ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലിയാഘോഷം അതിർത്തിയിലെ സൈനികർക്കൊപ്പം. ദീപാവലിയാശംസകൾ നേർന്നും മധുരം കൈമാറിയും രണ്ടുമണിക്കൂറോളം സൈനികർക്കൊപ്പം ചെലവഴിച്ച പ്രധാനമന്ത്രി മോദി, അവരുടെ ധീരതയെ പ്രശംസിക്കുകയും ചെയ്തു. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രധാനമന്ത്രി എത്തുന്നതിനുതൊട്ടുമുന്പ് രജൗരിയിൽ അതിർത്തിക്കപ്പുറത്തുനിന്നും ഷെല്ലാക്രമണം നടന്നിരുന്നു. ഇന്ത്യൻസേന ശക്തമായ മറുപടിയും നൽകി.
സൈനികവേഷത്തിലെത്തിയ പ്രധാനമന്ത്രി ഓരോരുത്തരോടും അതിർത്തിയിലെ സ്ഥിതിവിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടാണ് തന്റെ കുടുംബാംഗങ്ങളായ ധീരജവാന്മാരെ കാണാനെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞത് കരഘോഷത്തോടെയാണ് സൈനികർ സ്വീകരിച്ചത്.
പ്രധാനമന്ത്രി എത്തുന്നതിനുതൊട്ടുമുന്പ് രജൗരിയിൽ അതിർത്തിക്കപ്പുറത്തുനിന്നും ഷെല്ലാക്രമണം നടന്നിരുന്നു. ഇന്ത്യൻസേന ശക്തമായ മറുപടിയും നൽകി.
സൈനികവേഷത്തിലെത്തിയ പ്രധാനമന്ത്രി ഓരോരുത്തരോടും അതിർത്തിയിലെ സ്ഥിതിവിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടാണ് തന്റെ കുടുംബാംഗങ്ങളായ ധീരജവാന്മാരെ കാണാനെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞത് കരഘോഷത്തോടെയാണ് സൈനികർ സ്വീകരിച്ചത്.