വാഷിംഗ്ടൺ ഡിസി: ഐഎസ് നേതാവ് അബുബക്കർ അൽബാഗ്ദാദിയെ വകവരുത്തുന്നതിനു ലക്ഷ്യമിട്ട് യുഎസ് സ്പെഷൽസേന നടത്തിയ ഓപ്പറേഷൻ വിജയിപ്പിക്കുന്നതിന് തുർക്കിയും സിറിയയിലെ കുർദുകളും സഹായിച്ചെന്നു പ്രസിഡന്റ് ട്രംപ്.
റഷ്യയുടെയും ഇറാക്കിന്റെയും സഹായവും ലഭിച്ചു. അൽബാഗ്ദാദിയെ സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ കുർദുകൾ നൽകിയെന്നും ഇന്നലെ വൈറ്റ്ഹൗസിൽ ബാഗ്ദാദിയുടെ അന്ത്യം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചുകൊണ്ടു ട്രംപ് വ്യക്തമാക്കി.
ആഴ്ചകളായി അൽബാഗ്ദാദി നിരീക്ഷണത്തിലായിരുന്നെന്നും അയാളെ വകവരുത്തുന്നതിനു നടത്താനിരുന്ന രണ്ടു മൂന്ന് ആക്രമണപദ്ധതികൾ ഉപേക്ഷിക്കേണ്ടിവന്നുവെന്നും ട്രംപ് പറഞ്ഞു.
അവസാനം ശനിയാഴ്ച സിറിയയിലെ ഇഡ്ലിബിലെ ബാരിഷ ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ അന്ത്യം സംഭവിച്ചത്.
യുഎസ് സൈനികർ എത്തിയപ്പോൾ ബാഗ്ദാദി ഒരു തുരങ്കത്തിലേക്ക് ഓടിക്കയറി. അയാൾ അത്യന്തം ഭയചകിതനായിരുന്നു. നായകൾ ഒാടിച്ചതിനെത്തുടർന്ന് തുരങ്കത്തിൽ കയറിയ അയാൾ സ്ഫോടകവസ്തു പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നു. അൽബാഗ്ദാദിയുടെ മൂന്നു സന്താനങ്ങളും രണ്ടു ഭാര്യമാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇഡ്ലിബിലെ ഓപ്പറേഷൻ വൈറ്റ്ഹൗസിലെ സിറ്റുവേഷൻ മുറിയിൽ ഇരുന്നു ട്രംപ് വീക്ഷിച്ചു.
ഒരു സിനിമ കാണുന്നതുപോലെയായിരുന്നത്-ട്രംപ് പറഞ്ഞു. ഈ വീഡിയോ പരസ്യപ്പെടുത്തണം. അന്ത്യനിമിഷത്തിൽ അയാൾ ഭീരുവിനെപ്പോലെ കരഞ്ഞു നിലവിളിച്ച് ജീവനൊടുക്കിയ കാര്യം പൊതുജനം അറിയട്ടെ-ട്രംപ് പറഞ്ഞു
90 മിനിറ്റ് ദീർഘിച്ച റെയ്ഡ്
അൽബാഗ്ദാദിയെ ലക്ഷ്യമിട്ട് സിറിയയിലെ ഇഡ്ലിബിൽ നടത്തിയ റെയ്ഡിൽ എട്ടു യുഎസ് ഹെലികോപ്റ്ററുകളും രണ്ട് ഡ്രോണുകളും പങ്കെടുത്തെന്ന് തുർക്കിയിലെ അനഡോളു വാർത്താ ഏജൻസി പറഞ്ഞു. റെയ്ഡ് 90 മിനിറ്റ് ദീർഘിച്ചു.
സെപ്റ്റംബറിൽ ബാഗ്ദാദിയോട് ഏറ്റവും അടുപ്പമുള്ള ചിലർ ഇറാക്കിൽ അറസ്റ്റിലായിരുന്നു. ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളും അടുത്ത ബന്ധുവും പിടിയിലായി.
ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ഏറെ വിവരങ്ങൾ കിട്ടിയെന്നും ഇറാക്കി ഇന്റലിജൻസ് വൃത്തങ്ങൾ ഈ വിവരങ്ങൾ യുഎസിനു കൈമാറിയെന്നും തുർക്കിയിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു.
