ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും കുടുംബത്തിന്റെയും ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള എസ്പിജി സുരക്ഷ ഗുരുതര സുരക്ഷാ ഭീഷണി ഇല്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിക്കുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണമാണ് പിൻവലിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് പകരം ആ ചുമതല സിആർപിഎഫിന് നൽകിയിരുന്നു. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ സുരക്ഷ ചുമതലയും ഇനി മുതൽ സിആർപിഎഫിന് ആയിരിക്കും. രാജ്യത്ത് ഇനി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ ലഭിക്കുക.
1991ൽ രാജീവ് ഗാന്ധിയുടെ വധത്തെത്തുടർന്നു സോണിയയ്ക്കും കുടുംബത്തിനും ഏർപ്പെടുത്തിയ എസ്പിജി സംരക്ഷണം ആണ് ഇപ്പോൾ ബിജെപി സർക്കാർ പിൻവലിക്കുന്നത്. കേന്ദ്ര സർക്കാർ സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും ജീവൻവച്ചു കളിക്കുകയാണെന്നും രാഷ്ട്രീയ പകപോക്കലാണു നടക്കുന്നതെന്നും കോണ്ഗ്രസ് ആരോപിച്ചു. ഇവരുടെ സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിക്കു മുന്നിൽ പ്രകടനം നടത്തി. ബിജെപി സർക്കാരിന്റെ ക്രിമിനൽ മനഃസ്ഥിതി രാജ്യത്തെ ജനങ്ങൾക്കു മനസിലാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
എസ്പിജി സുരക്ഷ പിൻവലിക്കുന്ന വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോണിയയേയോ കോണ്ഗ്രസിനെയോ നേരിട്ട് അറിയിച്ചിരുന്നില്ല. മാധ്യമങ്ങളിൽ നിന്നാണ് അവർ വാർത്തയറിഞ്ഞതെന്നാണു വിവരം. എന്നാൽ, ഇത്രയും ഗൗരവമുള്ള സുരക്ഷാ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നത് ഗുരുതര വീഴ്ചയാണെന്നും അതേക്കുറിച്ചു അന്വേഷണം നടത്തണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
സുരക്ഷാ വീഴ്ചകൊണ്ടു മാത്രമാണ് ഈ കുടുംബത്തിലെ രണ്ടു മുൻ പ്രധാനമന്ത്രിമാരുടെ ജീവൻ നഷ്ടപ്പെട്ടത്. എസ്പിജി സുരക്ഷ പിൻവലിക്കരുത് എന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇതിന് മറുപടി പോലും നൽകാൻ സർക്കാർ തയാറായില്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അടുത്തയിടെ രാഹുൽ ഗാന്ധി വയനാട് സന്ദർശനം നടത്തിയപ്പോൾ ജനക്കൂട്ടത്തിനടുത്തേക്ക് അധികം പോകരുതെന്നും സുരക്ഷാ ഭീഷണിയുണ്ടെ ന്നും എസ്പിജി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും ആഭ്യന്തര മന്ത്രാലയം ഇപ്പോൾ സുരക്ഷ പിൻവലിച്ചത് അപലപനീയമാണെന്നും കോണ്ഗ്രസ് നേതാവ് പറഞ്ഞു.
മുൻപ് മുൻ പ്രധാനമന്ത്രി വി.പി. സിംഗ് രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ജീവൻ ബലി നൽകേണ്ടിവന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ എസ്പിജി സുരക്ഷ പിൻവലിക്കുക വഴി നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യ പാരന്പര്യത്തെ തന്നെ കൊല ചെയ്യുകയാണെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു. വ്യക്തിഗതവും രാഷ്ട്രീയവുമായ വൈരാഗ്യം മൂലം മോദിയും അമിത് ഷായും അന്ധരായിരിക്കുകയാണെന്നും കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
അടുത്തയിടെ നടത്തിയ സുരക്ഷ വിലയിരുത്തലിന് ശേഷമാണ് സോണിയയ്ക്കും മക്കൾക്കുമുള്ള സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തത്. രാഹുൽ ഗാന്ധി അടക്കം എസ്പിജിയുടെ രീതികളോട് സഹകരിച്ചു പ്രവർത്തിക്കുന്നില്ലെന്നാണ് ഒരു ആരോപണം.
