരം അക്രമാസക്തമായി. പോലീസ് നടത്തിയ വെടിവയ്പിൽ മുഖംമൂടി ധാരിയായ സമരാനുകൂലിക്കു ഗുരുതരമായ പരിക്കേറ്റു. സമരക്കാരുമായി വാക്കേറ്റം നടത്തിയയാളെ ഒരു സമരാനുകൂലി പെട്രോൾ ഒഴിച്ചു തീവച്ച സംഭവവുമുണ്ടായി. അക്രമം നടത്തി സർക്കാരിനെ മുട്ടുകുത്തിക്കാമെന്ന് ആരും കരുതേണ്ടെന്നു ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പത്രസമ്മേളനത്തിൽ മുന്നറിയിപ്പു നൽകി.
റോഡ് തടഞ്ഞു സമരം നടത്തിയവർക്കു നേരേ പോലീസ് തോക്കെടുക്കുന്നതും ഒരാളെ വെടിവയ്ക്കുന്നതും ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സായി വോ ഹോന്‍ മേഖലയിൽ നടന്ന സംഭവത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. മാഒാൻ ഷാ പ്ളാസയിലാണ് രണ്ടാമത്തെ സംഭവം. സമരക്കാരുമായി വാഗ്വാദം നടത്തുന്നയാളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീവയ്ക്കുന്നത് വീഡിയോയിൽ കാണാം. ഗുരുതരമായി പരിക്കേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം എല്ലാ സീമകളും ലംഘിച്ചെന്ന് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. സമരാനുകൂലികൾ ജനങ്ങളുടെ ശത്രുക്കളായി മാറിക്കഴിഞ്ഞു. അക്രമം കാട്ടി സർക്കാരിനെക്കൊണ്ട് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും അവർ മുന്നറിയിപ്പു നൽകി.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് ഇപ്പോൾ ചൈനയുടെ സ്വയംഭരണ പ്രവിശ്യയാണ്. വൻകരയിൽ ഇല്ലാത്ത പല ആനുകൂല്യങ്ങളും ഇവിടത്തുകാർക്കുണ്ട്. ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റക്കരാറിലൂടെ ഈ ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ചു തുടങ്ങിയ സമരം ഇതിനുള്ള ബിൽ പിൻവലിച്ചിട്ടും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ചു തുടരുകയാണ്. ബെയ്ജിംഗ് ഭരണകൂടം പലതവണ മുന്നറിയിപ്പു നൽകിയെങ്കിലും സമരക്കാർ അയഞ്ഞിട്ടില്ല.
റോഡ് തടഞ്ഞു സമരം നടത്തിയവർക്കു നേരേ പോലീസ് തോക്കെടുക്കുന്നതും ഒരാളെ വെടിവയ്ക്കുന്നതും ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സായി വോ ഹോന്‍ മേഖലയിൽ നടന്ന സംഭവത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. മാഒാൻ ഷാ പ്ളാസയിലാണ് രണ്ടാമത്തെ സംഭവം. സമരക്കാരുമായി വാഗ്വാദം നടത്തുന്നയാളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീവയ്ക്കുന്നത് വീഡിയോയിൽ കാണാം. ഗുരുതരമായി പരിക്കേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം എല്ലാ സീമകളും ലംഘിച്ചെന്ന് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. സമരാനുകൂലികൾ ജനങ്ങളുടെ ശത്രുക്കളായി മാറിക്കഴിഞ്ഞു. അക്രമം കാട്ടി സർക്കാരിനെക്കൊണ്ട് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും അവർ മുന്നറിയിപ്പു നൽകി.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് ഇപ്പോൾ ചൈനയുടെ സ്വയംഭരണ പ്രവിശ്യയാണ്. വൻകരയിൽ ഇല്ലാത്ത പല ആനുകൂല്യങ്ങളും ഇവിടത്തുകാർക്കുണ്ട്. ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റക്കരാറിലൂടെ ഈ ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ചു തുടങ്ങിയ സമരം ഇതിനുള്ള ബിൽ പിൻവലിച്ചിട്ടും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ചു തുടരുകയാണ്. ബെയ്ജിംഗ് ഭരണകൂടം പലതവണ മുന്നറിയിപ്പു നൽകിയെങ്കിലും സമരക്കാർ അയഞ്ഞിട്ടില്ല.