ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി മനോഹർ ലാൽ ഖട്ടറും ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും ഇന്ന് ഉച്ചകഴിഞ്ഞ് 2.15നു സത്യപ്രതിജ്ഞ ചെയ്യും. ഖട്ടറുടെ രണ്ടാമൂഴമാണിത്. പത്ത് എംൽഎമാർക്കൊപ്പം സഖ്യത്തിലെത്തിയതിന് ഉപമുഖ്യമന്ത്രി പദവിക്ക് പുറമേ തിഹാർ ജയിലിൽ കഴിയുന്ന പിതാവ് അജയ് ചൗട്ടാലയെ താത്കാലികമായി പുറത്തിറക്കിയാണ് ബിജെപി ദുഷ്യന്ത് ചൗട്ടലയോട് നന്ദി പ്രകടിപ്പിച്ചത്.
ഹരിയാനയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപി, ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെും പാർട്ടി വിമതൻമാരായി മത്സരിച്ചവർ ഉൾപ്പെടെ ഏഴ് സ്വതന്ത്രരുടെ കൂടി പിന്തുണയോടൊണ് ഭരണത്തുടർച്ചയിൽ എത്തുന്നത്. സർക്കാരുണ്ടാക്കാൻ ഗവർണർ സത്യദിയോ നരൈൻ ആര്യ തങ്ങളെ ക്ഷണിച്ചതായി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് ദുഷ്യന്ത് ചൗട്ടാല ഗവർണർക്കു നൽകി.
ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ തിഹാർ ജയിലിൽ പത്തു വർഷത്തെ തടവ്ശിക്ഷയിൽ കഴിയുന്ന പിതാവ് അജയ് ചൗട്ടാലയ്ക്ക് രണ്ടാഴ്ചത്തെ ഇളവ് ലഭിക്കുകയായിരുന്നു.
അജയ് ചൗട്ടാല ഇന്ന് താത്കാലിമായി ജയിൽ മോചിതനായി പുറത്തിറങ്ങും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബിജെപി-ജെജെപി സഖ്യം യാഥാർഥ്യമായതിന് തൊട്ടു പിന്നാലെ അജയ് ചൗട്ടാലയുടെ താത്കാലിക ജയിൽ മോചനം. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ദുഷ്യന്ത് ചൗട്ടാലയുടെ പിതാവ് അജയ് ചൗട്ടാലയ്ക്ക് പത്തു വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചത്. മാറ്റങ്ങളുടെ ഈ സമയത്ത് പിതാവിന്റെ മോചനം തനിക്ക് ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം എന്നും തന്റെ കരുത്തായിരിക്കുമെന്നും ദുഷ്യന്ത് പറഞ്ഞു.
ഉപമുഖ്യന്ത്രി സ്ഥാനത്തേക്ക് എത്തിയതോടെ ഹരിയാനയിൽ ദുഷ്യന്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ ദുഷ്യന്ത് ചൗട്ടാലയുടെ മാതാവ് നൈന ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, ദുഷ്യന്ത് തന്നെ ഉപമുഖ്യമന്ത്രി എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ചൗട്ടാലയുടെ വസതിയിലും ഹരിയാനയിലെ സിർസ, ഹിസാർ നഗരങ്ങളിലും ഇദ്ദേഹത്തിന്റെ സുരക്ഷ ഇരട്ടിയാക്കി.
ബിജെപി നിമയസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഗവർണറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദുഷ്യന്തിനെ ഉപമുഖ്യന്ത്രിയെന്ന് ഖട്ടർ പ്രഖ്യാപിച്ചത്. 90 അംഗ ഹരിയാന നിയമസഭയിൽ 40 സീറ്റുകൾ ലഭിച്ച ബിജെപി, ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ പത്തു സീറ്റുകൾ കൂടി സഖ്യനീക്കത്തിലൂടെ തങ്ങൾക്കൊപ്പം ചേർത്താണ് ഭരണം പിടിച്ചെടുത്തത്. ജെജെപിയുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി ഹരിയാനയിൽ സുസ്ഥിര ഭരണം നടത്തുമെന്ന് ഖട്ടറോടൊപ്പം ഗവർണറെ കാണാൻ രാജ്ഭവനിലെത്തിയ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എയർഹോസ്റ്റസിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിൽ ഉൾപ്പെട്ട ഗോപാൽ കന്ദയുടെ പിന്തുണ ബിജെപി സ്വീകരിക്കില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
നിലവിൽ സഖ്യകക്ഷികൾ ഉൾപ്പെടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് 57 സീറ്റുകളാണുള്ളത്. ഒരു സുസ്ഥിര സർക്കാരുണ്ടാക്കുന്നതിനായാണ് ഹരിയാനയിൽ ബിജെപി, ജെജെപിയുമായി ചേർന്നതെന്ന് മനോഹർ ലാൽ ഖട്ടറും പറഞ്ഞു. ഹരിയാനയുടെ നിലനിൽപ്പിന് ഈ സഖ്യം അനിവാര്യമാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും പറഞ്ഞു. ഹരിയാനയ്ക്ക് ഇപ്പോൾ വലിയ മാറ്റങ്ങൾ ആവശ്യമാണ്. സംസ്ഥാനത്തെ വികസന പാതയിൽ നയിക്കാൻ ബിജെപിയും ജെജെപിയും ഒരുമിച്ചു നിൽക്കുമെന്നും ചൗട്ടാല വ്യക്തമാക്കി.
