വാഷിംഗ്ടൺ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദി(48) കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബിൽ ശനിയാഴ്ച രാത്രി യുഎസ് കമാൻഡോകൾ നടത്തിയ ആക്രമണത്തിലാണു ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ് സൈനികരുടെ ആക്രമണത്തിനിടെ ബാഗ്ദാദി ദേഹത്ത് ബോംബ് കെട്ടിവച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ മൂന്നു മക്കളും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്ത് സ്ഫോടവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുന്പ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു.
ഇഡ്ലിബിലെ താവളത്തിലേക്ക് കമാൻഡോകൾ കുതിച്ചതോടെ മൂന്നു കുട്ടികളുമായി ഒരു തുരങ്കത്തിലേക്കു കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെ ഓടി. ഓടുന്നതിനിടെ ബാഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുന്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.
യുഎസ് പ്രസിഡന്റ് ഡോണ ൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഉന്നത സൈനിക നേതാക്കൾ എന്നിവർ സൈനികനടപടികൾ വൈറ്റ് ഹൗസിൽ ലൈവായി കണ്ടു. ബാഗ്ദാദിയെ വധിക്കാനുള്ള സൈനികനീക്കത്തിനു പിന്തുണ നല്കിയതിനു റഷ്യ, തുർക്കി, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങൾക്കും സിറിയൻ കുർദുകൾക്കും ട്രംപ് നന്ദി അറിയിച്ചു. തങ്ങളുടെ ദൗത്യം എന്താണെന്ന് റഷ്യയെ അറിയിച്ചിരുന്നില്ലെന്നും അവർക്കു സന്തോഷമുണ്ടാകുമെന്നു കരുതുന്നതായും ട്രംപ് പറഞ്ഞു. രണ്ടാഴ്ച മുന്പു പദ്ധതിയിട്ട നീക്കങ്ങൾക്കൊടുവിലാണു ബാഗ്ദാദിയെ വധിച്ചത്. ചിതറിയ നിലയിലുള്ള ബാഗ്ദാദിയുടെ മൃതദേഹം അവിടെവച്ചുതന്നെ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി. കൊല്ലപ്പെട്ടതു ബാഗ്ദാദി തന്നെയെന്നു സ്ഥിരീകരിക്കാനായിരുന്നു ഡിഎൻഎ പരിശോധന.
സൈനികനീക്കത്തിൽ അമേരിക്കൻ സൈനികർക്കാർക്കും പരിക്കേറ്റില്ല. ബാഗ്ദാദിയുടെ അനുയായികളായ നിരവധിപ്പേർ കൊല്ലപ്പെട്ടതായാണു വിവരം. ഏതാനും പേരെ ജീവനോടെ പിടികൂടിയിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന 11 കുട്ടികളെ രക്ഷപ്പെടുത്തി ആദ്യമേതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. നിരവധി രേഖകളും ആക്രമണസ്ഥലത്തുനിന്നു പിടിച്ചെടുത്തു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് അമേരിക്ക 2.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇറാക്കിൽ അൽഖ്വയ്ദയിലൂടെയായിരുന്നു അബൂബക്കർ അൽ ബാഗ്ദാദി ഭീകരപ്രവർത്തനത്തിലെത്തിയത്. പിന്നീട് മറ്റു ഭീകര ഗ്രൂപ്പുകളെ ചേർത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് എന്ന സംഘടന രൂപവത്കരിച്ചു. 2010ൽ ബാഗ്ദാദി അധ്യക്ഷനായി. ഭീകരസംഘടനയുടെ പേര് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് ലെവന്റ്(ഐഎസ്ഐഎൽ) എന്നാക്കി. പിന്നീടിത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ(ഐഎസ്ഐഎസ്) എന്നായി. ഐഎസിന്റെ ശക്തി ക്ഷയിച്ചതിനു പിന്നാലെ സിറിയൻ അതിർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു ബാഗ്ദാദി.
