ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷക - പോലീസ് സംഘട്ടനത്തിനിടെ വനിത ഐപിഎസ് ഓഫീസറെ അഭിഭാഷകർ കൂട്ടം ചേർന്ന് കൈയേറ്റം ചെയ്യുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. നോർത്ത് ഡൽഹി ഡിസിപി മോണിക്ക ഭരദ്വാജ് ഐപിഎസിനാണ് മർദനമേറ്റത്. സംഭവത്തിൽ കുറ്റക്കാരായ അഭിഭാഷകർക്കെതിരേ കർശന നടപടിയെടുക്കണം എന്ന് ദേശീയ വനിതാ കമ്മീഷൻ ബാർ കൗണ്സിൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ അഭിഭാഷകരുടെ സമരം ഇന്നലെയും തുടർന്നു.
ജില്ലാ ഡിസിപി എന്ന നിലയിലാണ് സംഘർഷ സ്ഥലത്തെത്തിയതെന്നു മോണിക്ക ഭരദ്വാജ് പറഞ്ഞു. അക്രമത്തെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടക്കുന്നുണ്ട്. തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാംതന്നെ ജുഡീഷൽ സമിതിക്കു മുൻപാകെ മാത്രമേ ഇനി ബോധിപ്പിക്കൂ എന്നും അവർ പറഞ്ഞു. അക്രമത്തിനുശേഷം ഇന്നലെ ആദ്യമായാണ് ഡിസിപി ഇതേക്കുറിച്ച് പോലീസ് സേനയ്ക്കുപുറത്തു പരസ്യമായി പ്രതികരിച്ചത്. ഡൽഹി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥരെ ഇന്നലെ കമ്മീഷണർ സ്ഥലംമാറ്റി. സ്പെഷൽ കമ്മീഷണർ സഞ്ജയ് സിംഗ്, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരീന്ദർ കുമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
തീസ് ഹസാരി കോടതി വളപ്പിൽ കഴിഞ്ഞ ശനിയാഴ്ച അഭിഭാഷകർ പോലീസ് വാഹനത്തിന് തീയിട്ടതിന്റെ തൊട്ടരുകിൽ നാല് പോലീസുകാർക്കൊപ്പം നിൽക്കവേയാണ് കൂട്ടം ചേർന്നെത്തിയ അഭിഭാഷകർ വനിത ഐപിഎസ് ഓഫീസറെ കൈയേറ്റം ചെയ്തത്.
ജില്ലാ ഡിസിപി എന്ന നിലയിലാണ് സംഘർഷ സ്ഥലത്തെത്തിയതെന്നു മോണിക്ക ഭരദ്വാജ് പറഞ്ഞു. അക്രമത്തെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടക്കുന്നുണ്ട്. തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാംതന്നെ ജുഡീഷൽ സമിതിക്കു മുൻപാകെ മാത്രമേ ഇനി ബോധിപ്പിക്കൂ എന്നും അവർ പറഞ്ഞു. അക്രമത്തിനുശേഷം ഇന്നലെ ആദ്യമായാണ് ഡിസിപി ഇതേക്കുറിച്ച് പോലീസ് സേനയ്ക്കുപുറത്തു പരസ്യമായി പ്രതികരിച്ചത്. ഡൽഹി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥരെ ഇന്നലെ കമ്മീഷണർ സ്ഥലംമാറ്റി. സ്പെഷൽ കമ്മീഷണർ സഞ്ജയ് സിംഗ്, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരീന്ദർ കുമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
തീസ് ഹസാരി കോടതി വളപ്പിൽ കഴിഞ്ഞ ശനിയാഴ്ച അഭിഭാഷകർ പോലീസ് വാഹനത്തിന് തീയിട്ടതിന്റെ തൊട്ടരുകിൽ നാല് പോലീസുകാർക്കൊപ്പം നിൽക്കവേയാണ് കൂട്ടം ചേർന്നെത്തിയ അഭിഭാഷകർ വനിത ഐപിഎസ് ഓഫീസറെ കൈയേറ്റം ചെയ്തത്.