ന്യൂഡൽഹി: മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്തത്തെ (ആർസിഇപി) നഖശിന്താന്തം എതിർക്കുമെന്ന് കോണ്‍ഗ്രസ്. രാജ്യം മുൻപെങ്ങുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത സാന്പത്തി പ്രതിസന്ധിയും മാന്ദ്യവുമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൃഷി, തൊഴിൽ, വാണിജ്യം, വ്യാപാരം തുടങ്ങി എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്തത്തെ കോണ്‍ഗ്രസ് ശക്തമായി എതിർക്കുന്നുവെന്ന് എഐസിസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത് പത്രസമ്മേളനത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് പകരം കർഷകരെയും ചെറുകിട ഇടത്തരം വ്യാപാര മേഖലയേയും തകർക്കുന്ന ആർസിഇപി നടപ്പാക്കാൻ മോദി സർക്കാർ നെട്ടോട്ടമോടുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി. മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിൽ ഏർപ്പെടുന്നത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർസിഇപിക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിൽ വിവിധ സർക്കാർ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാൻ ബന്ധപ്പെട്ട പിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കിസാൻ കോണ്‍ഗ്രസും, ഫിഷർമെൻ കോണ്‍ഗ്രസും, ഐഎൻടിയുസിയും ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു. തൊഴിലില്ലായ്മയ്ക്കും സാന്പത്തിക പ്രതിസന്ധിക്കുമെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നവംബർ അഞ്ചു മുതൽ പതിനഞ്ചു വരെ നടത്തുന്ന പ്രക്ഷോഭത്തിൽ ആർസിഇപി പ്രധാന വിഷയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാന്പത്തിക മേഖലയിലെ മാന്ദ്യവും പ്രതിസന്ധിയും രാജ്യത്തെ ജനങ്ങളുടെ പ്രതിദിന ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരവാദിത്ത ബോധമുള്ള ഒരു സർക്കാർ ഈ അവസരത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി സാന്പത്തിക പുനരുദ്ധാരണത്തിന് വേണ്ട നടപടികൾ കൈക്കൊള്ളുകയാണ് വേണ്ട ത്. സാന്പത്തിക രംഗത്തെ പിടിച്ചു നിർത്താൻ അതിവേഗ പരിഹാര നടപടികൾ അനിവാര്യമായ സാഹചര്യമാണിത്. ജനങ്ങൾ ഒന്നടങ്കം നെട്ടോട്ടമോടുന്പോൾ നരേന്ദ്ര മോദി സർക്കാർ മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിൽ ഏർപ്പെടാനുള്ള തീവ്ര ശ്രമങ്ങളാണ് നടത്തിക്കൊണ്ടി രിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. കോണ്‍ഗ്രസ് ആർസിഇപിയെ ശക്തമായി എതിർക്കുന്നുവെന്നും ആന്റണി വ്യക്തമാക്കി.
ആർസിഇപി നടപ്പായാൽ ഇന്ത്യയുടെ കാർഷിക മേഖല പാടേ തകരുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ കാർഷിക ഉത്പാദക വിപണി തകരുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷിക ഉത്പന്നങ്ങൾ രാജ്യത്തെ കുമിഞ്ഞു കൂടും. രാജ്യത്തേക്ക് ന്യൂസിലന്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നു പാലും പാൽ ഉത്പന്നങ്ങളും എത്തുന്ന സ്ഥിതി വരും. രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ക്ഷീര കാർഷിക സഹകരണ മേഖലയാകെ തകരും. ഇക്കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ഗുജറാത്തിലെ പ്രമുഖ ക്ഷീര വ്യവസായ ശൃംഖലയായ അമുൽ കേന്ദ്ര വാണിജ്യ മന്ത്രിക്ക് മാസങ്ങൾക്ക് മുൻപേ കത്തു നൽകിയിരുന്നു. മത്സ്യ മേഖലയേയും ആർസിഇപി പ്രതികൂലമായി ബാധിക്കുമെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
യുപിഎ സർക്കാരിന്റെ കാലത്ത് സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നടന്നപ്പോൾ ചൈന പരിഗണനയിൽ പോലും ഇല്ലായിരുന്നു. ആസിയാൻ രാജ്യങ്ങൾ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിനെക്കുറിച്ചാണ് അന്നു ചർച്ച നടന്നതെന്നും ജയറാം രമേഷ് വ്യക്തമാക്കി.