സെബി മാത്യു
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് പകരം ആ ചുമതല സിആർപിഎഫിന് നൽകിയിരുന്നു. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ സുരക്ഷ ചുമതലയും ഇനി മുതൽ സിആർപിഎഫിന് ആയിരിക്കും. രാജ്യത്ത് ഇനി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ ലഭിക്കുക.
1991ൽ രാജീവ് ഗാന്ധിയുടെ വധത്തെത്തുടർന്നു സോണിയയ്ക്കും കുടുംബത്തിനും ഏർപ്പെടുത്തിയ എസ്പിജി സംരക്ഷണം ആണ് ഇപ്പോൾ ബിജെപി സർക്കാർ പിൻവലിക്കുന്നത്. കേന്ദ്ര സർക്കാർ സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും ജീവൻവച്ചു കളിക്കുകയാണെന്നും രാഷ്ട്രീയ പകപോക്കലാണു നടക്കുന്നതെന്നും കോണ്ഗ്രസ് ആരോപിച്ചു. ഇവരുടെ സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിക്കു മുന്നിൽ പ്രകടനം നടത്തി. ബിജെപി സർക്കാരിന്റെ ക്രിമിനൽ മനഃസ്ഥിതി രാജ്യത്തെ ജനങ്ങൾക്കു മനസിലാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
എസ്പിജി സുരക്ഷ പിൻവലിക്കുന്ന വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോണിയയേയോ കോണ്ഗ്രസിനെയോ നേരിട്ട് അറിയിച്ചിരുന്നില്ല. മാധ്യമങ്ങളിൽ നിന്നാണ് അവർ വാർത്തയറിഞ്ഞതെന്നാണു വിവരം. എന്നാൽ, ഇത്രയും ഗൗരവമുള്ള സുരക്ഷാ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നത് ഗുരുതര വീഴ്ചയാണെന്നും അതേക്കുറിച്ചു അന്വേഷണം നടത്തണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
സുരക്ഷാ വീഴ്ചകൊണ്ടു മാത്രമാണ് ഈ കുടുംബത്തിലെ രണ്ടു മുൻ പ്രധാനമന്ത്രിമാരുടെ ജീവൻ നഷ്ടപ്പെട്ടത്. എസ്പിജി സുരക്ഷ പിൻവലിക്കരുത് എന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇതിന് മറുപടി പോലും നൽകാൻ സർക്കാർ തയാറായില്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അടുത്തയിടെ രാഹുൽ ഗാന്ധി വയനാട് സന്ദർശനം നടത്തിയപ്പോൾ ജനക്കൂട്ടത്തിനടുത്തേക്ക് അധികം പോകരുതെന്നും സുരക്ഷാ ഭീഷണിയുണ്ടെ ന്നും എസ്പിജി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും ആഭ്യന്തര മന്ത്രാലയം ഇപ്പോൾ സുരക്ഷ പിൻവലിച്ചത് അപലപനീയമാണെന്നും കോണ്ഗ്രസ് നേതാവ് പറഞ്ഞു.
മുൻപ് മുൻ പ്രധാനമന്ത്രി വി.പി. സിംഗ് രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ജീവൻ ബലി നൽകേണ്ടിവന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ എസ്പിജി സുരക്ഷ പിൻവലിക്കുക വഴി നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യ പാരന്പര്യത്തെ തന്നെ കൊല ചെയ്യുകയാണെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു. വ്യക്തിഗതവും രാഷ്ട്രീയവുമായ വൈരാഗ്യം മൂലം മോദിയും അമിത് ഷായും അന്ധരായിരിക്കുകയാണെന്നും കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
അടുത്തയിടെ നടത്തിയ സുരക്ഷ വിലയിരുത്തലിന് ശേഷമാണ് സോണിയയ്ക്കും മക്കൾക്കുമുള്ള സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തത്. രാഹുൽ ഗാന്ധി അടക്കം എസ്പിജിയുടെ രീതികളോട് സഹകരിച്ചു പ്രവർത്തിക്കുന്നില്ലെന്നാണ് ഒരു ആരോപണം.
സെബി മാത്യു