മുംബൈ: മഹാരാഷ് ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്കു ഗവർണറുടെ ക്ഷണം. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാർ രൂപീകരണത്തിനു ഗവർണർ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചുവെന്ന് രാജ്ഭവനിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു. നവംബർ 11ന് രാത്രി എട്ടിനകം ഭൂരിപക്ഷം തെളിയിക്കണം.
288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 ഉം സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റും ഉണ്ട്. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നിലപാടിനെത്തുടർന്നാണ് സർക്കാർ രൂപീകരണം വൈകിയത്. ഇതേത്തുടർന്നു ഫഡ്നാവിസ് കഴിഞ്ഞദിവസം കാവൽമുഖ്യമന്ത്രിപദത്തിൽ നിന്നു രാജി സമർപ്പിച്ചിരുന്നു.
ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷി ശിവസേനയാണ്. ബിജെപി ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ അടുത്ത ഊഴം ശിവസേനയ്ക്കാണ്. തെരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യമായി പരിഗണിച്ചാൽ എൻസിപി- കോൺഗ്രസ് സഖ്യമാണ് രണ്ടാമത്. സേനയെയോ എൻസിപി- കോൺഗ്രസ് സഖ്യത്തെയോ ഗവർണർ ക്ഷണിക്കുമെന്ന സൂചനയില്ല.
ഭൂരിപക്ഷം തെളിയിക്കാൻ ആർക്കും കഴിയാതെ വന്നാൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങും.
തങ്ങൾക്കു മുഖ്യമന്ത്രിപദം ലഭിക്കാതെ ബിജെപിയെ പിന്തുണയ്ക്കില്ല എന്ന നിലപാടിലായിരുന്നു ശിവസേന. ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളിലാരെങ്കിലും പിന്തുണയ്ക്കാതെ ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കില്ല. അല്ലെങ്കിൽ ഈ കക്ഷികളിൽ ഏതിനെയെങ്കിലും പിളർത്തി ഒരു വിഭാഗത്തെ കൂടെക്കൂട്ടണം.മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി വിമുഖത കാണിക്കുകയായിരുന്നുവെന്ന് ഇന്നലെ രാവിലെ ശിവസേന കുറ്റപ്പെടുത്തിയിരുന്നു.
ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റക്കക്ഷിയായ ബിജെപി സർക്കാർ രൂപീകരിച്ചു. ഗവർണർമാരുടെ സഹകരണത്തോടെയായിരുന്നു ഇതെന്ന് പരസ്യമായ രഹസ്യമാണ്.
എന്നാൽ, മഹാരാഷ്ട്രയിൽ വലിയ കക്ഷിയായിട്ടും ബിജെപി സർക്കാർ രൂപീകരിക്കുന്നില്ലെന്നും ശിവസേനാ മുഖപത്രമായ സാമ്ന മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എത്രയും വേഗം സർക്കാർ രൂപീകരിക്കണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.
288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 ഉം സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റും ഉണ്ട്. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നിലപാടിനെത്തുടർന്നാണ് സർക്കാർ രൂപീകരണം വൈകിയത്. ഇതേത്തുടർന്നു ഫഡ്നാവിസ് കഴിഞ്ഞദിവസം കാവൽമുഖ്യമന്ത്രിപദത്തിൽ നിന്നു രാജി സമർപ്പിച്ചിരുന്നു.
ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷി ശിവസേനയാണ്. ബിജെപി ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ അടുത്ത ഊഴം ശിവസേനയ്ക്കാണ്. തെരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യമായി പരിഗണിച്ചാൽ എൻസിപി- കോൺഗ്രസ് സഖ്യമാണ് രണ്ടാമത്. സേനയെയോ എൻസിപി- കോൺഗ്രസ് സഖ്യത്തെയോ ഗവർണർ ക്ഷണിക്കുമെന്ന സൂചനയില്ല.
ഭൂരിപക്ഷം തെളിയിക്കാൻ ആർക്കും കഴിയാതെ വന്നാൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങും.
തങ്ങൾക്കു മുഖ്യമന്ത്രിപദം ലഭിക്കാതെ ബിജെപിയെ പിന്തുണയ്ക്കില്ല എന്ന നിലപാടിലായിരുന്നു ശിവസേന. ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളിലാരെങ്കിലും പിന്തുണയ്ക്കാതെ ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കില്ല. അല്ലെങ്കിൽ ഈ കക്ഷികളിൽ ഏതിനെയെങ്കിലും പിളർത്തി ഒരു വിഭാഗത്തെ കൂടെക്കൂട്ടണം.മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി വിമുഖത കാണിക്കുകയായിരുന്നുവെന്ന് ഇന്നലെ രാവിലെ ശിവസേന കുറ്റപ്പെടുത്തിയിരുന്നു.
ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റക്കക്ഷിയായ ബിജെപി സർക്കാർ രൂപീകരിച്ചു. ഗവർണർമാരുടെ സഹകരണത്തോടെയായിരുന്നു ഇതെന്ന് പരസ്യമായ രഹസ്യമാണ്.
എന്നാൽ, മഹാരാഷ്ട്രയിൽ വലിയ കക്ഷിയായിട്ടും ബിജെപി സർക്കാർ രൂപീകരിക്കുന്നില്ലെന്നും ശിവസേനാ മുഖപത്രമായ സാമ്ന മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എത്രയും വേഗം സർക്കാർ രൂപീകരിക്കണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.