ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടും. എല്ലാ സ്കൂൾ ബോർഡുകളും കേന്ദ്ര മാനവശേഷി വികസന മന്ത്രി അധ്യക്ഷനായുള്ള ദേശീയ സമിതിയുടെ കീഴിലാകും. പുതിയ ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ കരടുരേഖയിലാണ് ഈ നിർദേശം.
ഇതുവരെ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ബോർഡുകളിൽ കേന്ദ്രത്തിനു നിയന്ത്രണമോ അധികാരമോ ഉണ്ടായിരുന്നില്ല. സംസ്ഥാന ഗവൺമെന്റുകളാണു സ്കൂൾ വിദ്യാഭ്യാസകാര്യത്തിൽ പൂർണ അധികാരം കൈയാളിയിരുന്നത്.
മാനവശേഷി വികസന മന്ത്രാലയം എൻഇപിയുടെ അവസാന കരടുരൂപം തയാറാക്കിയിട്ടുണ്ട്. ഇത് താമസിയാതെ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കും.
സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ദേശീയ നിയന്ത്രണ സംവിധാനത്തെപ്പറ്റി കരടുരേഖയിൽ പറയുന്നത് ഇങ്ങനെ: “രാജ്യത്തെ എല്ലാ അംഗീകൃത സ്കൂൾ ബോർഡുകൾക്കുമായി ഒരു ദേശീയ നിയന്ത്രണ സമിതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉണ്ടാകും. ഈ സമിതി വിവിധ ബോർഡുകളുടെ മൂല്യനിർണയ വിലയിരുത്തൽ രീതികളും നിലവാരവും ക്രമീകരിക്കുകയും വിവിധ ബോർഡുകളുടെ നിലവാരവും മൂല്യനിർണയ രീതികളും 21-ാം നൂറ്റാണ്ടിന്റെ നൈപുണ്യ ആവശ്യങ്ങൾക്ക് ഉതകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും’’.
പരീക്ഷകൾ കൂടുതൽ എളുപ്പമാക്കുമെന്നും കരടുരേഖയിൽ പറയുന്നു. “പരീക്ഷകൾ പ്രധാനമായും അടിസ്ഥാനശേഷിയാണ് പരീക്ഷിക്കുക. മാസങ്ങൾ നീണ്ട കോച്ചിംഗിന്റയും മനഃപാഠമാക്കലിന്റെയും പരീക്ഷയല്ല നടക്കുക. ക്ലാസിൽ പോകുകയും പ്രാഥമികമായ പരിശ്രമം നടത്തുകയും ചെയ്യുന്ന ഏതു കുട്ടിക്കും വലിയ അധിക പരിശ്രമമില്ലാതെ ഒരു വിഷയം ജയിക്കാനുള്ള വിധമാകും പരീക്ഷ’’ എന്നാണു കരടിൽ പറയുന്നത്.
ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരിരംഗൻ ചെയർമാനായുള്ള സമിതിയാണ് പുതിയ നയത്തിന്റെ ആദ്യ കരട് തയാറാക്കിയത്. 1986-ൽ രൂപം കൊടുത്തതും 92 -ൽ പരിഷ്കരിച്ചതുമായ നയമാണു നിലവിലുള്ളത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു 2014-ലാണു ശ്രമം തുടങ്ങിയത്.
ഇതുവരെ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ബോർഡുകളിൽ കേന്ദ്രത്തിനു നിയന്ത്രണമോ അധികാരമോ ഉണ്ടായിരുന്നില്ല. സംസ്ഥാന ഗവൺമെന്റുകളാണു സ്കൂൾ വിദ്യാഭ്യാസകാര്യത്തിൽ പൂർണ അധികാരം കൈയാളിയിരുന്നത്.
മാനവശേഷി വികസന മന്ത്രാലയം എൻഇപിയുടെ അവസാന കരടുരൂപം തയാറാക്കിയിട്ടുണ്ട്. ഇത് താമസിയാതെ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കും.
സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ദേശീയ നിയന്ത്രണ സംവിധാനത്തെപ്പറ്റി കരടുരേഖയിൽ പറയുന്നത് ഇങ്ങനെ: “രാജ്യത്തെ എല്ലാ അംഗീകൃത സ്കൂൾ ബോർഡുകൾക്കുമായി ഒരു ദേശീയ നിയന്ത്രണ സമിതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉണ്ടാകും. ഈ സമിതി വിവിധ ബോർഡുകളുടെ മൂല്യനിർണയ വിലയിരുത്തൽ രീതികളും നിലവാരവും ക്രമീകരിക്കുകയും വിവിധ ബോർഡുകളുടെ നിലവാരവും മൂല്യനിർണയ രീതികളും 21-ാം നൂറ്റാണ്ടിന്റെ നൈപുണ്യ ആവശ്യങ്ങൾക്ക് ഉതകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും’’.
പരീക്ഷകൾ കൂടുതൽ എളുപ്പമാക്കുമെന്നും കരടുരേഖയിൽ പറയുന്നു. “പരീക്ഷകൾ പ്രധാനമായും അടിസ്ഥാനശേഷിയാണ് പരീക്ഷിക്കുക. മാസങ്ങൾ നീണ്ട കോച്ചിംഗിന്റയും മനഃപാഠമാക്കലിന്റെയും പരീക്ഷയല്ല നടക്കുക. ക്ലാസിൽ പോകുകയും പ്രാഥമികമായ പരിശ്രമം നടത്തുകയും ചെയ്യുന്ന ഏതു കുട്ടിക്കും വലിയ അധിക പരിശ്രമമില്ലാതെ ഒരു വിഷയം ജയിക്കാനുള്ള വിധമാകും പരീക്ഷ’’ എന്നാണു കരടിൽ പറയുന്നത്.
ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരിരംഗൻ ചെയർമാനായുള്ള സമിതിയാണ് പുതിയ നയത്തിന്റെ ആദ്യ കരട് തയാറാക്കിയത്. 1986-ൽ രൂപം കൊടുത്തതും 92 -ൽ പരിഷ്കരിച്ചതുമായ നയമാണു നിലവിലുള്ളത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു 2014-ലാണു ശ്രമം തുടങ്ങിയത്.