ബാഗ്ദാദ്: ഇറാക്കിലെ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച മുതൽ 23 പേർ മരിച്ചതായി രാജ്യത്തെ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. അഴിമതിവിരുദ്ധ പ്രക്ഷോഭം ഒക്ടോബറിലാണു തുടങ്ങിയത്. ഒക്ടോബർ ഒന്നു മുതൽ നവംബർ ഏഴുവരെ 269 പേർ മരിച്ചതായി യുഎൻ അറിയിച്ചിരുന്നു.