ന്യൂഡൽഹി: വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സവാള വില കിലോഗ്രാമിനു 100 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നതോടെയാണ് സർക്കാരിന്റെ നടപടി. ശനിയാഴ്ച ചേർന്ന ഭക്ഷ്യ- ഉപഭോക്തൃകാര്യ സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിനു ശേഷം കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനാണ് ഇക്കാര്യമറിയിച്ചത്. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിക്കാണ് ഇറക്കുമതിയുടെ ചുമതല.
നവംബർ 15നും ഡിസംബർ 15നും ഇടയിലുള്ള കാലയളവിൽ സവാള ഇറക്കുമതി ചെയ്യണമെന്നാണ് നിർദേശം. ഇത് നാഫെഡിലൂടെ ആഭ്യന്തര വിപണിയിലെത്തിക്കും. നവംബർ 14നും 18നുമായി യുഎഇയിൽ നിന്ന് 2000 ടണ്‍ സവാള തുറമുഖത്തെത്തുമെന്ന് എംഎംടിസിയും വിശദമാക്കുന്നു.
നവംബർ 15നും ഡിസംബർ 15നും ഇടയിലുള്ള കാലയളവിൽ സവാള ഇറക്കുമതി ചെയ്യണമെന്നാണ് നിർദേശം. ഇത് നാഫെഡിലൂടെ ആഭ്യന്തര വിപണിയിലെത്തിക്കും. നവംബർ 14നും 18നുമായി യുഎഇയിൽ നിന്ന് 2000 ടണ്‍ സവാള തുറമുഖത്തെത്തുമെന്ന് എംഎംടിസിയും വിശദമാക്കുന്നു.