മംഗളൂരു: ഇരുപതു യുവതികളെ മാനഭംഗപ്പെടുത്തിയ ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹൻ എന്ന മോഹൻ കുമാറിന്(56) ഒരു കേസിൽ കൂടി വധശിക്ഷ.
ഇതോടെ നാലു കേസുകളിൽ വധശിക്ഷയും 10 കേസുകളിൽ ജീവപര്യന്തവും ഉൾപ്പെടെ 17 കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടു. ബണ്ട്വാൾ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റ് ശശികലയെ(26) കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്നലെ വധശിക്ഷ വിധിച്ചത്. 2005 ഒക്ടോബർ 22നായിരുന്നു സംഭവം.
ശശികലയുമായി അടുപ്പമുണ്ടാക്കിയ മോഹൻ കുമാർ വിവാഹ വാഗ്ദാനം നൽകി. അയാളെ വിവാഹം ചെയ്യാനായി വീട്ടിൽനിന്ന് ഉണ്ടായിരുന്ന സ്വർണവുമെടുത്ത് ആരോടും പറയാതെ അവൾ പോയി. മൈസൂരുവിലേക്കാണു അവളെയും കൊണ്ട് പോയ അയാൾ ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിറ്റേന്ന് അവളെയും കൂട്ടി “വീട്ടിലേക്ക്’ പോകാനായി മൈസൂരു ബസ് സ്റ്റാൻഡിൽ എത്തി.
അവളുടെ ആഭരണങ്ങളും ഫോണുമെല്ലാം കൈയിലുള്ള ബാഗിലായിരുന്നു. തലേദിവസം ബന്ധപ്പെട്ടതിനാൽ ഗർഭസാധ്യത ഉള്ളതിനാൽ അത് ഒഴിവാക്കാനെന്ന പേരിൽ രണ്ട് ഗുളികകൾ ശശികലയ്ക്ക് നൽകി. കഴിക്കുമ്പോൾ ഛർദിക്കാൻ സാധ്യതയുള്ളതിനാൽ ബസ്സ്റ്റാൻഡിലെ ടോയ്ലറ്റിൽ എത്തി കഴിച്ചാൽ മതിയെന്ന് അയാൾ നിർദേശിച്ചു.
ശശികല തന്റെ ബാഗ് അയാളെ ഏല്പിച്ചിട്ട് ടോയ്ലറ്റിൽ പോയി. ഗുളിക ഉള്ളിൽ ചെന്ന നിമിഷം തന്നെ അവൾ മരിച്ചുവീണു. ശശികല ടൊയ്ലറ്റിലേക്കു പോയയുടൻതന്നെ മോഹൻ കുമാർ സ്ഥലം വിട്ടു.
ടൊയ്ലറ്റിൽനിന്നു കണ്ടെടുത്ത യുവതിയുടെ ജഡം പോസ്റ്റു മോർട്ടം ചെയ്തപ്പോൾ സയനൈഡ് ഗുളിക കഴിച്ചതാണെന്നു മനസിലായി. ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയ്തതാവാമെന്നായിരുന്നു പോലീസിന്റെ നിഗമനം. തിരിച്ചറിയപ്പെടാത്ത ആ യുവതിയുടെ മൃതദേഹം എവിടെയോ മറവു ചെയ്യപ്പെട്ടു. പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് ശശികലയുടെ കേസും തെളിഞ്ഞത്.
ഇതോടെ നാലു കേസുകളിൽ വധശിക്ഷയും 10 കേസുകളിൽ ജീവപര്യന്തവും ഉൾപ്പെടെ 17 കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടു. ബണ്ട്വാൾ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റ് ശശികലയെ(26) കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്നലെ വധശിക്ഷ വിധിച്ചത്. 2005 ഒക്ടോബർ 22നായിരുന്നു സംഭവം.
ശശികലയുമായി അടുപ്പമുണ്ടാക്കിയ മോഹൻ കുമാർ വിവാഹ വാഗ്ദാനം നൽകി. അയാളെ വിവാഹം ചെയ്യാനായി വീട്ടിൽനിന്ന് ഉണ്ടായിരുന്ന സ്വർണവുമെടുത്ത് ആരോടും പറയാതെ അവൾ പോയി. മൈസൂരുവിലേക്കാണു അവളെയും കൊണ്ട് പോയ അയാൾ ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിറ്റേന്ന് അവളെയും കൂട്ടി “വീട്ടിലേക്ക്’ പോകാനായി മൈസൂരു ബസ് സ്റ്റാൻഡിൽ എത്തി.
അവളുടെ ആഭരണങ്ങളും ഫോണുമെല്ലാം കൈയിലുള്ള ബാഗിലായിരുന്നു. തലേദിവസം ബന്ധപ്പെട്ടതിനാൽ ഗർഭസാധ്യത ഉള്ളതിനാൽ അത് ഒഴിവാക്കാനെന്ന പേരിൽ രണ്ട് ഗുളികകൾ ശശികലയ്ക്ക് നൽകി. കഴിക്കുമ്പോൾ ഛർദിക്കാൻ സാധ്യതയുള്ളതിനാൽ ബസ്സ്റ്റാൻഡിലെ ടോയ്ലറ്റിൽ എത്തി കഴിച്ചാൽ മതിയെന്ന് അയാൾ നിർദേശിച്ചു.
ശശികല തന്റെ ബാഗ് അയാളെ ഏല്പിച്ചിട്ട് ടോയ്ലറ്റിൽ പോയി. ഗുളിക ഉള്ളിൽ ചെന്ന നിമിഷം തന്നെ അവൾ മരിച്ചുവീണു. ശശികല ടൊയ്ലറ്റിലേക്കു പോയയുടൻതന്നെ മോഹൻ കുമാർ സ്ഥലം വിട്ടു.
ടൊയ്ലറ്റിൽനിന്നു കണ്ടെടുത്ത യുവതിയുടെ ജഡം പോസ്റ്റു മോർട്ടം ചെയ്തപ്പോൾ സയനൈഡ് ഗുളിക കഴിച്ചതാണെന്നു മനസിലായി. ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയ്തതാവാമെന്നായിരുന്നു പോലീസിന്റെ നിഗമനം. തിരിച്ചറിയപ്പെടാത്ത ആ യുവതിയുടെ മൃതദേഹം എവിടെയോ മറവു ചെയ്യപ്പെട്ടു. പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് ശശികലയുടെ കേസും തെളിഞ്ഞത്.