ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. സൗദി സന്ദർശനത്തിനു വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥന പാക്കിസ്ഥാൻ നിരസിച്ചു. ഇക്കാര്യം ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. കാഷ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് വ്യോമപാത നിഷേധിച്ചതെന്ന് ഖുറേഷി പറഞ്ഞു. കാഷ്മീർ ജനതയ്ക്കു പിന്തുണയുമായി ഇന്നലെ പാക്കിസ്ഥാൻ കരിദിനം ആചരിച്ചിരുന്നു.
സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി അമേരിക്കയിലേക്കു പോകാൻ മോദിക്കു പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറിൽത്തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്ലാൻഡ് സന്ദർശനത്തിനും പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. ഇന്നാണു നരേന്ദ്ര മോദി സൗദിക്കു പോകുന്നത്.
സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി അമേരിക്കയിലേക്കു പോകാൻ മോദിക്കു പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറിൽത്തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്ലാൻഡ് സന്ദർശനത്തിനും പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. ഇന്നാണു നരേന്ദ്ര മോദി സൗദിക്കു പോകുന്നത്.