ഗോകുലം പൊരുതിവീണു

11:25 PM Oct 28, 2019 | Deepika.com
ധാക്ക: ഷെയ്ക് കമാല്‍ ഇന്‍റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി സെമി ഫൈനലില്‍ പൊരുതിത്തോറ്റു. സെമി ഫൈനലില്‍ ബംഗ്ലാദേശ് ക്ലബ് ചിറ്റഗോംഗ് അബഹാനി എഫ്‌സിയോട് 3-2നാണ് ഗോകുലം തോറ്റത്. രണ്ടു തവണ മുന്നിട്ടുനിന്നശേഷം ഗോകുലം പരാജയപ്പെടുകയായിരുന്നു.

മുഴുവന്‍ സമയത്ത് സമനില പാലിച്ചതോടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിലാണ് വിജയിയെ നിര്‍ണയിച്ചത്. 105-ാം മിനിറ്റില്‍ മാത്യു ചിനെഡുവാണ് ഗോകുലത്തെ തകര്‍ത്തുകൊണ്ട് വിജയ ഗോള്‍ കണ്ടത്. 29-ാം മിനിറ്റില്‍ ഹെന്‍ റി കിസേക്ക ഗോകുലത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ അബഹാനി സമനില കണ്ടെത്തി ദിദിയര്‍ ബ്രോസുവാണ് ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ ഗോകുലം വീണ്ടും മുന്നിലെത്തി മാര്‍കസ് ജോസഫ് ആയിരുന്നു സ്‌കോറര്‍. എന്നാല്‍ ഈ ലീഡ് രണ്ടാം ഗോളിലൂടെ ബ്രോസു തകര്‍ത്തു.

സ്വന്തം ആരാധകര്‍ക്കു മുന്നില്‍ കളിച്ച അബഹാനി ഗോകുലം ഗോള്‍മുഖത്ത് സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടിരുന്നു. പന്തു കിട്ടുന്ന അവസരങ്ങളിലെല്ലാം അവര്‍ ആക്രമിച്ചുകൊണ്ടിരുന്നു. പ്രതിരോധം തകര്‍ത്തുകൊണ്ടു പലപ്പോഴും പന്തെത്തി ഗോകുലത്തിന്‍റെ വല ലക്ഷ്യമാക്കി പന്തെത്തിക്കൊണ്ടിരുന്നു. എന്നാല്‍ ചിറ്റഗോംഗിന്‍റെ ആക്രമണത്തെ ഞെട്ടിച്ചുകൊണ്ട് ഗോകുലം ആദ്യ ഗോളടിച്ചു. അതുവരെയുള്ള കളിക്കു വിപരീതമായിട്ടാണ് ഗോകുലത്തിന്‍റെ ഗോള്‍. കിസേക്കയാണ് വലകുലുക്കിയത്.

വേഗതകൊണ്ടും മിന്നുന്ന നീക്കങ്ങള്‍ക്കൊണ്ടും അബഹാനി ഗോകുലത്തെ തുടര്‍ന്നും ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഗോകുലത്തിന്‍റെ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു.

ആദ്യ പകുതിയില്‍ നിര്‍ത്തിയിടത്തുനിന്ന് ബംഗ്ലാദേശ് ക്ലബ് രണ്ടാം പകുതിയില്‍ തുടങ്ങി. ഇതിന്‍റെ ഫലവും കണ്ടു രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റായപ്പോള്‍ അബഹാനിക്കു സമനില. ദിദിയറായിരുന്നു സ്‌കോറര്‍. ഇതോടെ ഗോകുലത്തില്‍നിന്നും മികച്ച നീക്കങ്ങള്‍ പുറത്തുവന്നുതുടങ്ങി. ഗാര്‍സിയയുടെ പാസ് മാര്‍കസിനു ലഭിച്ചു. എന്നാല്‍ മാര്‍കസിന്‍റെ ഷോട്ട് അബഹാനി ഗോളി തട്ടിയകറ്റി. പ്രതിരോധത്തിലും ഗോകുലം ശ്രദ്ധിച്ചു. ഗോകുലം മധ്യനിരയില്‍ ലാല്‍റോമാവിയ എത്തിയതോടെ കളിയില്‍ കൂടുതല്‍ ഒഴുക്കും അവസരങ്ങളും ലഭിച്ചു. ഇരുടീമും ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. ഗോകുലം ഒരിക്കല്‍ക്കൂടി മുന്നില്‍. 80-ാം മിനിറ്റില്‍ മാര്‍കസാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. ഹെന്‍ റിയുടെ പാസില്‍നിന്നാണ് ഗോള്‍. മുഴുവന്‍ സമയം തീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ അബഹാനി സമനില പിടിച്ചു. ബ്രോസുവായിരുന്നു ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് ഗോളുകളൊന്നും വന്നില്ല.

അധിക സമയത്തേക്ക്

99-ാം മിനിറ്റില്‍ ഗോകുലത്തിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കാനായില്ല. 105-ാം മിനിറ്റില്‍ മാത്യു അബഹാനിയെ മുന്നിലെത്തിച്ചു. അധിക സമയത്തിന്‍റെ രണ്ടാംപകുതിയില്‍ ഗോകുലം തുടര്‍ച്ചയായി കോര്‍ണര്‍ നേടിയെങ്കിലും ഗോളാക്കാനായില്ല. 110 മിനിറ്റില്‍ രാഹുല്‍ കെ.പി. ഒരു സുവര്‍ണാവസരം നഷ്ടമാക്കി. 121-ാം മിനിറ്റില്‍ ഗോകുലത്തിന്‍റെ ആക്രമണങ്ങള്‍ക്കു തിരിച്ചടിയാക്കിക്കൊണ്ടു കിസേക്ക ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. അബഹാനിയാണെങ്കില്‍ ഇഞ്ചുറി ടൈമില്‍ പിടിച്ചുനിന്നു വിജയിച്ചു.