ന്യൂഡൽഹി: പാർലമെന്റ് മന്ദിരം മുതൽ ഇന്ത്യാ ഗേറ്റ് വരെ മനോഹരമാക്കാൻ കോടിക്കണക്കിനു രൂപയുടെ കരാർ നല്കിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാർലമെന്റ് മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനും രാഥ്പഥ് നവീകരണത്തിനുമായി 12,450 കോടി രൂപയുടെ കരാർ കേന്ദ്രം ഗുജറാത്ത് കന്പനിയായ എച്ച്സിപിക്കാണ് നൽകിയത്.
കരിന്പ് കർഷകർക്ക് 7,000 കോടി രൂപ കൊടുക്കാനുള്ള സമയത്താണ് ഈ കരാറെന്നു പ്രിയങ്ക ട്വിറ്ററിൽ ആരോപിച്ചു. ബിജെപി സർക്കാർ തങ്ങളുടെ കോർപറേറ്റ് സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്പോൾ കർഷകർ പ്രതിസന്ധി നേരിടുന്നു. കർഷകരോഷത്തിനെതിരേ സർക്കാർ കരുതിയിരിക്കണമെന്നും പ്രിയങ്ക മുന്നറിയിപ്പു നല്കി.
കരിന്പ് കർഷകർക്ക് 7,000 കോടി രൂപ കൊടുക്കാനുള്ള സമയത്താണ് ഈ കരാറെന്നു പ്രിയങ്ക ട്വിറ്ററിൽ ആരോപിച്ചു. ബിജെപി സർക്കാർ തങ്ങളുടെ കോർപറേറ്റ് സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്പോൾ കർഷകർ പ്രതിസന്ധി നേരിടുന്നു. കർഷകരോഷത്തിനെതിരേ സർക്കാർ കരുതിയിരിക്കണമെന്നും പ്രിയങ്ക മുന്നറിയിപ്പു നല്കി.