ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവു പ്രകാരം അയോധ്യയിലെ തർക്കഭൂമിക്കു പകരം നൽകുന്ന അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ എന്ന കാര്യത്തിൽ നവംബർ 26നു നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് സുന്നി വഖഫ് ബോർഡ്. ഭൂമിയുടെ കാര്യത്തിൽ അനുകൂലിച്ചും എതിർത്തും അഭിപ്രായമുണ്ട്. നവംബർ 13നു യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റിവയ്ക്കുകയായിരുന്നെന്നും സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫറൂഖി പറഞ്ഞു.
തർക്കഭൂമിയുടെ അവകാശം രാംലല്ല വിരാജ്മാനാണെന്നു വ്യക്തമാക്കി, തർക്കഭൂമിയിലെ 2.77 ഏക്കർ സ്ഥലം പൂർണമായി ക്ഷേത്രം പണിയുന്നതിനായി വിട്ടുനൽകാൻ ശനിയാഴ്ചയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
തർക്കഭൂമിയിലെ അവകാശത്തിനു പകരമായി അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകാനും കോടതി നിർദേശിച്ചിരുന്നു. കോടതിയുടെ ഉത്തരവ് പ്രാഥമിക തലത്തിൽ സ്വാഗതാർഹമാണെന്നു പറഞ്ഞ വഖഫ് ബോർഡ് ഉത്തരവിനെ എതിർക്കില്ലെന്നും അറിയിച്ചിരുന്നു.
ദേശീയ താത്പര്യം കണക്കിലെടുത്ത് തർക്കഭൂമിയുടെ അവകാശത്തിൽ നിന്നു പിന്മാറാൻ കഴിഞ്ഞ മാസം തീരുമാനിച്ചതാണ്. ഇപ്പോൾ സുപ്രീംകോടതി നിർദേശിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കണോ എന്നതാണ് ബോർഡിന്റെ മുന്പിലുള്ള വിഷയം. അക്കാര്യത്തിൽ നവംബർ 26നു ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഫർ ഫറൂഖി വിശദമാക്കി.
എന്നാൽ, സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകാനാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
സമവായ നീക്കവുമായി അജിത് ഡോവൽ
ന്യൂഡൽഹി: അയോധ്യ തർക്കഭൂമി വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ സമവായ നീക്കവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഹിന്ദു, മുസ്ലിം മതനേതാക്കളുമായി ചർച്ച നടത്തി. അജിത് ഡോവലിന്റെ വസതിയിൽ ഇന്നലെ നടന്ന യോഗത്തിൽ ഹിന്ദു വിഭാഗത്തിലെ 18 നേതാക്കളും മുസ്ലിം സമുദായ സംഘടനകളിലെ 12 ഭാരവാഹികളും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമായിരുന്നു യോഗം ചേർന്നത്.
തർക്കഭൂമിയുടെ അവകാശം രാംലല്ല വിരാജ്മാനാണെന്നു വ്യക്തമാക്കി, തർക്കഭൂമിയിലെ 2.77 ഏക്കർ സ്ഥലം പൂർണമായി ക്ഷേത്രം പണിയുന്നതിനായി വിട്ടുനൽകാൻ ശനിയാഴ്ചയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
തർക്കഭൂമിയിലെ അവകാശത്തിനു പകരമായി അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകാനും കോടതി നിർദേശിച്ചിരുന്നു. കോടതിയുടെ ഉത്തരവ് പ്രാഥമിക തലത്തിൽ സ്വാഗതാർഹമാണെന്നു പറഞ്ഞ വഖഫ് ബോർഡ് ഉത്തരവിനെ എതിർക്കില്ലെന്നും അറിയിച്ചിരുന്നു.
ദേശീയ താത്പര്യം കണക്കിലെടുത്ത് തർക്കഭൂമിയുടെ അവകാശത്തിൽ നിന്നു പിന്മാറാൻ കഴിഞ്ഞ മാസം തീരുമാനിച്ചതാണ്. ഇപ്പോൾ സുപ്രീംകോടതി നിർദേശിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കണോ എന്നതാണ് ബോർഡിന്റെ മുന്പിലുള്ള വിഷയം. അക്കാര്യത്തിൽ നവംബർ 26നു ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഫർ ഫറൂഖി വിശദമാക്കി.
എന്നാൽ, സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകാനാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
സമവായ നീക്കവുമായി അജിത് ഡോവൽ
ന്യൂഡൽഹി: അയോധ്യ തർക്കഭൂമി വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ സമവായ നീക്കവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഹിന്ദു, മുസ്ലിം മതനേതാക്കളുമായി ചർച്ച നടത്തി. അജിത് ഡോവലിന്റെ വസതിയിൽ ഇന്നലെ നടന്ന യോഗത്തിൽ ഹിന്ദു വിഭാഗത്തിലെ 18 നേതാക്കളും മുസ്ലിം സമുദായ സംഘടനകളിലെ 12 ഭാരവാഹികളും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമായിരുന്നു യോഗം ചേർന്നത്.