ന്യൂഡൽഹി: സുപ്രീംകോടതിയുടെ ചരിത്ര വിധിയേയും കർത്താർപുർ ഇടനാഴി തുറന്നതിനേയും ബർലിൻ മതിൽ തകർന്നതിനോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇന്നലെ പതിനൊന്ന് മിനിറ്റ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ഈ രണ്ട് സംഭവങ്ങളും ഐക്യത്തിന്റെ പ്രതീകമാണെന്ന് മോദി വിശേഷിപ്പിച്ചത്. അയോധ്യ കേസിലെ സുപ്രീംകോടതി വിധിയോടെ ഇന്ത്യയുടെ ജനാധിപത്യ ശക്തി ലോകം തിരിച്ചറിഞ്ഞു. രാജ്യം മുഴുവൻ സുപ്രീംകോടതി വിധി പൂർണ ഹൃദയത്തോടെ സ്വീകരിച്ചു.
നവംബർ ഒൻപത് ബർലിൻ മതിൽ ഇടിഞ്ഞു വീണ ദിവസമാണ്. ഇന്നിതാ വീണ്ടും ഒരു നവംബർ ഒന്പതിന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൂട്ട് ചേർന്നുള്ള ശ്രമങ്ങളുടെ ഫലമായി കർത്താർപുർ ഇടനാഴി തുറന്നിരിക്കുന്നു. ഇതേ ദിവസം തന്നെ സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നതും ശ്രദ്ധേയമാണ്. നവംബർ ഒൻപത് എന്ന ദിവസം പരസ്പര ബഹുമാനത്തിന്റെയും സാമുദായിക സൗഹാർദത്തിന്റെയും ദിവസമായി മാറിയിരിക്കുന്നുവെന്നും മോദി പറഞ്ഞു.
സുപ്രീംകോടതി വിധി എല്ലാ മത, സാമുദായിക മേഖലകളിലും ഉള്ളവർ ഒരുപോലെ സ്വീകരിച്ചത് ഇന്ത്യയുടെ സാമുദായിക സൗഹാർദത്തിന്റെ സംസ്കാരവും പാരന്പര്യത്തിന്റെയും തെളിവാണ്. പുതിയ ഇന്ത്യയിൽ സമുദായങ്ങൾക്കിടയിൽ ഭയത്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്നും മോദി പറഞ്ഞു.
അയോധ്യ കേസിലെ വിധിയോടെ സുപ്രീംകോടതി ജുഡീഷറിയിലുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഉൗട്ടിയുറപ്പിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ട്വിറ്ററിലും കുറിച്ചു. രാജ്യത്തെ ജനങ്ങൾ സമാധാനത്തിലും ഏകതയിലും കഴിയണമെന്നും മോദി അഭ്യർഥിച്ചു. സുപ്രീംകോടതി വിധി ആരുടെയും വിജയമോ പരാജയമോ അല്ല. നീതിന്യായത്തിന്റെ ദേവാലയം നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു തർക്കം സൗമ്യമായി പരിഹരിച്ചിരിക്കുകയാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. അത് ആരുടെയും വിജയമോ പരാജയമോ അല്ല. രാമ ഭക്തിയോ റഹിം ഭക്തിയോ ആകട്ടെ അത് ദേശ ഭക്തിയെ കൂടുതൽ ശക്തിപ്പെടുത്തട്ടെ. സമാധാനവും സാഹോദര്യവും പുലരണം എന്നുമാണ് മോദി ട്വിറ്ററിൽ കുറിച്ചത്. എല്ലാ വിഭാഗത്തിൽ പെട്ടവരുടെയും വാദങ്ങൾ വേണ്ടത്ര സമയമെടുത്ത് കേട്ട ശേഷമാണ് സുപ്രീംകോടതി അയോധ്യ വിഷയത്തിൽ വിധി പ്രസ്താവിച്ചത്. ഇത് സുപ്രീംകോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ വർധിപ്പിച്ചു എന്നും മോദി പറഞ്ഞു.
നവംബർ ഒൻപത് ബർലിൻ മതിൽ ഇടിഞ്ഞു വീണ ദിവസമാണ്. ഇന്നിതാ വീണ്ടും ഒരു നവംബർ ഒന്പതിന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൂട്ട് ചേർന്നുള്ള ശ്രമങ്ങളുടെ ഫലമായി കർത്താർപുർ ഇടനാഴി തുറന്നിരിക്കുന്നു. ഇതേ ദിവസം തന്നെ സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നതും ശ്രദ്ധേയമാണ്. നവംബർ ഒൻപത് എന്ന ദിവസം പരസ്പര ബഹുമാനത്തിന്റെയും സാമുദായിക സൗഹാർദത്തിന്റെയും ദിവസമായി മാറിയിരിക്കുന്നുവെന്നും മോദി പറഞ്ഞു.
സുപ്രീംകോടതി വിധി എല്ലാ മത, സാമുദായിക മേഖലകളിലും ഉള്ളവർ ഒരുപോലെ സ്വീകരിച്ചത് ഇന്ത്യയുടെ സാമുദായിക സൗഹാർദത്തിന്റെ സംസ്കാരവും പാരന്പര്യത്തിന്റെയും തെളിവാണ്. പുതിയ ഇന്ത്യയിൽ സമുദായങ്ങൾക്കിടയിൽ ഭയത്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്നും മോദി പറഞ്ഞു.
അയോധ്യ കേസിലെ വിധിയോടെ സുപ്രീംകോടതി ജുഡീഷറിയിലുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഉൗട്ടിയുറപ്പിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ട്വിറ്ററിലും കുറിച്ചു. രാജ്യത്തെ ജനങ്ങൾ സമാധാനത്തിലും ഏകതയിലും കഴിയണമെന്നും മോദി അഭ്യർഥിച്ചു. സുപ്രീംകോടതി വിധി ആരുടെയും വിജയമോ പരാജയമോ അല്ല. നീതിന്യായത്തിന്റെ ദേവാലയം നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു തർക്കം സൗമ്യമായി പരിഹരിച്ചിരിക്കുകയാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. അത് ആരുടെയും വിജയമോ പരാജയമോ അല്ല. രാമ ഭക്തിയോ റഹിം ഭക്തിയോ ആകട്ടെ അത് ദേശ ഭക്തിയെ കൂടുതൽ ശക്തിപ്പെടുത്തട്ടെ. സമാധാനവും സാഹോദര്യവും പുലരണം എന്നുമാണ് മോദി ട്വിറ്ററിൽ കുറിച്ചത്. എല്ലാ വിഭാഗത്തിൽ പെട്ടവരുടെയും വാദങ്ങൾ വേണ്ടത്ര സമയമെടുത്ത് കേട്ട ശേഷമാണ് സുപ്രീംകോടതി അയോധ്യ വിഷയത്തിൽ വിധി പ്രസ്താവിച്ചത്. ഇത് സുപ്രീംകോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ വർധിപ്പിച്ചു എന്നും മോദി പറഞ്ഞു.