രാജ്യത്തെ ആഭ്യന്തര സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് പകരം കർഷകരെയും ചെറുകിട ഇടത്തരം വ്യാപാര മേഖലയേയും തകർക്കുന്ന ആർസിഇപി നടപ്പാക്കാൻ മോദി സർക്കാർ നെട്ടോട്ടമോടുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി. മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിൽ ഏർപ്പെടുന്നത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർസിഇപിക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിൽ വിവിധ സർക്കാർ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാൻ ബന്ധപ്പെട്ട പിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കിസാൻ കോണ്‍ഗ്രസും, ഫിഷർമെൻ കോണ്‍ഗ്രസും, ഐഎൻടിയുസിയും ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു. തൊഴിലില്ലായ്മയ്ക്കും സാന്പത്തിക പ്രതിസന്ധിക്കുമെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നവംബർ അഞ്ചു മുതൽ പതിനഞ്ചു വരെ നടത്തുന്ന പ്രക്ഷോഭത്തിൽ ആർസിഇപി പ്രധാന വിഷയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാന്പത്തിക മേഖലയിലെ മാന്ദ്യവും പ്രതിസന്ധിയും രാജ്യത്തെ ജനങ്ങളുടെ പ്രതിദിന ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരവാദിത്ത ബോധമുള്ള ഒരു സർക്കാർ ഈ അവസരത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി സാന്പത്തിക പുനരുദ്ധാരണത്തിന് വേണ്ട നടപടികൾ കൈക്കൊള്ളുകയാണ് വേണ്ട ത്. സാന്പത്തിക രംഗത്തെ പിടിച്ചു നിർത്താൻ അതിവേഗ പരിഹാര നടപടികൾ അനിവാര്യമായ സാഹചര്യമാണിത്. ജനങ്ങൾ ഒന്നടങ്കം നെട്ടോട്ടമോടുന്പോൾ നരേന്ദ്ര മോദി സർക്കാർ മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിൽ ഏർപ്പെടാനുള്ള തീവ്ര ശ്രമങ്ങളാണ് നടത്തിക്കൊണ്ടി രിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. കോണ്‍ഗ്രസ് ആർസിഇപിയെ ശക്തമായി എതിർക്കുന്നുവെന്നും ആന്റണി വ്യക്തമാക്കി.
ആർസിഇപി നടപ്പായാൽ ഇന്ത്യയുടെ കാർഷിക മേഖല പാടേ തകരുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ കാർഷിക ഉത്പാദക വിപണി തകരുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷിക ഉത്പന്നങ്ങൾ രാജ്യത്തെ കുമിഞ്ഞു കൂടും. രാജ്യത്തേക്ക് ന്യൂസിലന്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നു പാലും പാൽ ഉത്പന്നങ്ങളും എത്തുന്ന സ്ഥിതി വരും. രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ക്ഷീര കാർഷിക സഹകരണ മേഖലയാകെ തകരും. ഇക്കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ഗുജറാത്തിലെ പ്രമുഖ ക്ഷീര വ്യവസായ ശൃംഖലയായ അമുൽ കേന്ദ്ര വാണിജ്യ മന്ത്രിക്ക് മാസങ്ങൾക്ക് മുൻപേ കത്തു നൽകിയിരുന്നു. മത്സ്യ മേഖലയേയും ആർസിഇപി പ്രതികൂലമായി ബാധിക്കുമെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
യുപിഎ സർക്കാരിന്റെ കാലത്ത് സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നടന്നപ്പോൾ ചൈന പരിഗണനയിൽ പോലും ഇല്ലായിരുന്നു. ആസിയാൻ രാജ്യങ്ങൾ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിനെക്കുറിച്ചാണ് അന്നു ചർച്ച നടന്നതെന്നും ജയറാം രമേഷ് വ്യക്തമാക്കി.