+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇയു എംപിമാരുടെ സന്ദർശനം; കാഷ്മീരിൽ സംഘർഷം

ശ്രീനഗർ: ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യൂറോപ്യൻ യൂണിയൻ എംപിമാരുടെ 23 അംഗ
ഇയു എംപിമാരുടെ സന്ദർശനം; കാഷ്മീരിൽ സംഘർഷം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യൂറോപ്യൻ യൂണിയൻ എംപിമാരുടെ 23 അംഗസംഘം എത്തിയപ്പോൾ കാഷ്മീരിൽ സംഘർഷം. ചില പ്രദേശത്ത് കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയു എംപിമാരെ കവചിത വാഹനങ്ങളിൽ ഹോട്ടലുകളിൽ എത്തിച്ചു. കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കാഷ്മീരിനെ ജമ്മു കാഷ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തതിനു ശേഷമുള്ള സ്ഥിതിഗതികൾ വീക്ഷിക്കാനാണ് യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് അംഗങ്ങൾ കാഷ്മീരിൽ എത്തിയത്. 27 അംഗ ഇയു പാർലമെന്‍റ് അംഗങ്ങളാണ് ഇന്ത്യയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇവർ കൂടിക്കാഴ്ച നടത്തി. ഇതിൽ നാലു പേർ കാഷ്മീർ സന്ദർശനം നടത്തിയില്ല. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാഷ്മീരിലെ സ്ഥിതി ഗതികളെക്കുറിച്ച് വിവരിച്ചു.