അൽബാഗ്ദാദി 48 മണിക്കൂർമുന്പാണ് സിറിയയിലെ ഇഡ്ലിബിലെ ഒളിത്താവളത്തിലെത്തിയതെന്നും പ്രസ്തുത ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയുടെയും ഇറാക്കിന്റെയും സഹായവും ലഭിച്ചു. അൽബാഗ്ദാദിയെ സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ കുർദുകൾ നൽകിയെന്നും ഇന്നലെ വൈറ്റ്ഹൗസിൽ ബാഗ്ദാദിയുടെ അന്ത്യം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചുകൊണ്ടു ട്രംപ് വ്യക്തമാക്കി.
ആഴ്ചകളായി അൽബാഗ്ദാദി നിരീക്ഷണത്തിലായിരുന്നെന്നും അയാളെ വകവരുത്തുന്നതിനു നടത്താനിരുന്ന രണ്ടു മൂന്ന് ആക്രമണപദ്ധതികൾ ഉപേക്ഷിക്കേണ്ടിവന്നുവെന്നും ട്രംപ് പറഞ്ഞു.
അവസാനം ശനിയാഴ്ച സിറിയയിലെ ഇഡ്ലിബിലെ ബാരിഷ ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ അന്ത്യം സംഭവിച്ചത്.
യുഎസ് സൈനികർ എത്തിയപ്പോൾ ബാഗ്ദാദി ഒരു തുരങ്കത്തിലേക്ക് ഓടിക്കയറി. അയാൾ അത്യന്തം ഭയചകിതനായിരുന്നു. നായകൾ ഒാടിച്ചതിനെത്തുടർന്ന് തുരങ്കത്തിൽ കയറിയ അയാൾ സ്ഫോടകവസ്തു പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നു. അൽബാഗ്ദാദിയുടെ മൂന്നു സന്താനങ്ങളും രണ്ടു ഭാര്യമാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇഡ്ലിബിലെ ഓപ്പറേഷൻ വൈറ്റ്ഹൗസിലെ സിറ്റുവേഷൻ മുറിയിൽ ഇരുന്നു ട്രംപ് വീക്ഷിച്ചു.
ഒരു സിനിമ കാണുന്നതുപോലെയായിരുന്നത്-ട്രംപ് പറഞ്ഞു. ഈ വീഡിയോ പരസ്യപ്പെടുത്തണം. അന്ത്യനിമിഷത്തിൽ അയാൾ ഭീരുവിനെപ്പോലെ കരഞ്ഞു നിലവിളിച്ച് ജീവനൊടുക്കിയ കാര്യം പൊതുജനം അറിയട്ടെ-ട്രംപ് പറഞ്ഞു
90 മിനിറ്റ് ദീർഘിച്ച റെയ്ഡ്
അൽബാഗ്ദാദിയെ ലക്ഷ്യമിട്ട് സിറിയയിലെ ഇഡ്ലിബിൽ നടത്തിയ റെയ്ഡിൽ എട്ടു യുഎസ് ഹെലികോപ്റ്ററുകളും രണ്ട് ഡ്രോണുകളും പങ്കെടുത്തെന്ന് തുർക്കിയിലെ അനഡോളു വാർത്താ ഏജൻസി പറഞ്ഞു. റെയ്ഡ് 90 മിനിറ്റ് ദീർഘിച്ചു.
സെപ്റ്റംബറിൽ ബാഗ്ദാദിയോട് ഏറ്റവും അടുപ്പമുള്ള ചിലർ ഇറാക്കിൽ അറസ്റ്റിലായിരുന്നു. ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളും അടുത്ത ബന്ധുവും പിടിയിലായി.
ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ഏറെ വിവരങ്ങൾ കിട്ടിയെന്നും ഇറാക്കി ഇന്റലിജൻസ് വൃത്തങ്ങൾ ഈ വിവരങ്ങൾ യുഎസിനു കൈമാറിയെന്നും തുർക്കിയിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു.
അൽബാഗ്ദാദി 48 മണിക്കൂർമുന്പാണ് സിറിയയിലെ ഇഡ്ലിബിലെ ഒളിത്താവളത്തിലെത്തിയതെന്നും പ്രസ്തുത ഉദ്യോഗസ്ഥൻ പറഞ്ഞു.