ബാഗ്ദാദിയെ കൊലപ്പെടുത്തിയത് ഡോണൾഡ് ട്രംപിനു രാഷ്ട്രീയനേട്ടമായി. ട്രംപിനെതിരേ ഇംപീച്ച്മെന്റിനു ഡെമോക്രാറ്റുകൾ നീക്കം നടത്തിവരികയായിരുന്നു.
ഒന്നാം നന്പർ ഭീകരൻ ഭീരുവിനെപ്പോലെ മരിച്ചു: ട്രംപ്
ലോകത്തെ ഒന്നാം നന്പർ ഭീകരൻ നായയെപ്പോലെ, ഭീരുവിനെപ്പോലെ മരിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ രാവിലെ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. യുഎസ് സൈനികർ ഇരച്ചെത്തിയപ്പോൾ ബാഗ്ദാദി പേടിച്ചുവിറച്ച് അലറിക്കരഞ്ഞ് ഓടുകയായിരുന്നു കഴിഞ്ഞ രാത്രി യുഎസിനും ലോകത്തിന് മഹത്തായ രാത്രിയായിരുന്നു. അതിസാഹസികവും അപകടകരവുമായ നീക്കമായിരുന്നു യുഎസ് പ്രത്യേക സൈന്യം നടത്തിയത്. ഗംഭീരമായ രീതിയിൽ ആ ദൗത്യം പൂർത്തിയാക്കി. ലോകത്തെ ഒന്നാം നന്പർ ഭീകര നേതാവിന്റെ കാര്യത്തിൽ കഴിഞ്ഞ രാത്രി അമേരിക്ക നീതി നടപ്പാക്കി.
ഇതോടെ ലോകം ഏറെ സുരക്ഷിതമായി മാറി. ലോകത്തെ ഏറ്റവും നിഷ്ഠുരമായ ഭീകരസംഘടനയുടെ സ്ഥാപകനും നേതാവുമായിരുന്നു ബാഗ്ദാദി. ഇയാൾക്കായി അമേരിക്ക നിരവധി വർഷങ്ങളായി തെരച്ചിൽ നടത്തുകയായിരുന്നു. ബാഗ്ദാദിയെ പിടികൂടുകയോ കൊലപ്പെടുത്തുകയോ എന്നത് എന്റെ ഭരണത്തിൽ ഏറ്റവും മുൻഗണന നല്കിയ കാര്യമായിരുന്നു -ട്രംപ് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്ത് സ്ഫോടവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുന്പ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു.
ഇഡ്ലിബിലെ താവളത്തിലേക്ക് കമാൻഡോകൾ കുതിച്ചതോടെ മൂന്നു കുട്ടികളുമായി ഒരു തുരങ്കത്തിലേക്കു കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെ ഓടി. ഓടുന്നതിനിടെ ബാഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുന്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.
യുഎസ് പ്രസിഡന്റ് ഡോണ ൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഉന്നത സൈനിക നേതാക്കൾ എന്നിവർ സൈനികനടപടികൾ വൈറ്റ് ഹൗസിൽ ലൈവായി കണ്ടു. ബാഗ്ദാദിയെ വധിക്കാനുള്ള സൈനികനീക്കത്തിനു പിന്തുണ നല്കിയതിനു റഷ്യ, തുർക്കി, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങൾക്കും സിറിയൻ കുർദുകൾക്കും ട്രംപ് നന്ദി അറിയിച്ചു. തങ്ങളുടെ ദൗത്യം എന്താണെന്ന് റഷ്യയെ അറിയിച്ചിരുന്നില്ലെന്നും അവർക്കു സന്തോഷമുണ്ടാകുമെന്നു കരുതുന്നതായും ട്രംപ് പറഞ്ഞു. രണ്ടാഴ്ച മുന്പു പദ്ധതിയിട്ട നീക്കങ്ങൾക്കൊടുവിലാണു ബാഗ്ദാദിയെ വധിച്ചത്. ചിതറിയ നിലയിലുള്ള ബാഗ്ദാദിയുടെ മൃതദേഹം അവിടെവച്ചുതന്നെ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി. കൊല്ലപ്പെട്ടതു ബാഗ്ദാദി തന്നെയെന്നു സ്ഥിരീകരിക്കാനായിരുന്നു ഡിഎൻഎ പരിശോധന.
