+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാഗ്ദാദി വധം: പെന്‍റഗണ്‍ വീഡിയോ പുറത്തുവിട്ടു

വാഷിംഗ്ടണ്‍ ഡിസി: ഇസ്‌ലാമിക് സ്റ്റേറ്റ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്കായി നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമു
ബാഗ്ദാദി വധം: പെന്‍റഗണ്‍  വീഡിയോ പുറത്തുവിട്ടു
വാഷിംഗ്ടണ്‍ ഡിസി: ഇസ്‌ലാമിക് സ്റ്റേറ്റ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്കായി നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെയ്ഡിന്‍റെ ചിത്രങ്ങളും വീഡിയോയും പെന്‍റഗണ്‍ പുറത്തുവിട്ടു. ചെറു സംഘങ്ങളായി സൈന്യം ബാഗ്ദാദി ഒളിവില്‍ കഴിഞ്ഞിരുന്ന കെട്ടിടം വളയുന്നതിന്‍റെയും എഫ്-15, എംക്യു-9 റീപ്പര്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിന്‍റെയും ദൗത്യശേഷം ഒളിത്താവളം പൂര്‍ണമായി ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

കൊലപ്പെട്ടത് ബാഗ്ദാദിയാണെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തിയതായി യുഎസ് സെൻട്രല്‍ കമാന്‍ഡ് ജനറല്‍ ഫ്രാങ്ക് മക്കന്‍സി പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതുപോലെ അന്ത്യനിമിഷത്തില്‍ ബാഗ്ദാദി പൊട്ടിക്കരഞ്ഞതിനു സ്ഥിരീകരണം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് കമാന്‍ഡോകള്‍ എത്തിയപ്പോള്‍ രണ്ടു കുട്ടികള്‍ക്കൊപ്പം തുരങ്കത്തില്‍ കയറിയ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബാഗ്ദാദിക്കു നേരേ യുഎസ് കമാന്‍ഡോകള്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്നും മക്കന്‍സി പറഞ്ഞു.

മൂന്നു കുട്ടികള്‍ക്കൊപ്പം തുരങ്കത്തില്‍ കയറിയ ബാഗ്ദാദി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദിയുടെ ഒളിസങ്കേതത്തെക്കുറിച്ച് സിറിയയിലെ കുര്‍ദ് ഡെമോക്രാറ്റിക് ഫോഴ്‌സാണ് പ്രഥമ വിവരം നല്‍കിയതെന്നും മെക്കന്‍സി പറഞ്ഞു.

ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചു; പുതിയ തലവനെ പ്രഖ്യാപിച്ചു

ബെയ്‌റൂട്ട്: ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവനായിരുന്ന അബുബക്കർ അൽ ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചു. പുതിയ നേതാവായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായി ഐഎസ് പുറത്തിറക്കിയ ഒാ ഡിയോയിൽ പറയുന്നു.