ന്യൂഡൽഹി: നോട്ട് റദ്ദാക്ക ലിന്റെ മൂന്നാം വാർഷികം രാജ്യം ഇന്ന് ആചരിക്കുന്നു. അതൊരു ദുരന്ത നടപടിയായി എന്നു മനസിലാക്കിയവരുടെ എണ്ണം വർധിച്ചതായാണ് പുതിയ ഓൺലൈൻ സർവേ ഫലങ്ങൾ.
പങ്കെടുത്തവരിൽ 66 ശതമാനവും അതു സന്പദ്ഘടനയ്ക്കും തൊഴിലിനും വരുമാനത്തിനും ദോഷമാണു വരുത്തിയത് എന്നഭിപ്രായപ്പെട്ടു. 28 ശതമാനം പേരേ ആ നടപടികൊണ്ടു ദോഷമുണ്ടായില്ല എന്നു പറഞ്ഞുള്ളൂ. ഇപ്പോഴത്തെ സാന്പത്തിക മുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും കാരണം കറൻസി റദ്ദാക്കലാണെന്നു 33 ശതമാനം പേർ പറഞ്ഞു.
ലോക്കൽ സർക്കിൾസ് എന്ന ഒരു ഗ്രൂപ്പ് ആണു സർവേ നടത്തിയത്. കള്ളപ്പണം തടയാനും ഭീകരരുടെ സാന്പത്തിക സ്രോതസ് അടയ്ക്കാനുമാണു നോട്ട് റദ്ദാക്കൽ എന്ന സർക്കാർ അവകാശവാദം ഇപ്പോൾ ആരുംതന്നെ വിശ്വസിക്കുന്നില്ല.
500 രൂപ, 1000 രൂപ കറൻസികൾ നിരോധിച്ചിട്ട് പുതിയ 500 രൂപ, 2000 രൂപ കറൻസികൾ ഇറക്കുകയാണ് 2016 നവംബർ എട്ടിനു കേന്ദ്രം ചെയ്തത്.
അതിന്റെ പ്രത്യാഘാതമെന്നോണം ജിഡിപി വളർച്ച ഓരോ ത്രൈമാസത്തിലും താഴോട്ടു പോന്നു. ജൂണിലവസാനിച്ച ത്രൈമാസത്തിൽ വളർച്ച ആറു വർഷത്തിനിടയിലെ ഏറ്റവും താണ നിലയായ അഞ്ചു ശതമാനത്തിലെത്തി. തൊഴിലില്ലായ്മ എട്ടര ശതമാനമായി. അസംഘടിത മേഖലയിലെ സംരംഭങ്ങളിൽ 40 ശതമാനം അടച്ചുപൂട്ടി.
പങ്കെടുത്തവരിൽ 66 ശതമാനവും അതു സന്പദ്ഘടനയ്ക്കും തൊഴിലിനും വരുമാനത്തിനും ദോഷമാണു വരുത്തിയത് എന്നഭിപ്രായപ്പെട്ടു. 28 ശതമാനം പേരേ ആ നടപടികൊണ്ടു ദോഷമുണ്ടായില്ല എന്നു പറഞ്ഞുള്ളൂ. ഇപ്പോഴത്തെ സാന്പത്തിക മുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും കാരണം കറൻസി റദ്ദാക്കലാണെന്നു 33 ശതമാനം പേർ പറഞ്ഞു.
ലോക്കൽ സർക്കിൾസ് എന്ന ഒരു ഗ്രൂപ്പ് ആണു സർവേ നടത്തിയത്. കള്ളപ്പണം തടയാനും ഭീകരരുടെ സാന്പത്തിക സ്രോതസ് അടയ്ക്കാനുമാണു നോട്ട് റദ്ദാക്കൽ എന്ന സർക്കാർ അവകാശവാദം ഇപ്പോൾ ആരുംതന്നെ വിശ്വസിക്കുന്നില്ല.
500 രൂപ, 1000 രൂപ കറൻസികൾ നിരോധിച്ചിട്ട് പുതിയ 500 രൂപ, 2000 രൂപ കറൻസികൾ ഇറക്കുകയാണ് 2016 നവംബർ എട്ടിനു കേന്ദ്രം ചെയ്തത്.
അതിന്റെ പ്രത്യാഘാതമെന്നോണം ജിഡിപി വളർച്ച ഓരോ ത്രൈമാസത്തിലും താഴോട്ടു പോന്നു. ജൂണിലവസാനിച്ച ത്രൈമാസത്തിൽ വളർച്ച ആറു വർഷത്തിനിടയിലെ ഏറ്റവും താണ നിലയായ അഞ്ചു ശതമാനത്തിലെത്തി. തൊഴിലില്ലായ്മ എട്ടര ശതമാനമായി. അസംഘടിത മേഖലയിലെ സംരംഭങ്ങളിൽ 40 ശതമാനം അടച്ചുപൂട്ടി.