ന്യൂഡൽഹി: ബുൾബുൾ ചുഴലിക്കൊടുങ്കാറ്റ് ഇന്നു പുലർച്ചയോടെ ആഞ്ഞടിക്കുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ മുൻകരുതലുകൾ. ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി രണ്ടു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. അതിശക്തമായ കാറ്റും. പശ്ചിമബംഗാളിൽ മരം വീണ് ഒരാൾ മരിച്ചു.
മുൻകരുതലെന്ന നിലയിൽ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ അടച്ചിടും. ബംഗാൾ, ഒഡീഷ തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
പശ്ചിമബംഗാളിൽ കനത്ത മഴയിൽ കൊൽക്കത്ത നഗരം വെള്ളക്കെട്ടിലായി. കനത്ത ഗതാഗതക്കുരുക്കാണ് എല്ലായിടത്തും. മരങ്ങൾ വീണും പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.
മുൻകരുതലെന്ന നിലയിൽ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ അടച്ചിടും. ബംഗാൾ, ഒഡീഷ തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
പശ്ചിമബംഗാളിൽ കനത്ത മഴയിൽ കൊൽക്കത്ത നഗരം വെള്ളക്കെട്ടിലായി. കനത്ത ഗതാഗതക്കുരുക്കാണ് എല്ലായിടത്തും. മരങ്ങൾ വീണും പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.