സൈനികനീക്കത്തിൽ അമേരിക്കൻ സൈനികർക്കാർക്കും പരിക്കേറ്റില്ല. ബാഗ്ദാദിയുടെ അനുയായികളായ നിരവധിപ്പേർ കൊല്ലപ്പെട്ടതായാണു വിവരം. ഏതാനും പേരെ ജീവനോടെ പിടികൂടിയിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന 11 കുട്ടികളെ രക്ഷപ്പെടുത്തി ആദ്യമേതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. നിരവധി രേഖകളും ആക്രമണസ്ഥലത്തുനിന്നു പിടിച്ചെടുത്തു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് അമേരിക്ക 2.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇറാക്കിൽ അൽഖ്വയ്ദയിലൂടെയായിരുന്നു അബൂബക്കർ അൽ ബാഗ്ദാദി ഭീകരപ്രവർത്തനത്തിലെത്തിയത്. പിന്നീട് മറ്റു ഭീകര ഗ്രൂപ്പുകളെ ചേർത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് എന്ന സംഘടന രൂപവത്കരിച്ചു. 2010ൽ ബാഗ്ദാദി അധ്യക്ഷനായി. ഭീകരസംഘടനയുടെ പേര് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് ലെവന്റ്(ഐഎസ്ഐഎൽ) എന്നാക്കി. പിന്നീടിത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ(ഐഎസ്ഐഎസ്) എന്നായി. ഐഎസിന്റെ ശക്തി ക്ഷയിച്ചതിനു പിന്നാലെ സിറിയൻ അതിർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു ബാഗ്ദാദി.
ബാഗ്ദാദിയെ കൊലപ്പെടുത്തിയത് ഡോണൾഡ് ട്രംപിനു രാഷ്ട്രീയനേട്ടമായി. ട്രംപിനെതിരേ ഇംപീച്ച്മെന്റിനു ഡെമോക്രാറ്റുകൾ നീക്കം നടത്തിവരികയായിരുന്നു.
ഒന്നാം നന്പർ ഭീകരൻ ഭീരുവിനെപ്പോലെ മരിച്ചു: ട്രംപ്
ലോകത്തെ ഒന്നാം നന്പർ ഭീകരൻ നായയെപ്പോലെ, ഭീരുവിനെപ്പോലെ മരിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ രാവിലെ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. യുഎസ് സൈനികർ ഇരച്ചെത്തിയപ്പോൾ ബാഗ്ദാദി പേടിച്ചുവിറച്ച് അലറിക്കരഞ്ഞ് ഓടുകയായിരുന്നു കഴിഞ്ഞ രാത്രി യുഎസിനും ലോകത്തിന് മഹത്തായ രാത്രിയായിരുന്നു. അതിസാഹസികവും അപകടകരവുമായ നീക്കമായിരുന്നു യുഎസ് പ്രത്യേക സൈന്യം നടത്തിയത്. ഗംഭീരമായ രീതിയിൽ ആ ദൗത്യം പൂർത്തിയാക്കി. ലോകത്തെ ഒന്നാം നന്പർ ഭീകര നേതാവിന്റെ കാര്യത്തിൽ കഴിഞ്ഞ രാത്രി അമേരിക്ക നീതി നടപ്പാക്കി.
ഇതോടെ ലോകം ഏറെ സുരക്ഷിതമായി മാറി. ലോകത്തെ ഏറ്റവും നിഷ്ഠുരമായ ഭീകരസംഘടനയുടെ സ്ഥാപകനും നേതാവുമായിരുന്നു ബാഗ്ദാദി. ഇയാൾക്കായി അമേരിക്ക നിരവധി വർഷങ്ങളായി തെരച്ചിൽ നടത്തുകയായിരുന്നു. ബാഗ്ദാദിയെ പിടികൂടുകയോ കൊലപ്പെടുത്തുകയോ എന്നത് എന്റെ ഭരണത്തിൽ ഏറ്റവും മുൻഗണന നല്കിയ കാര്യമായിരുന്നു -ട്രംപ് പറഞ്ഞു.