ധോണി പുറത്തേക്കോ?

12:20 AM Oct 26, 2019 | Deepika.com
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ മങ്ങുന്നു. ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. ധോണിയെ വിട്ട് ഇനി ഋഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് അദ്ദേഹമറിയിച്ചു.

ബിസിസിഐയുടെ പുതിയ പ്രസിഡന്‍റായി സ്ഥാനമേറ്റ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി പ്രസാദ് പറഞ്ഞു. ഈ ചര്‍ച്ചയില്‍ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പങ്കെടുത്തിരുന്നു. അടുത്ത ട്വന്‍റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഇനി ധോണിയെ വിട്ട് പന്തിനു പിന്തുണ കൊടുക്കേണ്ട സമയമായെന്ന് പ്രസാദ് പറഞ്ഞു.

ലോകകപ്പ് കഴിഞ്ഞതേ താന്‍ ഈ തീരുമാനത്തിലെത്തി. അതുകൊണ്ട് തങ്ങള്‍ ഋഷഭ് പന്തിനെ ശ്രദ്ധിക്കാന്‍ ആരംഭിച്ചു. ഇപ്പോഴും അദ്ദേഹത്തെ ശ്രദ്ധിച്ച് പുരോഗതി വിലയിരുത്തുകയാണ്. പ്രതീക്ഷച്ചതിനൊപ്പമെത്തിയില്ലെങ്കിലും പിന്തുണയും അവസരവും നല്‍കുന്നതോടെ ഒരു കളിക്കാന്‍ പിറവിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്ത് ശക്തമായി തിരിച്ചുവരുമെന്ന് തങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. അടുത്തകാലത്തായി പന്തിന് ബാറ്റിംഗിലും വിക്കറ്റ്കീപ്പിലും നിരാശപ്പെടുത്തിയിരുന്നു.

ധോണിക്കു പകരം യുവകളിക്കാര്‍ക്ക് അവസരം കൂടുതല്‍ നല്‍കണമെന്ന് ലോകകപ്പിനുശേഷമേ തീരുമാനിച്ചു. ഇതിലൂടെ ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനാകും. പന്ത് ഭേദപ്പെട്ട പ്രകടനം തുടരുന്നു. സഞ്ജു സാംസണ്‍ ടീമിലെത്തി. ഇതിലൂടെ തങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാക്കാനാകും പ്രസാദ് വ്യക്തമാക്കി.

ഇതേക്കുറിച്ച് ധോണിയോട് സംസാരിച്ചിരുന്നു. യുവകളിക്കാര്‍ക്ക് അവസരം നല്‍കുന്നതിനെ അദ്ദേഹവും പിന്തുണയ്ക്കുകയായിരുന്നു.

സെലക്ടര്‍മാര്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ഇനി ധോണിയിലായിരിക്കും ഏവരും ഉറ്റുനോക്കുക. മുപ്പത്തിയെട്ടു വയസിലെത്തിയ ധോണി ആഭ്യന്തരക്രിക്കറ്റില്‍ കഠിനാധ്വാനം നടത്തി ടീമില്‍ തിരിച്ചെത്തുക അല്ലെങ്കില്‍ തന്‍റെ തിളക്കമാര്‍ന്നതും ഐതിഹാസികവുമായ കരിയര്‍ അവസാനിപ്പിക്കുക. അതേസമയം ധോണി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ജാര്‍ഖണ്ഡ് അണ്ടര്‍ 23 ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇനി വിടവാങ്ങല്‍ പരമ്പരയില്‍ അല്ലാതെ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളുമുയരുന്നുണ്ട്. ഗാംഗുലിയും ധോണിയുമായുള്ള ചര്‍ച്ചയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഇനി ധോണിക്ക് എന്തെങ്കിലും പ്രതീക്ഷവയ്ക്കണമെങ്കില്‍ നിലവിലെ സെലക്ഷന്‍ സമിതി പിരിച്ചുവിട്ട് പുതിയ സമിതി വരണം. പുതിയ സെലക‌്ഷന്‍ സമിതി വരണമെന്ന ആവശ്യവുമായി മുന്‍താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.