ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയ ദിവസത്തെ സിസി ടിവി ദൃശ്യങ്ങളിൽ അഭിഭാഷകർ കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് തീയിടാൻ ശ്രമിക്കുന്നതും പോലീസുകാർ ഇത് വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിക്കുന്നതും കാണാം.
കോടതിവളപ്പിൽ തെറ്റായ സ്ഥലത്ത് അഭിഭാഷകരുടെ വാഹനം പാർക്ക് ചെയ്തത് ഒരു പോലീസുകാരൻ തടഞ്ഞതാണ് സംഘർഷത്തിനു തുടക്കമിട്ടത്. തർക്കം സംഘട്ടനത്തിലേക്ക് വഴിമാറിയതോടെ പാർക്കിംഗ് തടഞ്ഞ പോലീസുകാരനെ വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകർ കോടതി വളപ്പിൽ അക്രമം നടത്തിയത്. സംഘർഷം മൂർച്ഛിച്ചതോടെ പോലീസുകാരന്റെ സുരക്ഷയെ കരുതി സഹപ്രവർത്തകർ അദ്ദേഹത്തെ കോടതിവളപ്പിലെ തന്നെ ജുഡീഷൽ ലോക്കപ്പ് മുറിയിൽ കുറ്റവാളികൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ലോക്കപ്പിലുണ്ടായിരുന്ന അഞ്ചു പ്രതികൾ ഭയചകിതരായി ബോധം കെട്ടു വീണെന്നും പോലീസ് പറയുന്നു. സംഘർഷം നടക്കുന്പോൾ കോടതിയിലെ ലോക്കപ്പ് മുറിയിൽ ഉന്നാവോ കൂട്ടമാനഭംഗ കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സെംഗാറും ഉണ്ടായിരുന്നു. തിഹാർ ജയിലിൽ നിന്നു ശനിയാഴ്ച കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു സെംഗാറിനെ.
ഈ സംഭവമെല്ലാം നടന്നിട്ടും അഭിഭാഷകർ നൽകിയ പരാതികളിൽ പോലീസ് അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 21ലധികം പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ ഒറ്റക്കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിന്നീട് പോലീസുകാർ പണിമുടക്കി പ്രതിഷേധിച്ചതിനു ശേഷമാണ് സാകേത് കോടതിയിൽ ബൈക്കിലെത്തിയ പോലീസുകാരനെ മർദിച്ച സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.
കോടതിവളപ്പിൽ തെറ്റായ സ്ഥലത്ത് അഭിഭാഷകരുടെ വാഹനം പാർക്ക് ചെയ്തത് ഒരു പോലീസുകാരൻ തടഞ്ഞതാണ് സംഘർഷത്തിനു തുടക്കമിട്ടത്. തർക്കം സംഘട്ടനത്തിലേക്ക് വഴിമാറിയതോടെ പാർക്കിംഗ് തടഞ്ഞ പോലീസുകാരനെ വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകർ കോടതി വളപ്പിൽ അക്രമം നടത്തിയത്. സംഘർഷം മൂർച്ഛിച്ചതോടെ പോലീസുകാരന്റെ സുരക്ഷയെ കരുതി സഹപ്രവർത്തകർ അദ്ദേഹത്തെ കോടതിവളപ്പിലെ തന്നെ ജുഡീഷൽ ലോക്കപ്പ് മുറിയിൽ കുറ്റവാളികൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ലോക്കപ്പിലുണ്ടായിരുന്ന അഞ്ചു പ്രതികൾ ഭയചകിതരായി ബോധം കെട്ടു വീണെന്നും പോലീസ് പറയുന്നു. സംഘർഷം നടക്കുന്പോൾ കോടതിയിലെ ലോക്കപ്പ് മുറിയിൽ ഉന്നാവോ കൂട്ടമാനഭംഗ കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സെംഗാറും ഉണ്ടായിരുന്നു. തിഹാർ ജയിലിൽ നിന്നു ശനിയാഴ്ച കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു സെംഗാറിനെ.
ഈ സംഭവമെല്ലാം നടന്നിട്ടും അഭിഭാഷകർ നൽകിയ പരാതികളിൽ പോലീസ് അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 21ലധികം പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ ഒറ്റക്കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിന്നീട് പോലീസുകാർ പണിമുടക്കി പ്രതിഷേധിച്ചതിനു ശേഷമാണ് സാകേത് കോടതിയിൽ ബൈക്കിലെത്തിയ പോലീസുകാരനെ മർദിച്ച സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.