വാഷിംഗ്ടൺ ഡിസി: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും പരിസ്ഥിതി നാശം തടയാനും ധീരനടപടികൾക്കു തയാറായില്ലെങ്കിൽ പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ.
ലോകമെന്പാടുമുള്ള 11,000 ശാസ്ത്രജ്ഞർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസ്താവന പുറപ്പെടുവിച്ചു. കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉച്ചകോടിയിൽനിന്ന് പിന്മാറുകയാണെന്ന് യുഎസ് പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ഈ നടപടിയെന്നതു ശ്രദ്ധേയം.
നിരവധി ശാസ്ത്രജ്ഞർ ചേർന്നു തയാറാക്കിയ പ്രസ്താവന ബയോ സയൻസ് ജേണലിലാണു പ്രസിദ്ധീകരിച്ചത്. 153 രാജ്യങ്ങളിൽനിന്നുള്ള 11,000 ശാസ്ത്രജ്ഞർ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. സുരക്ഷിതമായ ഭാവി വേണമെങ്കിൽ മനുഷ്യൻ ഇപ്പോഴത്തെ ജീവിതരീതി മാറ്റിയേ തീരൂ. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണം. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്തണം. സാന്പത്തികനയങ്ങളെ അടക്കം ബാധിക്കുന്ന കാര്യങ്ങളാണിവ.
ഭൂമിയുടെ ജൈവവ്യവസ്ഥയെ വീണ്ടെടുത്തു സംരക്ഷിക്കണം. വനങ്ങൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ എന്നിവ നിലനിർത്തണം. ഭൂമിയിലെ വിഭവങ്ങൾ പിഴിഞ്ഞെടുക്കുന്നതിനു നിയന്ത്രണം കൊണ്ടുവരണം. മാംസത്തിനു പകരം സസ്യാഹാരം പ്രോത്സാഹിപ്പിക്കണമെന്നും ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. ഇതുവരെ കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്യുന്പോൾ ലോകം വലിയ കെടുതിയിലേക്കാണു നീങ്ങുന്നതെന്നു വ്യക്തമാണെന്നും ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകാൻ ശാസ്ത്രജ്ഞരെന്ന നിലയിൽ തങ്ങൾക്കു കടമയുണ്ടെന്നും യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഡോ. തോമസ് ന്യൂസം ചൂണ്ടിക്കാട്ടി.
ഒബാമയുടെ കാലത്ത് ഒപ്പുവച്ച പാരീസ് കാലാവസ്ഥാ ഉടന്പടിയിൽനിന്നു പിന്മാറുന്ന കാര്യം കഴിഞ്ഞദിവസം യുഎസ് ഔദ്യോഗികമായി യുഎന്നിനെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടന്പടിയുടെ ആരാധകനല്ല.
ലോകത്തിലെ ഏറ്റവും വലിയ വിപണി ഒഴിവാകുന്നത് ഉടന്പടിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നത് മന്ദഗതിയിലാക്കും. ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ മുൻ യുഎസ് വൈസ് പ്രസിഡന്റും പരിസ്ഥിതിവാദിയുമായ അൽഗോർ വിമർശിച്ചു.
2020 നവംബർ നാലിനാണ് യുഎസ് ഔദ്യോഗികമായി ഉടന്പടിയിൽനിന്ന് ഒഴിവാകുക. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിറ്റേന്നാണിത്. പുതിയ പ്രസിഡന്റിന് 30 ദിവസത്തിനകം യുഎസിനെ ഉടന്പടിയിൽ വീണ്ടും അംഗമാക്കാമെന്ന് അൽഗോർ ചൂണ്ടിക്കാട്ടി. ട്രംപ് രണ്ടാം വട്ടവും മത്സരിക്കുന്നുണ്ട്.
ലോകമെന്പാടുമുള്ള 11,000 ശാസ്ത്രജ്ഞർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസ്താവന പുറപ്പെടുവിച്ചു. കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉച്ചകോടിയിൽനിന്ന് പിന്മാറുകയാണെന്ന് യുഎസ് പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ഈ നടപടിയെന്നതു ശ്രദ്ധേയം.
നിരവധി ശാസ്ത്രജ്ഞർ ചേർന്നു തയാറാക്കിയ പ്രസ്താവന ബയോ സയൻസ് ജേണലിലാണു പ്രസിദ്ധീകരിച്ചത്. 153 രാജ്യങ്ങളിൽനിന്നുള്ള 11,000 ശാസ്ത്രജ്ഞർ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. സുരക്ഷിതമായ ഭാവി വേണമെങ്കിൽ മനുഷ്യൻ ഇപ്പോഴത്തെ ജീവിതരീതി മാറ്റിയേ തീരൂ. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണം. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്തണം. സാന്പത്തികനയങ്ങളെ അടക്കം ബാധിക്കുന്ന കാര്യങ്ങളാണിവ.
ഭൂമിയുടെ ജൈവവ്യവസ്ഥയെ വീണ്ടെടുത്തു സംരക്ഷിക്കണം. വനങ്ങൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ എന്നിവ നിലനിർത്തണം. ഭൂമിയിലെ വിഭവങ്ങൾ പിഴിഞ്ഞെടുക്കുന്നതിനു നിയന്ത്രണം കൊണ്ടുവരണം. മാംസത്തിനു പകരം സസ്യാഹാരം പ്രോത്സാഹിപ്പിക്കണമെന്നും ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. ഇതുവരെ കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്യുന്പോൾ ലോകം വലിയ കെടുതിയിലേക്കാണു നീങ്ങുന്നതെന്നു വ്യക്തമാണെന്നും ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകാൻ ശാസ്ത്രജ്ഞരെന്ന നിലയിൽ തങ്ങൾക്കു കടമയുണ്ടെന്നും യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഡോ. തോമസ് ന്യൂസം ചൂണ്ടിക്കാട്ടി.
ഒബാമയുടെ കാലത്ത് ഒപ്പുവച്ച പാരീസ് കാലാവസ്ഥാ ഉടന്പടിയിൽനിന്നു പിന്മാറുന്ന കാര്യം കഴിഞ്ഞദിവസം യുഎസ് ഔദ്യോഗികമായി യുഎന്നിനെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടന്പടിയുടെ ആരാധകനല്ല.
ലോകത്തിലെ ഏറ്റവും വലിയ വിപണി ഒഴിവാകുന്നത് ഉടന്പടിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നത് മന്ദഗതിയിലാക്കും. ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ മുൻ യുഎസ് വൈസ് പ്രസിഡന്റും പരിസ്ഥിതിവാദിയുമായ അൽഗോർ വിമർശിച്ചു.
2020 നവംബർ നാലിനാണ് യുഎസ് ഔദ്യോഗികമായി ഉടന്പടിയിൽനിന്ന് ഒഴിവാകുക. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിറ്റേന്നാണിത്. പുതിയ പ്രസിഡന്റിന് 30 ദിവസത്തിനകം യുഎസിനെ ഉടന്പടിയിൽ വീണ്ടും അംഗമാക്കാമെന്ന് അൽഗോർ ചൂണ്ടിക്കാട്ടി. ട്രംപ് രണ്ടാം വട്ടവും മത്സരിക്കുന്നുണ്ട്.