സെബി മാത്യു
ഹരിയാനയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപി, ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെും പാർട്ടി വിമതൻമാരായി മത്സരിച്ചവർ ഉൾപ്പെടെ ഏഴ് സ്വതന്ത്രരുടെ കൂടി പിന്തുണയോടൊണ് ഭരണത്തുടർച്ചയിൽ എത്തുന്നത്. സർക്കാരുണ്ടാക്കാൻ ഗവർണർ സത്യദിയോ നരൈൻ ആര്യ തങ്ങളെ ക്ഷണിച്ചതായി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് ദുഷ്യന്ത് ചൗട്ടാല ഗവർണർക്കു നൽകി.
ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ തിഹാർ ജയിലിൽ പത്തു വർഷത്തെ തടവ്ശിക്ഷയിൽ കഴിയുന്ന പിതാവ് അജയ് ചൗട്ടാലയ്ക്ക് രണ്ടാഴ്ചത്തെ ഇളവ് ലഭിക്കുകയായിരുന്നു.
അജയ് ചൗട്ടാല ഇന്ന് താത്കാലിമായി ജയിൽ മോചിതനായി പുറത്തിറങ്ങും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബിജെപി-ജെജെപി സഖ്യം യാഥാർഥ്യമായതിന് തൊട്ടു പിന്നാലെ അജയ് ചൗട്ടാലയുടെ താത്കാലിക ജയിൽ മോചനം. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ദുഷ്യന്ത് ചൗട്ടാലയുടെ പിതാവ് അജയ് ചൗട്ടാലയ്ക്ക് പത്തു വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചത്. മാറ്റങ്ങളുടെ ഈ സമയത്ത് പിതാവിന്റെ മോചനം തനിക്ക് ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം എന്നും തന്റെ കരുത്തായിരിക്കുമെന്നും ദുഷ്യന്ത് പറഞ്ഞു.
ഉപമുഖ്യന്ത്രി സ്ഥാനത്തേക്ക് എത്തിയതോടെ ഹരിയാനയിൽ ദുഷ്യന്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ ദുഷ്യന്ത് ചൗട്ടാലയുടെ മാതാവ് നൈന ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, ദുഷ്യന്ത് തന്നെ ഉപമുഖ്യമന്ത്രി എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ചൗട്ടാലയുടെ വസതിയിലും ഹരിയാനയിലെ സിർസ, ഹിസാർ നഗരങ്ങളിലും ഇദ്ദേഹത്തിന്റെ സുരക്ഷ ഇരട്ടിയാക്കി.
ബിജെപി നിമയസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഗവർണറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദുഷ്യന്തിനെ ഉപമുഖ്യന്ത്രിയെന്ന് ഖട്ടർ പ്രഖ്യാപിച്ചത്. 90 അംഗ ഹരിയാന നിയമസഭയിൽ 40 സീറ്റുകൾ ലഭിച്ച ബിജെപി, ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ പത്തു സീറ്റുകൾ കൂടി സഖ്യനീക്കത്തിലൂടെ തങ്ങൾക്കൊപ്പം ചേർത്താണ് ഭരണം പിടിച്ചെടുത്തത്. ജെജെപിയുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി ഹരിയാനയിൽ സുസ്ഥിര ഭരണം നടത്തുമെന്ന് ഖട്ടറോടൊപ്പം ഗവർണറെ കാണാൻ രാജ്ഭവനിലെത്തിയ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എയർഹോസ്റ്റസിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിൽ ഉൾപ്പെട്ട ഗോപാൽ കന്ദയുടെ പിന്തുണ ബിജെപി സ്വീകരിക്കില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
നിലവിൽ സഖ്യകക്ഷികൾ ഉൾപ്പെടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് 57 സീറ്റുകളാണുള്ളത്. ഒരു സുസ്ഥിര സർക്കാരുണ്ടാക്കുന്നതിനായാണ് ഹരിയാനയിൽ ബിജെപി, ജെജെപിയുമായി ചേർന്നതെന്ന് മനോഹർ ലാൽ ഖട്ടറും പറഞ്ഞു. ഹരിയാനയുടെ നിലനിൽപ്പിന് ഈ സഖ്യം അനിവാര്യമാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും പറഞ്ഞു. ഹരിയാനയ്ക്ക് ഇപ്പോൾ വലിയ മാറ്റങ്ങൾ ആവശ്യമാണ്. സംസ്ഥാനത്തെ വികസന പാതയിൽ നയിക്കാൻ ബിജെപിയും ജെജെപിയും ഒരുമിച്ചു നിൽക്കുമെന്നും ചൗട്ടാല വ്യക്തമാക്കി.
സെബി മാത്യു