ന്യൂഡൽഹി: ഡൽഹി തീസ് ഹസാരി കോടതിവളപ്പിൽ കഴിഞ്ഞദിവസം അഭിഭാഷകരും പോലീസുകാരും തമ്മിലുണ്ടായ സംഘർഷത്തിനു പരിഹാരമായിട്ടില്ല. ഡൽഹിയിൽ ഇന്നലെയും അഭിഭാഷകരുടെ സമരം തുടർന്നു. കോടതി നടപടികൾ തടസപ്പെടുത്താതെ ബഹിഷ്കരിച്ചായിരുന്നു പ്രതിഷേധ സമരം.
അഭിഭാഷകരും പോലീസുകാരും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തിൽ വനിതാ ഐപിഎസ് ഓഫീസർക്കു മർദനമേറ്റു. അവരുടെ നിറതോക്കും നഷ്ടപ്പെട്ടു. പ്രാണരക്ഷാർഥം പോലീസുകാർ അകത്തു കയറിയിരുന്ന വാഹനത്തിന് അഭിഭാഷകർ തീയിടാൻ ശ്രമിക്കുന്നതും സംഭവസ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോടതി സമുച്ചയത്തിനകത്ത് അഭിഭാഷകർ പോലീസുകാരെ മർദിക്കുന്നതും മർദനമേറ്റ് ഒരു പോലീസുകാരൻ നിലത്തുവീണു കിടക്കുന്നതും കാണാം.
ഡൽഹി പോലീസ് ആസ്ഥാനത്ത് പോലീസുകാർ ഒരു ദിവസം മുഴുവനുമിരുന്നു പ്രതിഷേധിച്ചത് നിയമാനുസൃതമാണോ, നിയമവിരുദ്ധമാണോ എന്ന ചോദ്യമുന്നയിച്ച് അഭിഭാഷകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്കും ഡൽഹി പോലീസിനും വിവരാവകാശപ്രകാരം അപേക്ഷ നൽകി. ധർണ നടത്തി പ്രതിഷേധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രാകേഷ് കുമാർ ലക്ര നൽകിയ പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. സംഘർഷത്തെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളി.
ശനിയാഴ്ച നടന്ന അക്രമ സംഭവത്തിൽ വനിതാ പോലീസ് ഓഫീസർക്കു മർദനമേറ്റ വിഷയത്തിൽ നാലു ദിവസമായിട്ടും ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തന്റെ 9-എംഎം സർവീസ് പിസ്റ്റൾ സംഘർഷത്തിനിടെ നഷ്ടപ്പെട്ടു എന്ന് അവർ തന്നെ സഹപ്രവർത്തകരോടു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കൃത്യമായ പരാതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. എന്നാൽ, താൻ പരാതി നൽകിയിട്ടും സഹപ്രവർത്തകരുടെ ഇടയിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഇനി സ്വയം വിഡ്ഢിയാകാനില്ലെന്നുമാണ് വനിതാ ഐപിഎസ് ഓഫീസർ സഹപ്രവർത്തകരോടു പറഞ്ഞത്. കേസുമായി മുന്നോട്ടുനീങ്ങരുതെന്ന് വനിതാ ഓഫീസർക്ക് നിർദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സംഭവം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ഡൽഹി പോലീസ് വക്താവ് അനിൽ മിത്തൽ പറഞ്ഞത്.
സെബി മാത്യു
അഭിഭാഷകരും പോലീസുകാരും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തിൽ വനിതാ ഐപിഎസ് ഓഫീസർക്കു മർദനമേറ്റു. അവരുടെ നിറതോക്കും നഷ്ടപ്പെട്ടു. പ്രാണരക്ഷാർഥം പോലീസുകാർ അകത്തു കയറിയിരുന്ന വാഹനത്തിന് അഭിഭാഷകർ തീയിടാൻ ശ്രമിക്കുന്നതും സംഭവസ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോടതി സമുച്ചയത്തിനകത്ത് അഭിഭാഷകർ പോലീസുകാരെ മർദിക്കുന്നതും മർദനമേറ്റ് ഒരു പോലീസുകാരൻ നിലത്തുവീണു കിടക്കുന്നതും കാണാം.
ഡൽഹി പോലീസ് ആസ്ഥാനത്ത് പോലീസുകാർ ഒരു ദിവസം മുഴുവനുമിരുന്നു പ്രതിഷേധിച്ചത് നിയമാനുസൃതമാണോ, നിയമവിരുദ്ധമാണോ എന്ന ചോദ്യമുന്നയിച്ച് അഭിഭാഷകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്കും ഡൽഹി പോലീസിനും വിവരാവകാശപ്രകാരം അപേക്ഷ നൽകി. ധർണ നടത്തി പ്രതിഷേധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രാകേഷ് കുമാർ ലക്ര നൽകിയ പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. സംഘർഷത്തെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളി.
ശനിയാഴ്ച നടന്ന അക്രമ സംഭവത്തിൽ വനിതാ പോലീസ് ഓഫീസർക്കു മർദനമേറ്റ വിഷയത്തിൽ നാലു ദിവസമായിട്ടും ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തന്റെ 9-എംഎം സർവീസ് പിസ്റ്റൾ സംഘർഷത്തിനിടെ നഷ്ടപ്പെട്ടു എന്ന് അവർ തന്നെ സഹപ്രവർത്തകരോടു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കൃത്യമായ പരാതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. എന്നാൽ, താൻ പരാതി നൽകിയിട്ടും സഹപ്രവർത്തകരുടെ ഇടയിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഇനി സ്വയം വിഡ്ഢിയാകാനില്ലെന്നുമാണ് വനിതാ ഐപിഎസ് ഓഫീസർ സഹപ്രവർത്തകരോടു പറഞ്ഞത്. കേസുമായി മുന്നോട്ടുനീങ്ങരുതെന്ന് വനിതാ ഓഫീസർക്ക് നിർദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സംഭവം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ഡൽഹി പോലീസ് വക്താവ് അനിൽ മിത്തൽ പറഞ്ഞത്.
സെബി മാത്യു