ന്യൂഡൽഹി: ഹരിയാനയിൽ 10 അംഗങ്ങളുള്ള ജെജെപിയുടെ പിന്തുണയോടെ ബിജെപിയിലെ മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രിയാകും. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. ഇന്നലെ രാത്രി ദുഷ്യന്തും ബിജെപി അധ്യക്ഷൻ അമിത് ഷായും കൂടിക്കാഴ്ചയ്ക്കുശേഷമാണു തീരുമാനമുണ്ടായത്. മനോഹർ ലാൽ ഖട്ടർ ഇന്നു ഗവർണറെ കാണും. പാർട്ടിവിമതരായി മത്സരിച്ചവർ ഉൾപ്പെടെ സ്വതന്ത്ര എംഎൽഎമാരെയും ഒപ്പം കൂട്ടാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്.
ഐഎൻഎൽഡി, ഹരിയാന ലോക്ഹിത് പാർട്ടി എന്നിവയെയും ഒപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഇവരുമായി ബിജെപി നേതൃത്വം ചർച്ച നടത്തി. പാർട്ടി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഡൽഹിയിലെത്തിയിരുന്നു. യുവാക്കൾക്കു സ്വകാര്യമേഖലയിൽ ഉൾപ്പടെ 75 ശതമാനം തൊഴിൽ സംവരണം ഉറപ്പു നൽകുന്നവർക്ക് പിന്തുണ നൽകാം എന്നാണ് ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട്.
ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 40 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുവേണം. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗും ഹരിയാനയിലേക്ക് പോകും. ഏഴ് സ്വതന്ത്ര എംഎൽഎമാരിൽ അഞ്ചുപേർ ബിജെപി വിമതരാണ്. ഈ ഏഴു പേരും ബിജെപിയെ പിന്തുണയ്ക്കാമെന്ന് കത്ത് നൽകിയിട്ടുണ്ട്.
കോണ്‍ഗ്രസിന് 31 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. സർക്കാർ രൂപീകരണ ശ്രമവുമായി കോണ്‍ഗ്രസും രംഗത്തുണ്ടായിരു ന്നു. ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. മുഖ്യമന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ ആരെ പിന്തുണയ്ക്കാനും തയാറാണ് എന്നായിരുന്നു ആദ്യം ചൗട്ടാല സ്വീകരിച്ച നിലപാട്.
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നു തറപ്പിച്ചു പറഞ്ഞിരുന്നു.
എന്നാൽ, ഹരിയാനയിൽ നടക്കുന്നത് ബിജെപിയുടെ പണക്കരുത്തും കൈക്കരുത്തുമാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ രണ്‍ദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. ആറ് സ്വതന്ത്ര എംഎഎൽമാർ ബിജെപിക്ക് നിരുപാധികം പിന്തുണ നൽകുമെന്നാണ് ഹരിയാന ലോക്ഹിത് പാർട്ടി നേതാവ് ഗോപാൽ കന്ദ പറഞ്ഞത്. എന്നാൽ, എയർഹോസ്റ്റസിന്റെ മരണം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിടുന്ന ഗോപാൽ കന്ദയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപിക്ക് ഉള്ളിൽ നിന്നു തന്നെ എതിർ ശബ്ദങ്ങൾ ഉയർന്നിട്ടുണ്ട്.
സെബി മാത്യു
ഐഎൻഎൽഡി, ഹരിയാന ലോക്ഹിത് പാർട്ടി എന്നിവയെയും ഒപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഇവരുമായി ബിജെപി നേതൃത്വം ചർച്ച നടത്തി. പാർട്ടി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഡൽഹിയിലെത്തിയിരുന്നു. യുവാക്കൾക്കു സ്വകാര്യമേഖലയിൽ ഉൾപ്പടെ 75 ശതമാനം തൊഴിൽ സംവരണം ഉറപ്പു നൽകുന്നവർക്ക് പിന്തുണ നൽകാം എന്നാണ് ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട്.
ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 40 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുവേണം. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗും ഹരിയാനയിലേക്ക് പോകും. ഏഴ് സ്വതന്ത്ര എംഎൽഎമാരിൽ അഞ്ചുപേർ ബിജെപി വിമതരാണ്. ഈ ഏഴു പേരും ബിജെപിയെ പിന്തുണയ്ക്കാമെന്ന് കത്ത് നൽകിയിട്ടുണ്ട്.
കോണ്‍ഗ്രസിന് 31 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. സർക്കാർ രൂപീകരണ ശ്രമവുമായി കോണ്‍ഗ്രസും രംഗത്തുണ്ടായിരു ന്നു. ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. മുഖ്യമന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ ആരെ പിന്തുണയ്ക്കാനും തയാറാണ് എന്നായിരുന്നു ആദ്യം ചൗട്ടാല സ്വീകരിച്ച നിലപാട്.
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നു തറപ്പിച്ചു പറഞ്ഞിരുന്നു.
എന്നാൽ, ഹരിയാനയിൽ നടക്കുന്നത് ബിജെപിയുടെ പണക്കരുത്തും കൈക്കരുത്തുമാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ രണ്‍ദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. ആറ് സ്വതന്ത്ര എംഎഎൽമാർ ബിജെപിക്ക് നിരുപാധികം പിന്തുണ നൽകുമെന്നാണ് ഹരിയാന ലോക്ഹിത് പാർട്ടി നേതാവ് ഗോപാൽ കന്ദ പറഞ്ഞത്. എന്നാൽ, എയർഹോസ്റ്റസിന്റെ മരണം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിടുന്ന ഗോപാൽ കന്ദയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപിക്ക് ഉള്ളിൽ നിന്നു തന്നെ എതിർ ശബ്ദങ്ങൾ ഉയർന്നിട്ടുണ്ട്.
സെബി മാത്യു