ന്യൂഡൽഹി: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ അപകടകരമായ രീതിയിൽ പെരുകുന്നു. രേഖപ്പെടുത്തപ്പെട്ടതു പ്രകാരം 2017 വർഷത്തിലെ ഓരോ ദിവസവും 350 കുറ്റകൃത്യങ്ങളാണ് കുട്ടികൾക്കെതിരേ നടന്നത്.
സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശും മധ്യപ്രദേശുമാണ് മുന്നിൽ. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് വിശകലനം ചെയ്ത് ‘ദ ചൈൽഡ് റൈറ്റ്സ് ആൻഡ് യു(സിആർവൈ)’ എന്ന സംഘടനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിലെ മൊത്തം കുറ്റകൃത്യങ്ങളുടെ വർധനവ് 3.6 ശതമാനം മാത്രമാണ്. എന്നാൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിലെ വർധന 20 ശതമാനമാണ്. അതായത് 2016ൽ 1,06,958 ആയിരുന്നത് 2017ൽ 1,29,032 ആയി. കൂടുതലായി രജിസ്റ്റർ ചെയ്യപ്പെട്ടത് 1.3 ലക്ഷം കേസുകൾ. ഇതിൽ 14.8 ശതമാനം (19,000 കേസുകൾ) ഉത്തർപ്രദേശിലും മധ്യപ്രദേശിലുമാണ്.
സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശും മധ്യപ്രദേശുമാണ് മുന്നിൽ. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് വിശകലനം ചെയ്ത് ‘ദ ചൈൽഡ് റൈറ്റ്സ് ആൻഡ് യു(സിആർവൈ)’ എന്ന സംഘടനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിലെ മൊത്തം കുറ്റകൃത്യങ്ങളുടെ വർധനവ് 3.6 ശതമാനം മാത്രമാണ്. എന്നാൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിലെ വർധന 20 ശതമാനമാണ്. അതായത് 2016ൽ 1,06,958 ആയിരുന്നത് 2017ൽ 1,29,032 ആയി. കൂടുതലായി രജിസ്റ്റർ ചെയ്യപ്പെട്ടത് 1.3 ലക്ഷം കേസുകൾ. ഇതിൽ 14.8 ശതമാനം (19,000 കേസുകൾ) ഉത്തർപ്രദേശിലും മധ്യപ്രദേശിലുമാണ്.