ഇസ്ലാമാബാദ്/ന്യൂഡൽഹി: കർതാർപുർ ഇടനാഴി വഴി കർതാർപുർ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ എത്തുന്ന ഇന്ത്യൻ സിക്ക് തീർഥാടകർക്കു പാസ്പോർട്ട് വേണ്ടെന്ന് പാക് വിദേശ്യകാര്യ ഓഫീസ് അറിയിച്ചു. കർതാർപുർ ഇടനാഴി ഉപയോഗിക്കുന്നവർക്കു പാസ്പോർട്ട് വേണമെന്ന് പാക് സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതുമൂലം നയതന്ത്രതലത്തിൽ ആശയക്കുഴപ്പമുണ്ടാകുകയും പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ നിലപാട് തേടുകയും ചെയ്തിരുന്നു.
കർത്താർപുർ ഇടനാഴിയിലൂടെ ഗുരുദ്വാര സന്ദർശിക്കുന്ന ഇന്ത്യൻ തീർഥാടകർ പാസ്പോർട്ട് കരുതണമെന്ന് നിർദേശം ഒരു വർഷത്തേക്ക് റദ്ദാക്കിയതായി വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
കാർതാർപുർ സാഹിബ് സന്ദർശിക്കാനെത്തുന്ന ഇന്ത്യക്കാർക്ക് തിരിച്ചറിയൽ രേഖ മാത്രം മതിയെന്ന് ബുധനാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പാക് സൈന്യം നിലപാട് മാറ്റിയത്.
ഗുരുനാനാക്കിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നിർമിച്ച കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം ശനിയാഴ്ച പാക് പ്രധാനമന്ത്രി നിർവഹിക്കും.
സുരക്ഷയിലും പരമാധികാരത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധിക്കില്ല. പാക്കിസ്ഥാനിലേക്കുള്ള പ്രവേശനം നിയമപരമാണെങ്കിൽ തീർഥാടകർ പാസ്പോർട്ട് കൈയിൽ കരുതണമെന്ന് പാക് സേനാ വക്താവ് മേജർ ജനറൽ ഗഫൂർ പറഞ്ഞിരുന്നു.
കർത്താർപുർ ഇടനാഴിയിലൂടെ ഗുരുദ്വാര സന്ദർശിക്കുന്ന ഇന്ത്യൻ തീർഥാടകർ പാസ്പോർട്ട് കരുതണമെന്ന് നിർദേശം ഒരു വർഷത്തേക്ക് റദ്ദാക്കിയതായി വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
കാർതാർപുർ സാഹിബ് സന്ദർശിക്കാനെത്തുന്ന ഇന്ത്യക്കാർക്ക് തിരിച്ചറിയൽ രേഖ മാത്രം മതിയെന്ന് ബുധനാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പാക് സൈന്യം നിലപാട് മാറ്റിയത്.
ഗുരുനാനാക്കിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നിർമിച്ച കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം ശനിയാഴ്ച പാക് പ്രധാനമന്ത്രി നിർവഹിക്കും.
സുരക്ഷയിലും പരമാധികാരത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധിക്കില്ല. പാക്കിസ്ഥാനിലേക്കുള്ള പ്രവേശനം നിയമപരമാണെങ്കിൽ തീർഥാടകർ പാസ്പോർട്ട് കൈയിൽ കരുതണമെന്ന് പാക് സേനാ വക്താവ് മേജർ ജനറൽ ഗഫൂർ പറഞ്ഞിരുന്നു.