ഹോങ്കോംഗ്: ബെയ്ജിംഗ് അനുകൂലിയായ രാഷ്ട്രീയനേതാവിനെ ഇന്നലെ അക്രമി കുത്തിപ്പരിക്കേല്പിച്ചു. തെരഞ്ഞെടുപ്പു പ്രചാരണം നടത്തുകയായിരുന്ന ജൂണിയസ് ഹോയ്ക്കാണു കുത്തേറ്റത്. അദ്ദേഹത്തിന്റെ അടുത്തെത്തിയ ഒരാൾ പൂക്കൾ സമ്മാനിക്കുന്നതും തുടർന്നു കത്തിയെടുത്ത് നെഞ്ചിനു കുത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഹോയുടെ അനുയായികൾ അക്രമിയെ കീഴ്പ്പെടുത്തി.
ഷാങ്ഹായിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നാണ് ഹോങ്കോംഗിൽ വീണ്ടും അക്രമം അരങ്ങേറുന്നത്. ജനാധിപത്യ പ്രക്ഷോഭകരെ നേരിടാൻ കാരി ലാമിന് ചിൻപിംഗ് എല്ലാ പിന്തുണയും ഉറപ്പു നൽകിയിരുന്നു.
ഞായറാഴ്ച പ്രകടനം നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയ മറ്റൊരു അക്രമി നാലു പേരെ കുത്തിപ്പരിക്കേല്പിക്കുകയും ഒരു രാഷ്ട്രീയ നേതാവിന്റെ ചെവി കടിച്ചുമുറിക്കുകയും ചെയ്തിരുന്നു.
ഷാങ്ഹായിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നാണ് ഹോങ്കോംഗിൽ വീണ്ടും അക്രമം അരങ്ങേറുന്നത്. ജനാധിപത്യ പ്രക്ഷോഭകരെ നേരിടാൻ കാരി ലാമിന് ചിൻപിംഗ് എല്ലാ പിന്തുണയും ഉറപ്പു നൽകിയിരുന്നു.
ഞായറാഴ്ച പ്രകടനം നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയ മറ്റൊരു അക്രമി നാലു പേരെ കുത്തിപ്പരിക്കേല്പിക്കുകയും ഒരു രാഷ്ട്രീയ നേതാവിന്റെ ചെവി കടിച്ചുമുറിക്കുകയും ചെയ്തിരുന്നു.