തെസലോനിക്കി: വടക്കൻ ഗ്രീസിൽ ശീതികരിച്ച ട്രക്കിൽ 41 പേരെ ജീവനോടെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മനുഷ്യക്കള്ളക്കടത്താണെന്നു സംശയിക്കുന്നു. ട്രക്ക് ഡ്രൈവറെ അറസ്റ്റു ചെയ്തു. ട്രക്കിനുള്ളിൽ കണ്ടെത്തിയവർക്ക് അപകടമില്ല. ഏഴു പേർക്കു പ്രഥമശുശൂഷ നൽകി. അഫ്ഗാൻ സ്വദേശികളാണ് ട്രക്ക് യാത്രികരെന്നു കരുതപ്പെടുന്നു.
സാന്തി-കൊമാട്ടിനി ഹൈവേയിലെ എഗാന്തിയയിൽ ട്രക്ക് തടഞ്ഞു പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. അറസ്റ്റിലായ ഡ്രൈവർ ജോർജിയ സ്വദേശിയാണ്. തുർക്കി സ്വദേശിയായ മറ്റൊരാളെക്കൂടി തെരയുന്നുണ്ട്.
ബ്രിട്ടനിലെ എസക്സിൽ ശീതികരിച്ച കണ്ടെയ്നർ ലോറിയിൽ 39 വിയറ്റ്നാംകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്പാണ് വീണ്ടും മനുഷ്യക്കള്ളക്കടത്തിന്റെ ഇരകളെ കണ്ടെത്തുന്നത്.
കഴിഞ്ഞമാസം നടന്ന ഈ കേസുമായി ബന്ധപ്പെട്ട് എട്ടുപേർകൂടി വിയറ്റ്നാമിൽ അറസ്റ്റിലായി. നേരത്തെ രണ്ടു പേരെ പിടികൂടിയിരുന്നു. ഒരാഴ്ചയ്ക്കുശേഷം ബൽജിയത്തിൽ ഒരു ട്രക്കിൽ ഒളിച്ചുകടക്കുകയായിരുന്ന എട്ടുപേരെ ജീവനോടെ പിടികൂടി. ബ്രിട്ടനിലേക്കു അനധികൃതമായി കുടിയേറാൻ ശ്രമിച്ച മറ്റ് എട്ടുപേരും പിടിയിലായി.
സാന്തി-കൊമാട്ടിനി ഹൈവേയിലെ എഗാന്തിയയിൽ ട്രക്ക് തടഞ്ഞു പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. അറസ്റ്റിലായ ഡ്രൈവർ ജോർജിയ സ്വദേശിയാണ്. തുർക്കി സ്വദേശിയായ മറ്റൊരാളെക്കൂടി തെരയുന്നുണ്ട്.
ബ്രിട്ടനിലെ എസക്സിൽ ശീതികരിച്ച കണ്ടെയ്നർ ലോറിയിൽ 39 വിയറ്റ്നാംകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്പാണ് വീണ്ടും മനുഷ്യക്കള്ളക്കടത്തിന്റെ ഇരകളെ കണ്ടെത്തുന്നത്.
കഴിഞ്ഞമാസം നടന്ന ഈ കേസുമായി ബന്ധപ്പെട്ട് എട്ടുപേർകൂടി വിയറ്റ്നാമിൽ അറസ്റ്റിലായി. നേരത്തെ രണ്ടു പേരെ പിടികൂടിയിരുന്നു. ഒരാഴ്ചയ്ക്കുശേഷം ബൽജിയത്തിൽ ഒരു ട്രക്കിൽ ഒളിച്ചുകടക്കുകയായിരുന്ന എട്ടുപേരെ ജീവനോടെ പിടികൂടി. ബ്രിട്ടനിലേക്കു അനധികൃതമായി കുടിയേറാൻ ശ്രമിച്ച മറ്റ് എട്ടുപേരും പിടിയിലായി.