ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും രണ്ടാം മത്സരത്തില്‍ അസമാവോ ഗ്യാന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്സിയെ സമനിലയില്‍ കുരുക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം കാണികളുടെ മുന്നില്‍ വിജയം നേടി ആരാധകര്‍ക്ക് ഒന്നാന്തരമൊരു ദീപാവലി ആഘോഷം നല്കി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 2-1ന് ഒഡിഷ എഫ്സിയെയാണ തോല്പിച്ചത്. ഒഡിഷയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും.
രണ്ടാം മിനിറ്റില്‍ റെഡീം തലാംഗ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. എന്നാല്‍ ലീഡ് ഉയര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല. 71-ാം മിനിറ്റില്‍ സിസ്കോ ഹെര്‍ണാണ്ടസ് ഒഡീഷയ്ക്കു സമനില നല്കി. സമനിലയെന്നു കരുതിയപ്പോള്‍ എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു ഗ്യാന്‍ നോര്‍ത്ത്ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്.
പാനാഗിയോറ്റിസ് ട്രിയാഡിസ് നല്കിയ പാസില്‍നിന്നാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോളെത്തിയത്.
ഗോള്‍ മടക്കാന്‍ ഒഡീഷയ്ക്ക് പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും നടന്നില്ല. എഴുപത്തിയൊന്നാം മിനിറ്റില്‍ ഒഡീഷ ഗോള്‍ മടക്കി. ഡിയാഗ്നെ നല്കിയ പാസില്‍നിന്ന് സിസ്കോ അനായാസ ഗോള്‍ സ്വന്തമാക്കി. വലതു പാര്‍ശ്വത്തില്‍ നിന്ന് ഡിയാഗ്നെ നല്കിയ പാസ് ഒന്ന് പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്തിടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ സിസ്കോയ്ക്ക്.
എന്നാല്‍, രണ്ട് മിനിറ്റിനുള്ളില്‍ അവരുടെ മുന്നേറ്റങ്ങ ൾക്കു തിരിച്ചടിയേറ്റു. പ്രതിരോധത്തിന്റെ നെടുന്തൂണായിരുന്ന കാര്‍ലോസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങി. പന്തുമായി മുന്നേറിയ ബെരേയ്രോയെ പിന്നില്‍ നിന്ന് തോളില്‍ പിടിച്ചുവലിച്ചതിനാണ് റഫറി ചുവപ്പ് കാര്‍ഡ് കാട്ടിയത്.
എണ്പതിമൂന്നാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗ്യാനിന്റെ ഗോള്‍. പന്ത് കോര്‍ണര്‍ ഫ്ലാഗില്‍ നിന്ന് പറന്നുവരുമ്പോള്‍ കാര്യമായ മാര്ക്കിങ്ങില്ലാതെ നില്‍ക്കുകയായിരുന്നു ബോക്സില്‍ ഗ്യാന്‍. ഗ്യാപ്പ് കണ്ടെത്തി അളന്നുമുറിച്ചൊരു ഹെഡര്‍ വലയിലേയ്ക്ക്.
മികവ് തെളിയിച്ച് ഗ്യാൻ
11:04 PM Oct 26, 2019 | Deepika.com