ടെഹ്റാൻ: ഇറാനിൽ 5300 കോടി വീപ്പ വരുന്ന എണ്ണശേഖരം കണ്ടെത്തിയതായി പ്രസിഡന്റ് ഹസൻ റൂഹാനി. അമേരിക്ക ഉപരോധം ചുമത്തി ഇറാന്റെ എണ്ണക്കച്ചവടം മുടക്കിയിരിക്കുന്ന സാഹചര്യത്തിലാണ് റൂഹാനി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
തെക്കൻ ഇറാനിലെ കുസെസ്താൻ പ്രവിശ്യയിലാണ് പുതിയ എണ്ണശേഖരം കണ്ടെത്തിയത്. ഉപരോധം മൂലം എണ്ണ വിൽക്കാൻ പറ്റാത്ത സമയത്താണ് ഇറാന്റെ എൻജിനിയർമാരും തൊഴിലാളികളും ഈ കണ്ടെത്തൽ നടത്തിയതെന്ന് അമേരിക്ക മനസിലാക്കണമെന്നു റൂഹാനി പറഞ്ഞു.
ലോകത്തെ എണ്ണശേഖരത്തിൽ ഇറാൻ നാലാമതാണ്; പ്രകൃതിവാതക ശേഖരത്തിൽ രണ്ടാമതും. പക്ഷേ, ഉപരോധം മൂലം ഇവ പുറംലോകത്തു വിൽക്കാൻ കഴിയാത്തത് രാജ്യത്തിന്റെ സാന്പത്തികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.
ഇറാനും വൻ ശക്തികളും തമ്മിലുള്ള ആണവക്കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഉപരോധങ്ങൾ ചുമത്തുകയുമായിരുന്നു. അമേരിക്കയെ ഭയന്ന് കരാറിലെ മറ്റു കക്ഷികളാരും ഇറാന്റെ എണ്ണ വാങ്ങാൻ തയാറല്ല.
തെക്കൻ ഇറാനിലെ കുസെസ്താൻ പ്രവിശ്യയിലാണ് പുതിയ എണ്ണശേഖരം കണ്ടെത്തിയത്. ഉപരോധം മൂലം എണ്ണ വിൽക്കാൻ പറ്റാത്ത സമയത്താണ് ഇറാന്റെ എൻജിനിയർമാരും തൊഴിലാളികളും ഈ കണ്ടെത്തൽ നടത്തിയതെന്ന് അമേരിക്ക മനസിലാക്കണമെന്നു റൂഹാനി പറഞ്ഞു.
ലോകത്തെ എണ്ണശേഖരത്തിൽ ഇറാൻ നാലാമതാണ്; പ്രകൃതിവാതക ശേഖരത്തിൽ രണ്ടാമതും. പക്ഷേ, ഉപരോധം മൂലം ഇവ പുറംലോകത്തു വിൽക്കാൻ കഴിയാത്തത് രാജ്യത്തിന്റെ സാന്പത്തികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.
ഇറാനും വൻ ശക്തികളും തമ്മിലുള്ള ആണവക്കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഉപരോധങ്ങൾ ചുമത്തുകയുമായിരുന്നു. അമേരിക്കയെ ഭയന്ന് കരാറിലെ മറ്റു കക്ഷികളാരും ഇറാന്റെ എണ്ണ വാങ്ങാൻ തയാറല്ല.