ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണു രണ്ടു വയസുകാരൻ സുജിത്ത് മരിച്ച സംഭവത്തിനു പിന്നിൽ അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ ജി.എസ്. മണിയാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. 2010ൽ സുപ്രീം കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ. തിരുച്ചിറപ്പള്ളിയിൽ ഉണ്ടായ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിവേണം. രണ്ടു വയസുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2012നുശേഷം മധ്യപ്രദേശിൽ മാത്രം 67 കുഴൽക്കിണർ മരണങ്ങൾ ഉണ്ടായതായും മഹാരാഷ്ട്രയിൽ 39, ഉത്തർപ്രദേശിൽ 19, ഗുജറാത്തിൽ 18, തമിഴ്നാട്ടിൽ 13 എന്നിങ്ങനെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ. തിരുച്ചിറപ്പള്ളിയിൽ ഉണ്ടായ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിവേണം. രണ്ടു വയസുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2012നുശേഷം മധ്യപ്രദേശിൽ മാത്രം 67 കുഴൽക്കിണർ മരണങ്ങൾ ഉണ്ടായതായും മഹാരാഷ്ട്രയിൽ 39, ഉത്തർപ്രദേശിൽ 19, ഗുജറാത്തിൽ 18, തമിഴ്നാട്ടിൽ 13 എന്നിങ്ങനെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.