സാന്റിയാഗോ: സാന്പത്തികപരിഷ്കാരങ്ങൾ നടപ്പാക്കണമെന്നതിനൊപ്പം പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ തുടരുന്ന പ്രക്ഷോഭം അതിശക്തമാകുന്നു. തലസ്ഥാനമായ സാന്റിയാഗോയിൽ കഴിഞ്ഞദിവസം നടന്ന പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിനുപേരാണു പങ്കെടുത്തത്.
ദേശീയപതാകയുമായി അണിനിരന്ന പ്രക്ഷോഭകർ 1973-90 കാലത്ത് അഗസ്റ്റോ പിനാഷേ ഭരണകൂടത്തിനെതിരേ ഉയർത്തി യ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞ് തെരുവിലിലേക്കിറങ്ങുകയായിരുന്നു. ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നായിരുന്നു പ്രക്ഷോഭത്തെക്കുറിച്ച് സാന്റിയാഗോ ഗവർണർ കാലാ റബ്ലർ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. 20,000 ത്തോളം പോലീസുകാരെയാണ് പ്രക്ഷോഭകരെ നേരിടാൻ സർക്കാർ വിന്യസിച്ചിരുന്നത്. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘർഷത്തിൽ ഇതിനകം 19 പേരാണ് മരിച്ചത്.
ദേശീയപതാകയുമായി അണിനിരന്ന പ്രക്ഷോഭകർ 1973-90 കാലത്ത് അഗസ്റ്റോ പിനാഷേ ഭരണകൂടത്തിനെതിരേ ഉയർത്തി യ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞ് തെരുവിലിലേക്കിറങ്ങുകയായിരുന്നു. ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നായിരുന്നു പ്രക്ഷോഭത്തെക്കുറിച്ച് സാന്റിയാഗോ ഗവർണർ കാലാ റബ്ലർ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. 20,000 ത്തോളം പോലീസുകാരെയാണ് പ്രക്ഷോഭകരെ നേരിടാൻ സർക്കാർ വിന്യസിച്ചിരുന്നത്. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘർഷത്തിൽ ഇതിനകം 19 പേരാണ് മരിച്ചത്.