മുംബൈ: മഹാരാഷ്ട്രയിൽ ഭരണത്തിന്റെ റിമോട്ട് കൺട്രോൾ ഉദ്ധവ് താക്കറെയ്ക്കെന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം കടുപ്പിച്ചതിനു പിന്നാലെയാണു ശിവസേനയുടെ പുതിയ പ്രസ്താവന.
പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ കാലഘട്ടം ഓർമിപ്പിച്ചതാണ് സഞ്ജയ് റാവത്ത് അധികാരത്തിന്റെ റിമോട്ട് കൺട്രോൾ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. 1995-99 കാലത്ത് അധികാരത്തിലിരുന്ന ആദ്യ ശിവസേന-ബിജെപി സർക്കാരിനെ നിയന്ത്രിച്ചിരുന്നത് ബാൽ താക്കറെയായിരുന്നു.
ഇത്തവണ ശിവസേനയ്ക്ക് 56 സീറ്റുകളാണു ലഭിച്ചത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഏഴു സീറ്റുകൾ കുറവാണ്. എന്നാലും അധികാരത്തിന്റെ റിമോട്ട് കൺട്രോൾ ശിവസേനയ്ക്കായിരിക്കുമെന്നു സേനാ മുഖപത്രമായ സാമ്നയിലെഴുതിയ കോളത്തിൽ റാവത്ത് വ്യക്തമാക്കി. ശിവസേനയെ ബിജെപിക്കു പിന്നിൽ വലിച്ചിഴയ്ക്കാമെന്ന സ്വപ്നവും തെരഞ്ഞെടുപ്പുഫലത്തോടെ തകർന്നു. 164 സീറ്റുകളിൽ മത്സരിച്ച് 144 സീറ്റുകൾ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ തന്ത്രം. കോൺഗ്രസ്-എൻസിപി നേതാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ പക്ഷത്തെത്തിച്ച് സീറ്റ് വർധിപ്പിക്കാമെന്ന കുടിലബുദ്ധിക്കേറ്റ പരാജയമാണു തെരഞ്ഞെടുപ്പു ഫലം.
ശരത് പവാറിനെതിരേയുള്ള പരാമർശവും തിരിച്ചടിയായി. 2014ൽ സ്വന്തം നിലയിൽ സർക്കാരുണ്ടാക്കാമെന്ന ബിജെപിയുടെ മോഹം തടഞ്ഞത് ശിവസേ നയാണ്. 2019ൽ ശരത് പവാർ അതുതന്നെ ചെയ്തു-റാവത്ത് വ്യക്തമാക്കി. സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററായ റാവത്ത് രാജ്യസഭയിലെ ശിവസേനാ ചീഫ് വിപ്പാണ്.
ബുധനാഴ്ച ബിജെപി അധ്യക്ഷൻ അമിത് ഷാ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്.
ശിവസേനയ്ക്കു പിന്തുണയുമായി രണ്ട് എംഎൽഎമാർ
മഹാരാഷ്ട്രയിലെ രണ്ട് എംഎൽഎമാർ ശിവസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. പ്രഹർ ജനശക്തി പാർട്ടി(പിജെപി) എംഎൽഎമാരായ ബച്ഛു ബാബാറാവു കഡു, രാജ്കുമാർ പട്ടേൽ എന്നിവരാണു ശിവസേനയ്ക്കു പിന്തുണ നല്കി ഉദ്ധവ് താക്കറെയ്ക്കു കത്തയച്ചത്.
അചൽപുർ എംഎൽഎയായ കഡുവാണു പിജെപി അധ്യക്ഷൻ. ബിജെപിയുമായുള്ള വിലപേശലിനു ശിവസേനയ്ക്കു ശക്തി പകരുന്നതാണ് എംഎൽഎമാരുടെ നീക്കം.
പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ കാലഘട്ടം ഓർമിപ്പിച്ചതാണ് സഞ്ജയ് റാവത്ത് അധികാരത്തിന്റെ റിമോട്ട് കൺട്രോൾ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. 1995-99 കാലത്ത് അധികാരത്തിലിരുന്ന ആദ്യ ശിവസേന-ബിജെപി സർക്കാരിനെ നിയന്ത്രിച്ചിരുന്നത് ബാൽ താക്കറെയായിരുന്നു.
ഇത്തവണ ശിവസേനയ്ക്ക് 56 സീറ്റുകളാണു ലഭിച്ചത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഏഴു സീറ്റുകൾ കുറവാണ്. എന്നാലും അധികാരത്തിന്റെ റിമോട്ട് കൺട്രോൾ ശിവസേനയ്ക്കായിരിക്കുമെന്നു സേനാ മുഖപത്രമായ സാമ്നയിലെഴുതിയ കോളത്തിൽ റാവത്ത് വ്യക്തമാക്കി. ശിവസേനയെ ബിജെപിക്കു പിന്നിൽ വലിച്ചിഴയ്ക്കാമെന്ന സ്വപ്നവും തെരഞ്ഞെടുപ്പുഫലത്തോടെ തകർന്നു. 164 സീറ്റുകളിൽ മത്സരിച്ച് 144 സീറ്റുകൾ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ തന്ത്രം. കോൺഗ്രസ്-എൻസിപി നേതാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ പക്ഷത്തെത്തിച്ച് സീറ്റ് വർധിപ്പിക്കാമെന്ന കുടിലബുദ്ധിക്കേറ്റ പരാജയമാണു തെരഞ്ഞെടുപ്പു ഫലം.
ശരത് പവാറിനെതിരേയുള്ള പരാമർശവും തിരിച്ചടിയായി. 2014ൽ സ്വന്തം നിലയിൽ സർക്കാരുണ്ടാക്കാമെന്ന ബിജെപിയുടെ മോഹം തടഞ്ഞത് ശിവസേ നയാണ്. 2019ൽ ശരത് പവാർ അതുതന്നെ ചെയ്തു-റാവത്ത് വ്യക്തമാക്കി. സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററായ റാവത്ത് രാജ്യസഭയിലെ ശിവസേനാ ചീഫ് വിപ്പാണ്.
ബുധനാഴ്ച ബിജെപി അധ്യക്ഷൻ അമിത് ഷാ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്.
ശിവസേനയ്ക്കു പിന്തുണയുമായി രണ്ട് എംഎൽഎമാർ
മഹാരാഷ്ട്രയിലെ രണ്ട് എംഎൽഎമാർ ശിവസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. പ്രഹർ ജനശക്തി പാർട്ടി(പിജെപി) എംഎൽഎമാരായ ബച്ഛു ബാബാറാവു കഡു, രാജ്കുമാർ പട്ടേൽ എന്നിവരാണു ശിവസേനയ്ക്കു പിന്തുണ നല്കി ഉദ്ധവ് താക്കറെയ്ക്കു കത്തയച്ചത്.
അചൽപുർ എംഎൽഎയായ കഡുവാണു പിജെപി അധ്യക്ഷൻ. ബിജെപിയുമായുള്ള വിലപേശലിനു ശിവസേനയ്ക്കു ശക്തി പകരുന്നതാണ് എംഎൽഎമാരുടെ നീക്കം.