ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് എക്സ്പ്രസിന് ആദ്യമാസം 70 ലക്ഷം രൂപ ലാഭം ലഭിച്ചതായി കണക്കുകൾ. ഒക്ടോബർ വരെ 3.70 കോടി രൂപ ടിക്കറ്റ് വില്പനയിൽനിന്ന് ലഭിച്ചു. ലക്നോ-ഡൽഹി റൂട്ടിൽ ഒാടുന്ന തേജസ് എക്സ്പ്രസ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ ഉടമസ്ഥതയിലാണ്.
ഒക്ടോബർ അഞ്ചു മുതലാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. എൺപതു മുതൽ എൺപത്തിയഞ്ചു ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടെന്ന് റെയിൽവേ അറിയിച്ചു.
ഒക്ടോബർ അഞ്ചു മുതലാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. എൺപതു മുതൽ എൺപത്തിയഞ്ചു ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടെന്ന് റെയിൽവേ അറിയിച്ചു.