മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ശിവസേനയ്ക്ക് രണ്ടരവർഷം മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം നല്കിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന സീറ്റ് ചർച്ചയ്ക്കിടെ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയുണ്ടായിരുന്നുവെന്നാണു ശിവസേനയുടെ വാദം.
അടുത്ത അഞ്ചു വർഷത്തേക്ക് താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഔദ്യോഗിക വസതിയായ വർഷയിൽ മാധ്യമപ്രവർത്തകരോടു ഫഡ്നാവിസ് പറഞ്ഞു. രണ്ടര വർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന് ബിജെപി വാഗ്ദാനം നല്കിയിട്ടില്ല. ഇതേക്കുറിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വർഷത്തേക്കു സ്ഥിരതയുള്ളതും കാര്യക്ഷമവുമായ സർക്കാർ മഹാരാഷ്ട്രയിലുണ്ടാകും. ബിജെപിയും ശിവസേനയും ചേർന്നു സർക്കാർ രൂപവത്കരിക്കും. ബിജെപി നിയമസഭാ കക്ഷി യോഗം ഇന്നു യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കും-ഫഡ്നാവിസ് പറഞ്ഞു. ശിവസേന മുഖപത്രം സാമ്നയ്ക്കെതിരേ ഫഡ്നാവിസ് വിമർശനമുയർത്തി. സാമ്നയുടെ പങ്കാണ് ചർച്ചകൾ വഴിതെറ്റാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപവത്കരണം സംബന്ധിച്ച് ബിജെപിയുമായി ഇന്നലെ നടത്താനിരുന്ന ചർച്ച ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ റദ്ദാക്കി.
മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു നല്കാമെന്നു പറഞ്ഞിട്ടില്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ നിലപാടിനെത്തുടർന്നാണു ചർച്ച റദ്ദാക്കിയത്. അതേസമയം, മുഖ്യമന്ത്രിസ്ഥാനത്തി നുള്ള അവകാശവാദം ശിവസേന ഉപേക്ഷിക്കണമെന്നും ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാൻ തയാറാകണമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ നിർദേശിച്ചു.
45 ശിവസേനാ എംഎൽഎമാർ അനുകൂലമെന്ന് ബിജെപി എംപി
മുംബൈ: ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ 45 ശിവസേനാ എംഎൽഎമാർ ആഗ്രഹിക്കുന്നുവെന്നു ബിജെപി എംപി സഞ്ജയ് കാകഡെ അവകാശപ്പെട്ടു. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപവത്കരിക്കണമെന്നും തങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തമെന്നും ശിവസേന എംഎൽഎമാർ ആവശ്യപ്പെട്ടുവെന്ന് കാകഡെ പറഞ്ഞു. 56 എംഎൽഎമാരാണു ശിവസേനയ്ക്കുള്ളത്.
അടുത്ത അഞ്ചു വർഷത്തേക്ക് താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഔദ്യോഗിക വസതിയായ വർഷയിൽ മാധ്യമപ്രവർത്തകരോടു ഫഡ്നാവിസ് പറഞ്ഞു. രണ്ടര വർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന് ബിജെപി വാഗ്ദാനം നല്കിയിട്ടില്ല. ഇതേക്കുറിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വർഷത്തേക്കു സ്ഥിരതയുള്ളതും കാര്യക്ഷമവുമായ സർക്കാർ മഹാരാഷ്ട്രയിലുണ്ടാകും. ബിജെപിയും ശിവസേനയും ചേർന്നു സർക്കാർ രൂപവത്കരിക്കും. ബിജെപി നിയമസഭാ കക്ഷി യോഗം ഇന്നു യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കും-ഫഡ്നാവിസ് പറഞ്ഞു. ശിവസേന മുഖപത്രം സാമ്നയ്ക്കെതിരേ ഫഡ്നാവിസ് വിമർശനമുയർത്തി. സാമ്നയുടെ പങ്കാണ് ചർച്ചകൾ വഴിതെറ്റാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപവത്കരണം സംബന്ധിച്ച് ബിജെപിയുമായി ഇന്നലെ നടത്താനിരുന്ന ചർച്ച ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ റദ്ദാക്കി.
മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു നല്കാമെന്നു പറഞ്ഞിട്ടില്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ നിലപാടിനെത്തുടർന്നാണു ചർച്ച റദ്ദാക്കിയത്. അതേസമയം, മുഖ്യമന്ത്രിസ്ഥാനത്തി നുള്ള അവകാശവാദം ശിവസേന ഉപേക്ഷിക്കണമെന്നും ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാൻ തയാറാകണമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ നിർദേശിച്ചു.
45 ശിവസേനാ എംഎൽഎമാർ അനുകൂലമെന്ന് ബിജെപി എംപി
മുംബൈ: ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ 45 ശിവസേനാ എംഎൽഎമാർ ആഗ്രഹിക്കുന്നുവെന്നു ബിജെപി എംപി സഞ്ജയ് കാകഡെ അവകാശപ്പെട്ടു. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപവത്കരിക്കണമെന്നും തങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തമെന്നും ശിവസേന എംഎൽഎമാർ ആവശ്യപ്പെട്ടുവെന്ന് കാകഡെ പറഞ്ഞു. 56 എംഎൽഎമാരാണു ശിവസേനയ്ക്കുള്ളത്.