സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍ തോറ്റു

11:24 PM Oct 28, 2019 | Deepika.com
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് രങ്കറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിനു രണ്ടാം സ്ഥാനം. ഫൈനലില്‍ ഇന്ത്യന്‍ സഖ്യം ലോക ഒന്നാം നമ്പര്‍ ഇന്തോനേഷ്യയുടെ മാര്‍കസ് ഫെര്‍ണാല്‍ഡി ഗീഡന്‍-കെവിന്‍ സഞ്ജയ സുകാമുല്‍ജോ കൂട്ടുകെട്ടിനോട് 21-18, 21-16ന് തോറ്റു. ഇന്തോനേഷ്യന്‍ സഖ്യം ഒന്നാം റാങ്കില്‍ തുടരുന്നതിന്‍റെ 121-ാമത്തെ ആഴ്ചയാണ്. ഇന്തോനേഷ്യന്‍ കൂട്ടുകെട്ടിനോട് സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന്‍റെ ഏഴാമത്തെ തോല്‍വിയാണ്. ഇതുവരെ അവരെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിട്ടില്ല.

തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കളായ ഇന്ത്യന്‍ സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പറുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ സഖ്യത്തിന് അഭിമാനിക്കാനുള്ള വകയുണ്ട്. 1983ല്‍ പാര്‍ഥോ ഗാംഗുലിയും വിക്രം സിംഗും ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയശേഷം ആദ്യമായാണ് സൂപ്പര്‍ 750 ഫൈനലിന്‍റെ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമെത്തുന്നത്.

സിംഗിള്‍സില്‍ 2017ല്‍ കിഡംബി ശ്രീകാന്ത് ചാമ്പ്യനായപ്പോള്‍ 2012ല്‍ സൈന നെഹ്‌വാള്‍ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു.